കോട്ടയം: സാന്പത്തിക സംവരണത്തിന് മുന്നാക്ക-സവർണ സംവരണമെന്ന പദപ്രയോഗം ഭരണഘടനാവിരുദ്ധമാണെന്നും മുന്നോക്ക സംവരണമെന്നും സവർണ സംവരണമെന്നും സൂചിപ്പിച്ചുള്ള സർക്കാർ ഉത്തരവുകൾ സംവരണേതര വിഭാഗങ്ങളിലെ സാന്പത്തിക പിന്നാക്കാവസ്ഥയിലുള്ളവർക്കുള്ള സംവരണമെന്ന് തിരുത്തിയിറക്കണമെന്നും സിബിസിഐ ലെയ്റ്റി കൗണ്സിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
മുന്നാക്കത്തിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിതിനു പകരം സംവരണേതരരിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നാണ് പറയേണ്ടതെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന മുഖവിലയ്ക്കെടുത്ത് സർക്കാർ ഡിപ്പാർട്ട്മെന്റുകൾ തിരുത്തലുകൾക്ക് തയ്യാറാകണം.
സംവരണേതര വിഭാഗങ്ങളിലെ സാന്പത്തികമായി താഴേക്കിടയിലുള്ള ദരിദ്രവിഭാഗങ്ങൾക്ക് 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ നടപ്പിലാക്കിയ സാന്പത്തിക സംവരണത്തെ എതിർക്കുന്ന മത ജാതി വിഭാഗങ്ങൾ ഏഴു പതിറ്റാണ്ടുകളായി സംവരണത്തിന്റെ എല്ലാവിധ ഗുണഫലങ്ങളും അനുഭവിക്കുന്നവരാണ്.
നൂറുശതമാനം ജാതിസംവരണം ലഭിക്കുന്നവർ സാന്പത്തിക സംവരണത്തെ എതിർക്കുന്നത് വിരോധാഭാസവും ക്രൂരതയുമാണ്. 27 ശതമാനമുള്ള രാജ്യത്തെ ഒബിസി സംവരണം കേരളത്തിൽ 40 ശതമാനമാക്കി ഉയർത്തി ചില വിഭാഗങ്ങൾ തട്ടിയെടുത്തിരിക്കുന്നത് ചോദ്യം ചെയ്യപ്പെടണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
മുന്നാക്കത്തിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിതിനു പകരം സംവരണേതരരിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നാണ് പറയേണ്ടതെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന മുഖവിലയ്ക്കെടുത്ത് സർക്കാർ ഡിപ്പാർട്ട്മെന്റുകൾ തിരുത്തലുകൾക്ക് തയ്യാറാകണം.
സംവരണേതര വിഭാഗങ്ങളിലെ സാന്പത്തികമായി താഴേക്കിടയിലുള്ള ദരിദ്രവിഭാഗങ്ങൾക്ക് 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ നടപ്പിലാക്കിയ സാന്പത്തിക സംവരണത്തെ എതിർക്കുന്ന മത ജാതി വിഭാഗങ്ങൾ ഏഴു പതിറ്റാണ്ടുകളായി സംവരണത്തിന്റെ എല്ലാവിധ ഗുണഫലങ്ങളും അനുഭവിക്കുന്നവരാണ്.
നൂറുശതമാനം ജാതിസംവരണം ലഭിക്കുന്നവർ സാന്പത്തിക സംവരണത്തെ എതിർക്കുന്നത് വിരോധാഭാസവും ക്രൂരതയുമാണ്. 27 ശതമാനമുള്ള രാജ്യത്തെ ഒബിസി സംവരണം കേരളത്തിൽ 40 ശതമാനമാക്കി ഉയർത്തി ചില വിഭാഗങ്ങൾ തട്ടിയെടുത്തിരിക്കുന്നത് ചോദ്യം ചെയ്യപ്പെടണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.