+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷൂട്ടിംഗ് തുടങ്ങിയിട്ടും നായികാവേഷം മാറ്റിവച്ച് മീരയ്ക്കുവേണ്ടി കാത്തിരുന്നു...

ഈ പറക്കും തളിക എന്ന സിനിമയ്ക്ക് ശേഷം ദിലീപിനു ലഭിച്ച ഹിറ്റ് ചിത്രമായിരുന്നു കുബേരൻ. സുന്ദർദാസ് സംവിധാനം ചെയ്ത കുബേരനിൽ ദിലീപിനൊപ്പം ഉമാ ശങ്കരി, സംയുക്ത വ
ഷൂട്ടിംഗ് തുടങ്ങിയിട്ടും നായികാവേഷം മാറ്റിവച്ച് മീരയ്ക്കുവേണ്ടി കാത്തിരുന്നു...

ഈ പറക്കും തളിക എന്ന സിനിമയ്ക്ക് ശേഷം ദിലീപിനു ലഭിച്ച ഹിറ്റ് ചിത്രമായിരുന്നു കുബേരൻ. സുന്ദർദാസ് സംവിധാനം ചെയ്ത കുബേരനിൽ ദിലീപിനൊപ്പം ഉമാ ശങ്കരി, സംയുക്ത വർമ്മ, കലാഭവൻ മണി, ജഗതി ശ്രീകുമാർ ജനാർദനൻ തുടങ്ങിയവർ അഭിനയിച്ച ചിത്രം സൂപ്പർ ഹിറ്റായിരുന്നു.

അന്ന് ദിലീപിന്‍റെ നായികയായി തങ്ങൾ മീര ജാസ്മിനെയായിരുന്നു ആലോചിച്ചതെന്നും പക്ഷെ തെന്നിന്ത്യൻ സിനിമയിൽ തിരക്കായതിനാൽ മീര ജാസ്മിന് വരാൻ കഴിഞ്ഞില്ലെന്നും ചിത്രത്തിന്‍റെ ഓർമകൾ പങ്കുവച്ച് ഒരു ചാനൽ അഭിമുഖത്തിൽ സംവിധായകൻ സുന്ദർ ദാസ് പറഞ്ഞു.

ദിലീപ് പറഞ്ഞതിനാൽ ഞാൻ ചെയ്ത സിനിമയാണ് കുബേരൻ. ഒരു ഹിറ്റ് അനിവാര്യമാണ് എന്ന് ദിലീപ് പറഞ്ഞു. എന്‍റെ ശൈലിയിലുള്ള സിനിമയായിരുന്നില്ല കുബേരൻ. അതിലെ ചില തമാശയൊക്കെ എനിക്ക് അത്ര ദഹിക്കാത്തതായിരുന്നു.

ഇന്ദ്രൻസിന്‍റെ സെർവന്‍റ് കഥാപാത്രത്തോട് ദിലീപിന്‍റെ കഥാപാത്രം പുക വലിക്കുന്ന പൈപ്പ് ചോദിക്കുന്പോൾ ഷവർ ഓടിച്ചു കൊണ്ട് വന്നു കൊടുക്കുന്ന രംഗമൊക്കെ എനിക്ക് ചിത്രീകരിക്കാൻ നല്ല മടിയായിരുന്നു, കാരണം അതൊക്കെ കോമഡിയിലും പരിധി കടന്നതായിരുന്നു. പക്ഷെ അതൊക്കെ തിയറ്ററിൽ വന്നപ്പോൾ ജനം സ്വീകരിച്ചു.

അതിലെ നായികാ കഥാപാത്രമായി ഞങ്ങൾ മനസിൽ കണ്ടത് മീര ജാസ്മിനെയായിരുന്നു. പക്ഷേ അന്ന് മീര തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു. അങ്ങനെയാണ് ഞങ്ങൾ ഉമ ശങ്കരിയിലേക്ക് എത്തിയത്.

ഉമയെ ഫിക്സ് ചെയ്തു കഴിഞ്ഞും ചിലപ്പോൾ മീര ജാസ്മിനെ കിട്ടിയാലോ എന്ന ചിന്തയിൽ ഉമയുടെ ചിത്രത്തിലെ രംഗങ്ങൾ ഞങ്ങൾ മാറ്റിവച്ചു കൊണ്ടിരുന്നു. പക്ഷേ മീര വരില്ലെന്ന് ഉറപ്പായതോടെ ഉമയെ വച്ചുള്ള ഷോട്ടെടുത്തു- സുന്ദർദാസ് അഭിമുഖത്തിൽ പറഞ്ഞു.