+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീടിനുള്ളിൽ കാട്ടുപന്നികളുടെ വിള‍‍യാട്ടം; ഡിഎഫ്ഒയുടെ അനുമതിയോടെ വെടിവച്ചു കൊന്നു

കൂരാച്ചുണ്ട്(കോഴിക്കോട്): അനുദിനം വന്യമൃഗശല്യത്താൽ പൊറുതിമുട്ടുന്ന മലയോര മേഖലയായ കൂരാച്ചുണ്ടിൽ വീടിനുള്ളിൽ കയറിയും കാട്ടുപന്നികളുടെ വിളയാട്ടം. ഇന്നലെ രാ
വീടിനുള്ളിൽ കാട്ടുപന്നികളുടെ വിള‍‍യാട്ടം; ഡിഎഫ്ഒയുടെ അനുമതിയോടെ വെടിവച്ചു കൊന്നു
കൂരാച്ചുണ്ട്(കോഴിക്കോട്): അനുദിനം വന്യമൃഗശല്യത്താൽ പൊറുതിമുട്ടുന്ന മലയോര മേഖലയായ കൂരാച്ചുണ്ടിൽ വീടിനുള്ളിൽ കയറിയും കാട്ടുപന്നികളുടെ വിളയാട്ടം. ഇന്നലെ രാവിലെ 7.30 നാണ് സംഭവം. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ജനവാസകേന്ദ്രമായ ലാസ്റ്റ് പൂവത്തുംചോലയിൽ താമസിക്കുന്ന കെഎസ്ഇബി ജീവനക്കാരൻ ആലമല മോഹനന്‍റെ വീടിനുള്ളിലാണ് രണ്ടു കാട്ടുപന്നികൾ കയറിയത്.

മോഹനൻ രാവിലെ വീടിനു പുറത്തിറങ്ങിയപ്പോഴാണ് കാട്ടുപന്നികളെ കാണുന്നത്. വീടിനുനേരെയെത്തിയ പന്നികൾ വാതിലിലൂടെ ഉള്ളിൽ കടക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മോഹനന്‍റെ ഭാര്യ ലീലാമ്മ, മകൻ അഭിജിത്ത് എന്നിവർ പുറത്തേക്ക് ഓടിയതിനാൽ പന്നികളുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടു. ഹാളിൽ കയറിയ പന്നികൾ കിടപ്പുമുറിയിലെത്തിയതോടെ മോഹനൻ മുറി പുറത്തുനിന്നു പൂട്ടി.

വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി. പന്നികളെ മയക്കുവെടി വയ്ക്കാനുള്ള വനം ഉദ്യോഗസ്ഥരുടെ നീക്കത്തെ വീട്ടുടമയും സ്ഥലത്തെത്തിയ കർഷകസംഘടനാ നേതാക്കളും എതിർ‌ത്തു. പന്നികളെ കൊല്ലണമെന്ന കർഷക നേതാക്കളുടെ ആവശ്യത്തെ തുടർന്ന് ഡിഎഫ്ഒയുടെ അനുമതിയോടെ വെടിവച്ചു കൊല്ലാൻ തീരുമാനമായി.
തോക്ക് ലൈസൻസുള്ള ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ കർഷകൻ ഗംഗാധരൻ മുക്കള്ളിൽ, കോട്ടൂർ ഗ്രാമപഞ്ചായത്തിലെ കർഷകൻ രഘുനാഥ് അവിടനല്ലൂർ എന്നിവരെ എത്തിച്ച് രണ്ടുപന്നികളെയും ഉച്ചയ്ക്ക് ഒരു മണിയോടെ വെടിവച്ചു കൊന്നു.

പന്നികളുടെ ആക്രമണത്തിൽ വീട്ടുടമയ്ക്കുണ്ടായ നാശനഷ്‌ടങ്ങളുടെ കണക്ക് നൽകുന്നതനുസരിച്ച് നഷ്ടപരിഹാരം നൽകുമെന്ന് റേഞ്ച് ഓഫീസർ അഖിൽ നാരായണൻ അറിയിച്ചു.