തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തു വന്ന സംഭവത്തിൽ സ്വപ്നയെ ചോദ്യംചെയ്യാനുള്ള നീക്കം ക്രൈംബ്രാഞ്ച് അന്വേഷണസംഘം തുടങ്ങി. കോടതിയിൽനിന്നോ ജയിൽമേധാവിയിൽനിന്നോ ഇതിനായി അനുമതി വാങ്ങും.
മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദസന്ദേശം.
ശബ്ദരേഖയുടെ ആധികാരികത ഉറപ്പിക്കേണ്ടതുണ്ട്. ഇതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് കോടതി മുഖേന ലാബിലേക്ക് അയയ്ക്കും. ജയിൽ ഡിഐജി നടത്തിയ പ്രാഥമികാന്വേഷണത്തിൽ തന്റെ ശബ്ദമാണ് പ്രചരിക്കുന്നതെന്ന് സ്വപ്ന സമ്മതിച്ചിരുന്നതായാണു വിവരം.
എന്നാൽ, ഇത് അട്ടക്കുളങ്ങര ജയിലിൽവച്ചുള്ളതല്ലെന്നാണു പറയപ്പെടുന്നത്. എറണാകുളത്തുവച്ച് ഇത്തരത്തിൽ പലരോടും സംസാരിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് വ്യക്തമായി ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നുമായിരുന്നു സ്വപ്നയുടെ മൊഴി.
ജയിൽവകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈടെക് സെല്ലിലെ ഇ.എസ്. ബിജിമോന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ നിർബന്ധിക്കുന്നുവെന്നായിരുന്നു സ്വപ്നയുടെ ശബ്ദസന്ദേശം.
ശബ്ദരേഖയുടെ ആധികാരികത ഉറപ്പിക്കേണ്ടതുണ്ട്. ഇതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് കോടതി മുഖേന ലാബിലേക്ക് അയയ്ക്കും. ജയിൽ ഡിഐജി നടത്തിയ പ്രാഥമികാന്വേഷണത്തിൽ തന്റെ ശബ്ദമാണ് പ്രചരിക്കുന്നതെന്ന് സ്വപ്ന സമ്മതിച്ചിരുന്നതായാണു വിവരം.
എന്നാൽ, ഇത് അട്ടക്കുളങ്ങര ജയിലിൽവച്ചുള്ളതല്ലെന്നാണു പറയപ്പെടുന്നത്. എറണാകുളത്തുവച്ച് ഇത്തരത്തിൽ പലരോടും സംസാരിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് വ്യക്തമായി ഓർത്തെടുക്കാൻ കഴിയുന്നില്ലെന്നുമായിരുന്നു സ്വപ്നയുടെ മൊഴി.
ജയിൽവകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈടെക് സെല്ലിലെ ഇ.എസ്. ബിജിമോന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.