കൊച്ചി: സമൂഹമാധ്യമങ്ങള്‍ വഴി വോട്ട് ഉറപ്പിക്കാന്‍ സ്ഥാനാര്‍ഥികള്‍ പല സൂത്രപ്പണികളും ചെയ്യാറുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി തെരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങളില്‍ ഇത്തരത്തില്‍ സ്ഥിരമായി സ്ഥാനംപിടിക്കുന്ന ഒരു കവലയാണ് ഇപ്പോള്‍ നാട്ടിലെ താരം. പാര്‍ട്ടി ഭേദമില്ലാതെ എല്ലാവരും ഈ ‘നാടന്‍ കവല’ പോസ്റ്ററുകളായി അടിച്ച് സ്ഥാനാര്‍ഥിയുടെ പടവും ചേര്‍ത്ത് പ്രചരിപ്പിക്കാറുമുണ്ട്. എന്നാല്‍, തന്റെ അനുവാദം കൂടാതെ ചിത്രത്തെ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഈ ചിത്രം വരച്ച കോട്ടയം സ്വദേശിയായ സുനില്‍ ലിനസ് ഡെ.
പകര്‍പ്പവകാശം ഉള്ള ചിത്രം തന്റെ അനുവാദം കൂടാതെയാണ് പലരും ഉപയോഗിക്കുന്നത്. ഇത് തെറ്റായ പ്രവണതയാണ്. തന്റെ ചിത്രം ആളുകള്‍ ഉപയോഗിക്കുന്നതിനോട് വിയോജിപ്പില്ല. പക്ഷേ അനുവാദം ചോദിച്ച ശേഷം ഉപയോഗിക്കുന്നതല്ലേ മര്യാദ. നമ്മുടെ നാട്ടില്‍ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമം ശക്തമല്ലാത്തതിനാലാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായിട്ടുള്ളതെന്നും സുനില്‍ പറയുന്നു.
തന്റെ ആശയങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയിരിക്കുന്ന ചിത്രം മറ്റുള്ളവര്‍ അവരവരുടെ സ്വാതന്ത്ര്യത്തിനനുസരിച്ച് ഉപയോഗിക്കുമ്പോള്‍ അത് ആ ചിത്രത്തെ വികലമാക്കുകയാണ് ചെയ്യുന്നത്. ചിത്രം ഉപയോഗിക്കുന്ന പലരും തന്റെ ഒപ്പു മായ്ച്ചു കളഞ്ഞിട്ടാണ് പ്രചരിപ്പിക്കുന്നതും. ഇനിയെങ്കിലും ഇതിന്റെ നിയമവശങ്ങള്‍ അറിഞ്ഞതിനുശേഷം ശരിയായ മാര്‍ഗത്തിലൂടെ അത് ഉപയോഗിക്കണമെന്ന് സുനില്‍ പറയുന്നു.
ആല്‍മരത്തണലിലിരുന്നു പത്രം വായിച്ച്, രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന കുറച്ചുപേരാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇതില്‍ ആല്‍ത്തറയിലും മരക്കൊമ്പിലുമൊക്കെയുള്ള തെരഞ്ഞെടുപ്പു പോസ്റ്ററുകൾ ഒരോ പാര്‍ട്ടിക്കാരും അവരവരുടെ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങൾ ചേര്‍ത്താണ് പ്രചരിപ്പിക്കുന്നത്. തന്റെ ചിത്രത്തോട് ഇഷ്ടമുള്ള ഒരാളും ഇത്തരത്തില്‍ അത് വികലമാക്കില്ല. ഈ ചിത്രം 2014ല്‍ സുനില്‍ വരച്ചതാണ്. ഇതേ ചിത്രം ശ്രീലങ്കയില്‍ ഒരു ബുക്കിന്റെ കവര്‍ പേജ് ആയി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറുന്നു. കോട്ടയം സ്വദേശിയായ സുനില്‍ 25 വര്‍ഷമായി ചിത്രരചനാ മേഖയിലാണ് പ്രവര്‍ത്തിക്കുന്നത്. കേരള ലളിതകലാ അക്കാഡമി അവാര്‍ഡും നേടിയിട്ടുണ്ട്. നിലവില്‍ കലൂരിൽ താമസമാക്കിയ ഇദ്ദേഹത്തിന്റെ ഗാലറിയും സ്റ്റുഡിയോയും എറണാകുളം വാഴക്കാലയിലാണ് പ്രവര്‍ത്തിക്കുന്നത്.
