തിരുവനന്തപുരം: ഒരു വ്യാഴവട്ടക്കാലമായി എം. ശിവശങ്കറെ മുഖ്യമന്ത്രിക്കറിയാമെന്നും ഇരുവരേയും കൂട്ടിയിണക്കിയ പാലമായി പ്രവർത്തിച്ചിരുന്നതു മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും സിഎം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സി.എം. രവീന്ദ്രനാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ വൈദ്യുതി ബോർഡിൽനിന്നു നഷ്ടപ്പെട്ടതും ശിവശങ്കറും രവീന്ദ്രനും തമ്മിലുള്ള അടുപ്പവും ബന്ധവും അന്വേഷിക്കണമെന്നും പാർട്ടി ആസ്ഥാനത്തു മാധ്യമ പ്രവർത്തകരുമായി സംസാരിക്കവേ അദ്ദേഹമാവശ്യപ്പെട്ടു.
സി.എം. രവീന്ദ്രനാണ് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുഗ്രഹാശീർവാദങ്ങളോടെ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരം, ടൂറിസം മന്ത്രി ആയിരുന്നപ്പോൾ എം. ശിവശങ്കറെ ടൂറിസം ഡയറക്ടറായി നിയമിച്ചത്. എം. ശിവശങ്കർ വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ സി.എം. രവീന്ദ്രൻ അവിടത്തെ സ്ഥിരം സന്ദർശകനായിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയുടെ പെട്ടെന്നുള്ള രാജിക്കു പിന്നിൽ ഇതേ ഉപജാപകവൃന്ദത്തിന്റെ ഇടപെടലുകളുണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ബംഗളൂരു മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാടു കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും മൗനംവെടിയണം. മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും പാർട്ടി സെക്രട്ടറിയുടെ മകന്റെയും അറസ്റ്റ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണം പരിഹാസ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
സി.എം. രവീന്ദ്രനാണ് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അനുഗ്രഹാശീർവാദങ്ങളോടെ കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരം, ടൂറിസം മന്ത്രി ആയിരുന്നപ്പോൾ എം. ശിവശങ്കറെ ടൂറിസം ഡയറക്ടറായി നിയമിച്ചത്. എം. ശിവശങ്കർ വൈദ്യുതി ബോർഡ് ചെയർമാനായിരിക്കെ സി.എം. രവീന്ദ്രൻ അവിടത്തെ സ്ഥിരം സന്ദർശകനായിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയുടെ പെട്ടെന്നുള്ള രാജിക്കു പിന്നിൽ ഇതേ ഉപജാപകവൃന്ദത്തിന്റെ ഇടപെടലുകളുണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ബംഗളൂരു മയക്കുമരുന്നുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാടു കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്ത സംഭവത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും മൗനംവെടിയണം. മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെയും പാർട്ടി സെക്രട്ടറിയുടെ മകന്റെയും അറസ്റ്റ് സംബന്ധിച്ച മുഖ്യമന്ത്രിയുടെ വിശദീകരണം പരിഹാസ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.