പൊൻകുന്നം: കൊല്ലം ആയൂർ സ്വദേശിയായ ദിവാകരൻ നായരെ കൊച്ചി ഇൻഫോപാർക്കിനുസമീപം ബ്രഹ്മപുരത്ത് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. പൊൻകുന്നത്തുള്ള ക്വട്ടേഷൻ സംഘമാണ് ഇയാളെ കൊലപ്പെടുത്തിയത്.
പൊൻകുന്നം പത്താശേരി കായപ്ലാക്കൽ അനിൽകുമാർ, പനമറ്റം ചരളയിൽ രാജേഷ്(37), അകലക്കുന്നം കണ്ണമല സഞ്ജയ് (23), കൊല്ലം തൃക്കണ്ണപുരം പാറള വീട്ടിൽ ഷാനിഫ (55) എന്നിവരെയാണ് ഇന്നലെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്.
സ്വത്ത് തർക്കത്തെത്തുടർന്നു ദിവാകരൻ നായരുടെ സഹോദരൻ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയത്. രണ്ടാം പ്രതിയായ രാജേഷിന്റെ കാമുകി ഷാനിഫയുടെ സഹായത്താലാണു പ്രതികൾ ദിവാകരൻ നായരെ കാക്കനാട് വിളിച്ചുവരുത്തി കൃത്യം നിർവഹിച്ചതെന്നു പോലീസ് പറഞ്ഞു. ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ രാജീവിന്റെ നിർദേശപ്രകാരം തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ജിജിമോൻ കെ.എമ്മിന്റെ മേൽനോട്ടത്തിൽ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രസാദിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എ.എൻ. ഷാജു, മധു, സുരേഷ്, അമില എന്നിവരുടെ കീഴിൽ നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.
പൊൻകുന്നം പത്താശേരി കായപ്ലാക്കൽ അനിൽകുമാർ, പനമറ്റം ചരളയിൽ രാജേഷ്(37), അകലക്കുന്നം കണ്ണമല സഞ്ജയ് (23), കൊല്ലം തൃക്കണ്ണപുരം പാറള വീട്ടിൽ ഷാനിഫ (55) എന്നിവരെയാണ് ഇന്നലെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റ് ചെയ്തത്.
സ്വത്ത് തർക്കത്തെത്തുടർന്നു ദിവാകരൻ നായരുടെ സഹോദരൻ ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയത്. രണ്ടാം പ്രതിയായ രാജേഷിന്റെ കാമുകി ഷാനിഫയുടെ സഹായത്താലാണു പ്രതികൾ ദിവാകരൻ നായരെ കാക്കനാട് വിളിച്ചുവരുത്തി കൃത്യം നിർവഹിച്ചതെന്നു പോലീസ് പറഞ്ഞു. ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ രാജീവിന്റെ നിർദേശപ്രകാരം തൃക്കാക്കര അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ജിജിമോൻ കെ.എമ്മിന്റെ മേൽനോട്ടത്തിൽ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രസാദിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എ.എൻ. ഷാജു, മധു, സുരേഷ്, അമില എന്നിവരുടെ കീഴിൽ നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം.