തിരുവനന്തപുരം: ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ അന്വേഷണത്തിന് അനുമതി തേടിയ വിജിലൻസ് ഫയലിൽ ഗവർണർ നിയമപരിശോധന നടത്തും.
കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയം എന്ന നിലയിൽ വീണ്ടും അന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യത്തിലും ചെന്നിത്തല കെപിസിസി പ്രഡിന്റായിരിക്കുന്പോൾ നടന്ന സംഭവമായതിനാൽ ഗവർണറുടെ അനുമതി ആവശ്യമുണ്ടോയെന്ന വിഷയത്തിലുമാണു ഗവർണർ നിയമപരിശോധന നടത്തുക. കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമായതിനാലാണു സർക്കാർ ഗവർണറുടെ അനുമതി തേടിയത്. വിജിലൻസ് പ്രാഥമികാന്വേഷണത്തിന് സർക്കാർ അനുമതി നൽകിയെങ്കിലും ഗവർണറുടെ അനുമതികൂടി ലഭിച്ച ശേഷമേ അന്വേഷണം ആരംഭിക്കാനാകൂ.
വി.എസ്. ശിവകുമാർ എംഎൽഎ, മുൻമന്ത്രി കെ. ബാബു എന്നിവർക്കെതിരെയുള്ള അന്വേഷണത്തിന് അനുമതി തേടി സ്പീക്കറെയും സർക്കാർ സമീപിച്ചിട്ടുണ്ട്.ചെന്നിത്തലയ്ക്കെതിരെയുള്ള അന്വേഷണത്തിന് ഗവർണറുടെ അനുമതി ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രാഥമികാന്വേഷണം പൂർത്തിയാക്കണം. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യേണ്ടതാണെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനായി സർക്കാരിന്റെ അനുമതി തേടും.
ഇക്കാര്യത്തിനായി വീണ്ടും ഗവർണറുടെ അനുമതി വേണ്ട. പിന്നീട് പ്രോസിക്യൂഷൻ നടപടികളിലേക്ക് നീങ്ങുന്പോഴാണ് ഗവർണറുടെ അനുമതി ആവശ്യമായി വരുന്നത്. പ്രാഥമികാന്വേഷണത്തിന് ശേഷം കേസെടുക്കാനുള്ള സാഹചര്യമില്ലെങ്കിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ സംഘം വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകും. ഡയറക്ടർ ഇക്കാര്യം സർക്കാരിനെ അറിയിച്ച് അന്വേഷണം അവസാനിപ്പിക്കാനുള്ള അനുമതി തേടും.
കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയം എന്ന നിലയിൽ വീണ്ടും അന്വേഷണം ആവശ്യമുണ്ടോയെന്ന കാര്യത്തിലും ചെന്നിത്തല കെപിസിസി പ്രഡിന്റായിരിക്കുന്പോൾ നടന്ന സംഭവമായതിനാൽ ഗവർണറുടെ അനുമതി ആവശ്യമുണ്ടോയെന്ന വിഷയത്തിലുമാണു ഗവർണർ നിയമപരിശോധന നടത്തുക. കാബിനറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമായതിനാലാണു സർക്കാർ ഗവർണറുടെ അനുമതി തേടിയത്. വിജിലൻസ് പ്രാഥമികാന്വേഷണത്തിന് സർക്കാർ അനുമതി നൽകിയെങ്കിലും ഗവർണറുടെ അനുമതികൂടി ലഭിച്ച ശേഷമേ അന്വേഷണം ആരംഭിക്കാനാകൂ.
വി.എസ്. ശിവകുമാർ എംഎൽഎ, മുൻമന്ത്രി കെ. ബാബു എന്നിവർക്കെതിരെയുള്ള അന്വേഷണത്തിന് അനുമതി തേടി സ്പീക്കറെയും സർക്കാർ സമീപിച്ചിട്ടുണ്ട്.ചെന്നിത്തലയ്ക്കെതിരെയുള്ള അന്വേഷണത്തിന് ഗവർണറുടെ അനുമതി ലഭിച്ചാൽ 45 ദിവസത്തിനുള്ളിൽ പ്രാഥമികാന്വേഷണം പൂർത്തിയാക്കണം. തുടർന്ന് കേസ് രജിസ്റ്റർ ചെയ്യേണ്ടതാണെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനായി സർക്കാരിന്റെ അനുമതി തേടും.
ഇക്കാര്യത്തിനായി വീണ്ടും ഗവർണറുടെ അനുമതി വേണ്ട. പിന്നീട് പ്രോസിക്യൂഷൻ നടപടികളിലേക്ക് നീങ്ങുന്പോഴാണ് ഗവർണറുടെ അനുമതി ആവശ്യമായി വരുന്നത്. പ്രാഥമികാന്വേഷണത്തിന് ശേഷം കേസെടുക്കാനുള്ള സാഹചര്യമില്ലെങ്കിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണ സംഘം വിജിലൻസ് ഡയറക്ടർക്ക് കത്ത് നൽകും. ഡയറക്ടർ ഇക്കാര്യം സർക്കാരിനെ അറിയിച്ച് അന്വേഷണം അവസാനിപ്പിക്കാനുള്ള അനുമതി തേടും.