പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് കോന്നി പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽക്കൂടി പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തി. 56 ലക്ഷം രൂപയുടെ തട്ടിപ്പുകേസാണിത്.
പ്രതികളായ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ദാനിയേൽ (റോയി), ഡയറക്ടർ പ്രഭാ തോമസ്, സിഇഒ റീനു, ഡയറക്ടർമാരായ റേബ, റിയ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഈ കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുള്ളതിനാൽ കസ്റ്റഡി അപേക്ഷയും കോടതിയിൽ നൽകിയിട്ടുണ്ട്.
ഇതിനിടെ പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി വിചാരണക്കോടതിയുടെ പരിഗണനയ്ക്കായി ഇന്നലെ വിട്ടിരുന്നു. ആലപ്പുഴയിൽ സാന്പത്തികക്കുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയുടെ പരിഗണനയിലാണ് പോപ്പുലർ തട്ടിപ്പുകേസ്. അറസ്റ്റ് രേഖപ്പെടുത്തി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്ന വാദം ഉന്നയിച്ചാണ് ജാമ്യാപേക്ഷ ഹൈക്കോടതിയിലെത്തിയത്.
എന്നാൽ, കുറ്റപത്രം വൈകിയതിൽ പിഴവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ വ്യക്തമാക്കി. 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന് രാജ്യാന്തര ബന്ധങ്ങളുള്ളതാണ്. പരമാവധി തെളിവുകൾ ശേഖരിച്ചു മാത്രമേ കുറ്റപത്രം നൽകാനാകുകയുള്ളൂവെന്ന് എസ്പി ചൂണ്ടിക്കാട്ടി.
പ്രതികളായ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ദാനിയേൽ (റോയി), ഡയറക്ടർ പ്രഭാ തോമസ്, സിഇഒ റീനു, ഡയറക്ടർമാരായ റേബ, റിയ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഈ കേസിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുള്ളതിനാൽ കസ്റ്റഡി അപേക്ഷയും കോടതിയിൽ നൽകിയിട്ടുണ്ട്.
ഇതിനിടെ പ്രതികൾ നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി വിചാരണക്കോടതിയുടെ പരിഗണനയ്ക്കായി ഇന്നലെ വിട്ടിരുന്നു. ആലപ്പുഴയിൽ സാന്പത്തികക്കുറ്റങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയുടെ പരിഗണനയിലാണ് പോപ്പുലർ തട്ടിപ്പുകേസ്. അറസ്റ്റ് രേഖപ്പെടുത്തി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്ന വാദം ഉന്നയിച്ചാണ് ജാമ്യാപേക്ഷ ഹൈക്കോടതിയിലെത്തിയത്.
എന്നാൽ, കുറ്റപത്രം വൈകിയതിൽ പിഴവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ വ്യക്തമാക്കി. 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന് രാജ്യാന്തര ബന്ധങ്ങളുള്ളതാണ്. പരമാവധി തെളിവുകൾ ശേഖരിച്ചു മാത്രമേ കുറ്റപത്രം നൽകാനാകുകയുള്ളൂവെന്ന് എസ്പി ചൂണ്ടിക്കാട്ടി.