തിരുവനന്തപുരം: നിയമപരമായി നിലനില്‍ക്കില്ലെന്ന് അറിഞ്ഞുകൊണ്ടാണ് ബാർ കോഴക്കേസ് വീണ്ടും സർക്കാർ കുത്തിപ്പൊക്കുന്നതെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഞ്ചുവർഷം സർക്കാരിന്റെ മുന്നിലുണ്ടായിരുന്ന വിഷയമാണിത്. നിയമപരമായ നിലനിൽപിന്റെ നേരിയ സാധ്യത ഉണ്ടായിരുന്നെങ്കിൽ നേരത്തെ കേസ് എടുക്കുമായിരുന്നു.
സ്വർണക്കടത്തുകേസിലും സർക്കാർ പദ്ധതികളിലെ അഴിമതിയുടെ പേരിലും ഇടതുമന്ത്രിമാർ ഒന്നിനു പിറകെ ഒന്നായി പ്രതിക്കൂട്ടിലേക്കു കയറുന്ന സാഹചര്യത്തിൽ രാഷ്ട്രീയപ്രതിരോധം തീർക്കാനാണിതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
ബാർ കോഴക്കേസ് നിലവിൽ ഹൈക്കോടതിയുടെയും തിരുവനന്തപുരം വിജിലൻസ് കോടതിയുടെയും പരിഗണനയിലാണ്. പുതിയ അന്വേഷണം നടത്തണമെങ്കിൽ പുതിയ വെളിപ്പെടുത്തലോ, തെളിവുകളോ ഉണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ ആകാം. എന്നാൽ, പഴയ ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുക മാത്രമാണ് ഇപ്പോൾ പരാതിക്കാരൻ ചെയ്തത്. കേസിന്റെ നാൾവഴി പരിശോധിച്ചാൽ ഗവർണർക്ക് അനുമതി നല്‍കാനാവില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സ്വർണക്കടത്തുകേസിലും സർക്കാർ പദ്ധതികളിലെ അഴിമതിയുടെ പേരിലും ഇടതുമന്ത്രിമാർ ഒന്നിനു പിറകെ ഒന്നായി പ്രതിക്കൂട്ടിലേക്കു കയറുന്ന സാഹചര്യത്തിൽ രാഷ്ട്രീയപ്രതിരോധം തീർക്കാനാണിതെന്ന് ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.
ബാർ കോഴക്കേസ് നിലവിൽ ഹൈക്കോടതിയുടെയും തിരുവനന്തപുരം വിജിലൻസ് കോടതിയുടെയും പരിഗണനയിലാണ്. പുതിയ അന്വേഷണം നടത്തണമെങ്കിൽ പുതിയ വെളിപ്പെടുത്തലോ, തെളിവുകളോ ഉണ്ടെങ്കിൽ കോടതിയുടെ അനുമതിയോടെ ആകാം. എന്നാൽ, പഴയ ആരോപണങ്ങൾ വീണ്ടും ഉന്നയിക്കുക മാത്രമാണ് ഇപ്പോൾ പരാതിക്കാരൻ ചെയ്തത്. കേസിന്റെ നാൾവഴി പരിശോധിച്ചാൽ ഗവർണർക്ക് അനുമതി നല്‍കാനാവില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.