തിരുവനന്തപുരം: നെയ്യാർ ലയൺ സഫാരി പാർക്കിൽനിന്നു കൂട് തകർത്ത് കടുവ ചാടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട കടുവയെ രാത്രി വൈകിയും കണ്ടെത്താനായില്ല. വയനാട്ടിലെ ആദിവാസിമേഖലയിൽ ഭീതി പടർത്തിയ പെൺകടുവയാണ് രക്ഷപ്പെട്ടത്. ഡാമിലെ ജലാശയത്തിലേക്കു കടുവ ചാടിയെന്ന സംശയവുമുണ്ട്.
നേരത്തെ ലയൺ സഫാരി പാർക്കിന്റെ പിന്നിലെ പ്രവേശന കവാടത്തിന് സമീപം കടുവയെ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് സംഘം സന്നാഹങ്ങളോടെ ഇവിടെയെത്തിയെങ്കിലും കടുവ അവിടെനിന്നു മാറി. ഇരുട്ടു വീണതോടെ തെരച്ചിൽ അവസാനിപ്പിച്ചു. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വച്ചു വീഴ്ത്താനാണ് അധികൃതരുടെ തീരുമാനം.
പാർക്കിനു ചുറ്റും കമ്പിവേലി ഉള്ളതിനാൽ ജനവാസ കേന്ദ്രത്തിലേക്ക് കടുവ എത്തില്ല എന്നാണ് നിഗമനം. പത്തേക്കറോളം വിസ്തൃതി ഉള്ള പാർക്കിൽ കടുവ പതുങ്ങിയാൽ കണ്ടെത്താൻ പ്രയാസമാണ്. ഇതിനിടെ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തി.
കടുവയെ പ്രവേശന കവാടത്തിനു സമീപം കണ്ടെത്തിയതറിഞ്ഞ് ഡിഎഫ്ഒ, വെറ്ററിനറി ഡോക്ടർമാരായ ജേക്കബ്, വിഷ്ണു, രാജീവ് എന്നിവർ എത്തി മയക്കുവെടി വയ്ക്കാനുള്ള ആലോചനയും നടത്തി. കടുവ അവിടെനിന്നു മാറിയതോടെ കെണി ഒരുക്കാനും അവിടെ ഒരു ആടിനെ കെട്ടാനും ഇത് നീരീക്ഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്താനു തീരുമാനിച്ചു. കടുവയുടെ നീക്കങ്ങൾ അറിയാൻ വൈദ്യുതവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
വയനാട്ടിൽ പത്തോളം ആടുകളെ കൊന്ന കടുവ ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങുകയും പിന്നീട് അതിനെ നെയ്യാർ ഡാമിലേക്ക് കൊണ്ടു വരികയുമായിരുന്നു.
നേരത്തെ ലയൺ സഫാരി പാർക്കിന്റെ പിന്നിലെ പ്രവേശന കവാടത്തിന് സമീപം കടുവയെ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് വനംവകുപ്പ് സംഘം സന്നാഹങ്ങളോടെ ഇവിടെയെത്തിയെങ്കിലും കടുവ അവിടെനിന്നു മാറി. ഇരുട്ടു വീണതോടെ തെരച്ചിൽ അവസാനിപ്പിച്ചു. പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കടുവയെ കണ്ടെത്തിയാൽ മയക്കുവെടി വച്ചു വീഴ്ത്താനാണ് അധികൃതരുടെ തീരുമാനം.
പാർക്കിനു ചുറ്റും കമ്പിവേലി ഉള്ളതിനാൽ ജനവാസ കേന്ദ്രത്തിലേക്ക് കടുവ എത്തില്ല എന്നാണ് നിഗമനം. പത്തേക്കറോളം വിസ്തൃതി ഉള്ള പാർക്കിൽ കടുവ പതുങ്ങിയാൽ കണ്ടെത്താൻ പ്രയാസമാണ്. ഇതിനിടെ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തി.
കടുവയെ പ്രവേശന കവാടത്തിനു സമീപം കണ്ടെത്തിയതറിഞ്ഞ് ഡിഎഫ്ഒ, വെറ്ററിനറി ഡോക്ടർമാരായ ജേക്കബ്, വിഷ്ണു, രാജീവ് എന്നിവർ എത്തി മയക്കുവെടി വയ്ക്കാനുള്ള ആലോചനയും നടത്തി. കടുവ അവിടെനിന്നു മാറിയതോടെ കെണി ഒരുക്കാനും അവിടെ ഒരു ആടിനെ കെട്ടാനും ഇത് നീരീക്ഷിക്കാൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്താനു തീരുമാനിച്ചു. കടുവയുടെ നീക്കങ്ങൾ അറിയാൻ വൈദ്യുതവിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.
വയനാട്ടിൽ പത്തോളം ആടുകളെ കൊന്ന കടുവ ഒടുവിൽ വനംവകുപ്പിന്റെ കെണിയിൽ കുടുങ്ങുകയും പിന്നീട് അതിനെ നെയ്യാർ ഡാമിലേക്ക് കൊണ്ടു വരികയുമായിരുന്നു.