പകര്‍പ്പവകാശം ഉള്ള ചിത്രം തന്റെ അനുവാദം കൂടാതെയാണ് പലരും ഉപയോഗിക്കുന്നത്. ഇത് തെറ്റായ പ്രവണതയാണ്. തന്റെ ചിത്രം ആളുകള്‍ ഉപയോഗിക്കുന്നതിനോട് വിയോജിപ്പില്ല. പക്ഷേ അനുവാദം ചോദിച്ച ശേഷം ഉപയോഗിക്കുന്നതല്ലേ മര്യാദ. നമ്മുടെ നാട്ടില്‍ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമം ശക്തമല്ലാത്തതിനാലാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായിട്ടുള്ളതെന്നും സുനില്‍ പറയുന്നു.
തന്റെ ആശയങ്ങള്‍ക്കനുസരിച്ച് രൂപപ്പെടുത്തിയിരിക്കുന്ന ചിത്രം മറ്റുള്ളവര്‍ അവരവരുടെ സ്വാതന്ത്ര്യത്തിനനുസരിച്ച് ഉപയോഗിക്കുമ്പോള്‍ അത് ആ ചിത്രത്തെ വികലമാക്കുകയാണ് ചെയ്യുന്നത്. ചിത്രം ഉപയോഗിക്കുന്ന പലരും തന്റെ ഒപ്പു മായ്ച്ചു കളഞ്ഞിട്ടാണ് പ്രചരിപ്പിക്കുന്നതും. ഇനിയെങ്കിലും ഇതിന്റെ നിയമവശങ്ങള്‍ അറിഞ്ഞതിനുശേഷം ശരിയായ മാര്‍ഗത്തിലൂടെ അത് ഉപയോഗിക്കണമെന്ന് സുനില്‍ പറയുന്നു.
ആല്‍മരത്തണലിലിരുന്നു പത്രം വായിച്ച്, രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന കുറച്ചുപേരാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇതില്‍ ആല്‍ത്തറയിലും മരക്കൊമ്പിലുമൊക്കെയുള്ള തെരഞ്ഞെടുപ്പു പോസ്റ്ററുകൾ ഒരോ പാര്‍ട്ടിക്കാരും അവരവരുടെ സ്ഥാനാര്‍ഥികളുടെ ചിത്രങ്ങൾ ചേര്‍ത്താണ് പ്രചരിപ്പിക്കുന്നത്. തന്റെ ചിത്രത്തോട് ഇഷ്ടമുള്ള ഒരാളും ഇത്തരത്തില്‍ അത് വികലമാക്കില്ല. ഈ ചിത്രം 2014ല്‍ സുനില്‍ വരച്ചതാണ്. ഇതേ ചിത്രം ശ്രീലങ്കയില്‍ ഒരു ബുക്കിന്റെ കവര്‍ പേജ് ആയി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറുന്നു. കോട്ടയം സ്വദേശിയായ സുനില്‍ 25 വര്‍ഷമായി ചിത്രരചനാ മേഖയിലാണ് പ്രവര്‍ത്തിക്കുന്നത്. കേരള ലളിതകലാ അക്കാഡമി അവാര്‍ഡും നേടിയിട്ടുണ്ട്. നിലവില്‍ കലൂരിൽ താമസമാക്കിയ ഇദ്ദേഹത്തിന്റെ ഗാലറിയും സ്റ്റുഡിയോയും എറണാകുളം വാഴക്കാലയിലാണ് പ്രവര്‍ത്തിക്കുന്നത്.