മൂവാറ്റുപുഴ: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ റിമാൻഡിലായി എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചു.
എറണാകുളം ജില്ലാ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘമായിരിക്കും ആശുപത്രിയിലെത്തി ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കുക. നിലവിൽ ഇബ്രാഹിംകുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടർമാരുടെകൂടി അഭിപ്രായം കണക്കിലെടുത്തായിരിക്കും റിപ്പോർട്ട് തയാറാക്കുക.
23ന് കോടതി അവധിയായതിനാൽ 24നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ കേസ് പരിഗണിക്കുന്നത്.
ഇബ്രാഹിംകുഞ്ഞിന്റെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച് തീരുമാനമെടുത്താൽ മാത്രമേ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പ്രതിയെ വിട്ടുകൊടുക്കുന്ന കാര്യം തീരുമാനിക്കാൻ കോടതിക്കു കഴിയൂ. 24നു രാവിലെ 11 നു മുന്പുതന്നെ വിജിലൻസിനോട് റിപ്പോർട്ട് കോടതിയിൽ എത്തിക്കാനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.
എറണാകുളം ജില്ലാ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘമായിരിക്കും ആശുപത്രിയിലെത്തി ഇബ്രാഹിംകുഞ്ഞിനെ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കുക. നിലവിൽ ഇബ്രാഹിംകുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടർമാരുടെകൂടി അഭിപ്രായം കണക്കിലെടുത്തായിരിക്കും റിപ്പോർട്ട് തയാറാക്കുക.
23ന് കോടതി അവധിയായതിനാൽ 24നാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ കേസ് പരിഗണിക്കുന്നത്.
ഇബ്രാഹിംകുഞ്ഞിന്റെ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച് തീരുമാനമെടുത്താൽ മാത്രമേ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പ്രതിയെ വിട്ടുകൊടുക്കുന്ന കാര്യം തീരുമാനിക്കാൻ കോടതിക്കു കഴിയൂ. 24നു രാവിലെ 11 നു മുന്പുതന്നെ വിജിലൻസിനോട് റിപ്പോർട്ട് കോടതിയിൽ എത്തിക്കാനും ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.