തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പ്രചരിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തു ലഭിച്ചതിനു പിന്നാലെ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചു.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ പേരു പറയാൻ അന്വേഷണ ഏജൻസികൾ സമ്മർദം ചെലുത്തുന്നുവെന്ന് അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പ്രചരിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജയിൽ മേധാവിക്കു നൽകിയ കത്ത്, സംസ്ഥാന പോലീസ് മേധാവിക്കു കൈമാറിയതിനു പിന്നാലെയാണു പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചത്.
ക്രൈംബ്രാഞ്ച് ഹൈടെക് സെൽ എസ്പിയായ ഇ.എസ്. ബിജിമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. അന്വേഷണം ആവശ്യപ്പെട്ട് ഇഡി കത്ത് നൽകുന്നതിനു മുൻപു വരെ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമില്ലെന്ന നിലപാടായിരുന്നു പോലീസ് സ്വീകരിച്ചിരുന്നത്. അന്വേഷണം ആവശ്യപ്പെട്ടു ജയിൽ ഡിജിപി കത്തു നൽകിയെങ്കിലും ജയിലിലല്ല, ശബ്ദസന്ദേശം റെക്കോർഡ് ചെയ്തതെന്നു ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ കഴിയില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
ജയിൽ വകുപ്പിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടും ഇഡി ചോദിച്ചിട്ടുണ്ട്. ഇതു കൈമാറിയേക്കുമെന്നാണു വിവരം. അതിനിടെ, സ്വപ്നയെ ഇഡി ജയിലിൽ എത്തി ചോദ്യം ചെയ്യും.
സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയുടെ പേരു പറയാൻ അന്വേഷണ ഏജൻസികൾ സമ്മർദം ചെലുത്തുന്നുവെന്ന് അട്ടക്കുളങ്ങര വനിതാ ജയിലിൽ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പ്രചരിച്ചതിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജയിൽ മേധാവിക്കു നൽകിയ കത്ത്, സംസ്ഥാന പോലീസ് മേധാവിക്കു കൈമാറിയതിനു പിന്നാലെയാണു പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചത്.
ക്രൈംബ്രാഞ്ച് ഹൈടെക് സെൽ എസ്പിയായ ഇ.എസ്. ബിജിമോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. അന്വേഷണം ആവശ്യപ്പെട്ട് ഇഡി കത്ത് നൽകുന്നതിനു മുൻപു വരെ ഇക്കാര്യത്തിൽ അന്വേഷണം ആവശ്യമില്ലെന്ന നിലപാടായിരുന്നു പോലീസ് സ്വീകരിച്ചിരുന്നത്. അന്വേഷണം ആവശ്യപ്പെട്ടു ജയിൽ ഡിജിപി കത്തു നൽകിയെങ്കിലും ജയിലിലല്ല, ശബ്ദസന്ദേശം റെക്കോർഡ് ചെയ്തതെന്നു ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ കഴിയില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.
ജയിൽ വകുപ്പിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ടും ഇഡി ചോദിച്ചിട്ടുണ്ട്. ഇതു കൈമാറിയേക്കുമെന്നാണു വിവരം. അതിനിടെ, സ്വപ്നയെ ഇഡി ജയിലിൽ എത്തി ചോദ്യം ചെയ്യും.