കുമരകം: സ്ഥാനാർഥി ക്വാറന്റൈനിൽ ആണെങ്കിലും പ്രചാരണം പൊടിപൊടിക്കുകയാണ്. കുമരകം പഞ്ചായത്തിലെ 16-ാം വാർഡിൽ മത്സരിക്കുന്ന ഇടതുപക്ഷ സ്ഥാനാർഥി ആർഷ ബൈജുവിനാണ് പ്രചാരണത്തിന് ഇറങ്ങാൻ സാധിക്കാതായത്. ഭർത്താവിന് കോവിഡ് ബാധിച്ചതോടെയാണ് സ്ഥാനാർഥിയായ ആർഷയും ക്വാറന്റൈനിൽ ആയത്. നാട്ടുകാർക്കിടയിൽ ഓടി നടന്ന് പ്രചാരണം നടത്തേണ്ട സമയത്ത് മുറിക്കുള്ളിലിരുന്ന് വോട്ടു ചോദിക്കേണ്ട സ്ഥിതിയിലായി. ഒടുവിൽ അതിന് പോംവഴിയും കണ്ടെത്തി സ്ഥാനാർഥി.
സഹപ്രവർത്തകർ വീടുകൾ തോറും വോട്ട് ചോദിക്കുന്പോൾ അവരുടെ മൊബൈലിൽ ലൈവായി വന്നു നേരിട്ടെന്നോണം വോട്ടഭ്യർഥിക്കുകയാണ് ആർഷ. പ്രവർത്തകർ എത്തുന്ന വിടുകളിൽ കുശലാന്വേഷണവും വോട്ട് പിടിത്തവുമായി കുറച്ച് നിമിഷങ്ങൾ ലൈവിൽ വരും. അവരുടെ ആവലാതികളും പരാതികളും ശ്രദ്ധയോടെ കേൾക്കും. കോവിഡ് കാലത്തെ തെരഞ്ഞെടുപ്പിലെ ഏറ്റവും സുരക്ഷിതമായ രീതി എന്ന നിലയിൽ വീഡിയോ കോൾ വോട്ട് അഭ്യർഥനയോട് വോട്ടർമാർ നല്ല രീതിയിലാണ് പ്രതികരിക്കുന്നതെന്ന് സ്ഥാനാർഥി പറയുന്നു.
ക്വാറന്റൈൻ തന്റെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുന്നില്ലെന്നും ബദൽ സംവിധാനങ്ങൾക്കൊപ്പം പ്രവർത്തകരും സുഹൃത്തുക്കളും നല്ല രീതിയിൽ തനിക്കായി പ്രവർത്തിച്ചു വരുന്നതായും വിജയം ഉറപ്പാണെന്നും ആർഷ ബൈജു പറഞ്ഞു.
സഹപ്രവർത്തകർ വീടുകൾ തോറും വോട്ട് ചോദിക്കുന്പോൾ അവരുടെ മൊബൈലിൽ ലൈവായി വന്നു നേരിട്ടെന്നോണം വോട്ടഭ്യർഥിക്കുകയാണ് ആർഷ. പ്രവർത്തകർ എത്തുന്ന വിടുകളിൽ കുശലാന്വേഷണവും വോട്ട് പിടിത്തവുമായി കുറച്ച് നിമിഷങ്ങൾ ലൈവിൽ വരും. അവരുടെ ആവലാതികളും പരാതികളും ശ്രദ്ധയോടെ കേൾക്കും. കോവിഡ് കാലത്തെ തെരഞ്ഞെടുപ്പിലെ ഏറ്റവും സുരക്ഷിതമായ രീതി എന്ന നിലയിൽ വീഡിയോ കോൾ വോട്ട് അഭ്യർഥനയോട് വോട്ടർമാർ നല്ല രീതിയിലാണ് പ്രതികരിക്കുന്നതെന്ന് സ്ഥാനാർഥി പറയുന്നു.
ക്വാറന്റൈൻ തന്റെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുന്നില്ലെന്നും ബദൽ സംവിധാനങ്ങൾക്കൊപ്പം പ്രവർത്തകരും സുഹൃത്തുക്കളും നല്ല രീതിയിൽ തനിക്കായി പ്രവർത്തിച്ചു വരുന്നതായും വിജയം ഉറപ്പാണെന്നും ആർഷ ബൈജു പറഞ്ഞു.