തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിൽ സമരക്കാർ എത്തിയതിന് ഏഴു പോലീസുകാർക്കെതിരെ അച്ചടക്ക നടപടി. ക്ലിഫ് ഹൗസിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന മ്യൂസിയം സിഐ സന്തോഷ് കുമാർ, എസ്ഐ സുധീഷ്കുമാർ എന്നിവരെ കമ്മീഷണറുടെ കീഴിലുള്ള ജില്ലാ ഹെഡ്ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റി.
ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ട്രോൾ റൂം വെഹിക്കിൾ എഎസ്ഐമാരായ ജയശങ്കർ, പ്രദീപ്, എആർ ക്യാന്പിലെ അനു, രതീഷ്, വിനീത് എന്നിവരെ സസ്പെൻഡ് ചെയ്തു.
ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ വെള്ളിയാഴ്ച രാത്രി ഏഴോടെ ക്ലിഫ് ഹൗസിനു മുന്നിലെത്തിയിരുന്നു. പോലീസുകാർ നോക്കിനിൽക്കെ ഒരുവിഭാഗം പ്രവർത്തകർ ക്ലിഫ് ഹൗസിന്റെ മുഖ്യഗേറ്റിന് അടുത്തുവരെയെത്തി.
മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള സമരങ്ങൾ അര കിലോമീറ്ററോളം അകലെയുള്ള ദേവസ്വം ബോർഡ് ജംഗ്ഷനിൽ തടയുകയാണു പതിവ്. ഇതിൽ സുരക്ഷാവീഴ്ചയുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തൽ.
ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ട്രോൾ റൂം വെഹിക്കിൾ എഎസ്ഐമാരായ ജയശങ്കർ, പ്രദീപ്, എആർ ക്യാന്പിലെ അനു, രതീഷ്, വിനീത് എന്നിവരെ സസ്പെൻഡ് ചെയ്തു.
ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ വെള്ളിയാഴ്ച രാത്രി ഏഴോടെ ക്ലിഫ് ഹൗസിനു മുന്നിലെത്തിയിരുന്നു. പോലീസുകാർ നോക്കിനിൽക്കെ ഒരുവിഭാഗം പ്രവർത്തകർ ക്ലിഫ് ഹൗസിന്റെ മുഖ്യഗേറ്റിന് അടുത്തുവരെയെത്തി.
മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള സമരങ്ങൾ അര കിലോമീറ്ററോളം അകലെയുള്ള ദേവസ്വം ബോർഡ് ജംഗ്ഷനിൽ തടയുകയാണു പതിവ്. ഇതിൽ സുരക്ഷാവീഴ്ചയുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തൽ.