രാജാക്കാട്: പൊന്മുടി ജലാശയത്തിൽ കള്ളിമാലി വരിയാനിപ്പടിഭാഗത്തിനു താഴ്ഭാഗത്ത് കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. രാജകുമാരി കുരുവിളസിറ്റി കയ്യാലക്കൽ പരേതനായ ഡിക്സന്റെ മകനും മൂന്നാർ എൻജിനിയറിംഗ് കോളജ് ഒന്നാംവർഷ ബിരുദ വിദ്യാർഥിയുമായ അലൻ (18) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. സമപ്രായക്കാരായ അഞ്ചു സുഹൃത്തുക്കൾക്കൊപ്പം കള്ളിമാലി വാരിയാനിപ്പടി ഭാഗത്ത് ജലാശയത്തിൽ കുളിക്കുന്നതിന് എത്തിയതായിരുന്നു അലൻ. കരയിൽ എത്തിയപ്പോൾതന്നെ അലൻ വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. വെള്ളത്തിലേക്ക് പതിച്ച് കയത്തിലേക്ക് മുങ്ങിപോയ അലൻ പിന്നീട് പൊങ്ങിവന്നില്ല.
സുഹൃത്തുക്കൾ ബഹളംവച്ചതിനെതുടർന്ന് സമീപവാസികൾ എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. വിവരമറിയിച്ചതിനെതുടർന്ന് അടിമാലി ഫയർഫോഴ്സ് യൂണിറ്റും രാജാക്കാട് പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. വൈകുന്നേരം അഞ്ചേമുക്കാലോടെ മൃതദേഹം ജലാശയത്തിൽനിന്നു പുറത്തെടുത്തു.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ചിന്നക്കനാലിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായ സുജാതയാണ് അമ്മ .
ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. സമപ്രായക്കാരായ അഞ്ചു സുഹൃത്തുക്കൾക്കൊപ്പം കള്ളിമാലി വാരിയാനിപ്പടി ഭാഗത്ത് ജലാശയത്തിൽ കുളിക്കുന്നതിന് എത്തിയതായിരുന്നു അലൻ. കരയിൽ എത്തിയപ്പോൾതന്നെ അലൻ വെള്ളത്തിലേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു. വെള്ളത്തിലേക്ക് പതിച്ച് കയത്തിലേക്ക് മുങ്ങിപോയ അലൻ പിന്നീട് പൊങ്ങിവന്നില്ല.
സുഹൃത്തുക്കൾ ബഹളംവച്ചതിനെതുടർന്ന് സമീപവാസികൾ എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. വിവരമറിയിച്ചതിനെതുടർന്ന് അടിമാലി ഫയർഫോഴ്സ് യൂണിറ്റും രാജാക്കാട് പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. വൈകുന്നേരം അഞ്ചേമുക്കാലോടെ മൃതദേഹം ജലാശയത്തിൽനിന്നു പുറത്തെടുത്തു.
മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ചിന്നക്കനാലിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായ സുജാതയാണ് അമ്മ .