തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്-എമ്മിന് രണ്ടില ചിഹ്നം അനുവദിച്ചു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണു നടപടി. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് - എം (ജോസ് വിഭാഗം) സ്ഥാനാർഥികൾക്കു രണ്ടില ചിഹ്നത്തിൽ മത്സരിക്കാം.
കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗവും പി.ജെ. ജോസഫ് വിഭാഗവും രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ടു നേരത്തേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയിൽ നിലവിലുണ്ടായിരുന്ന കേസുകളിലെ ഉത്തരവിനു വിധേയമായി കേരള കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ള രണ്ടില ചിഹ്നം കമ്മീഷൻ മരവിപ്പിച്ചു. തുടർന്ന് ജോസ് കെ. മാണി വിഭാഗത്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ടേബിൾ ഫാൻ ചിഹ്നമായി അനുവദിച്ചു. പി.ജെ. ജോസഫ് വിഭാഗത്തിന് അവരുടെ അപേക്ഷ പ്രകാരം ചെണ്ടയാണ് ചിഹ്നമായി അനുവദിച്ചത്. ഹൈക്കോടതി വിധി പ്രകാരം കേരള കോണ്‍ഗ്രസ്-എം എന്ന പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും ഉപയോഗിക്കുന്നതിനുള്ള അർഹത ജോസ് കെ. മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിനാണ്.
കേരള കോൺഗ്രസ്-എം പാർട്ടി ഭാരവാഹികൾ ശിപാർശ ചെയ്യുന്ന സ്ഥാനാർത്ഥികൾക്ക് രണ്ടില ചിഹ്നം അനുവദിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.
കേരള കോണ്‍ഗ്രസ്-എം ജോസ് വിഭാഗവും പി.ജെ. ജോസഫ് വിഭാഗവും രണ്ടില ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ടു നേരത്തേ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതിയിൽ നിലവിലുണ്ടായിരുന്ന കേസുകളിലെ ഉത്തരവിനു വിധേയമായി കേരള കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ള രണ്ടില ചിഹ്നം കമ്മീഷൻ മരവിപ്പിച്ചു. തുടർന്ന് ജോസ് കെ. മാണി വിഭാഗത്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ടേബിൾ ഫാൻ ചിഹ്നമായി അനുവദിച്ചു. പി.ജെ. ജോസഫ് വിഭാഗത്തിന് അവരുടെ അപേക്ഷ പ്രകാരം ചെണ്ടയാണ് ചിഹ്നമായി അനുവദിച്ചത്. ഹൈക്കോടതി വിധി പ്രകാരം കേരള കോണ്‍ഗ്രസ്-എം എന്ന പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും ഉപയോഗിക്കുന്നതിനുള്ള അർഹത ജോസ് കെ. മാണി നയിക്കുന്ന കേരള കോണ്‍ഗ്രസിനാണ്.
കേരള കോൺഗ്രസ്-എം പാർട്ടി ഭാരവാഹികൾ ശിപാർശ ചെയ്യുന്ന സ്ഥാനാർത്ഥികൾക്ക് രണ്ടില ചിഹ്നം അനുവദിക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.