തിരുവനന്തപുരം: സബ്രജിസ്ട്രാർ ഓഫീസുകളുടെ അധികാരപരിധി പരിഗണിക്കാതെ, ജില്ലയിൽ ഏത് സബ് രജിസ്ട്രാർ ഓഫീസിലും ആധാരങ്ങൾ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന എനിവെയർ രജിസ്ട്രേഷൻ സന്പ്രദായം നടപ്പാക്കി ഉത്തരവ് പുറപ്പെടുവിച്ചതായി പൊതുമരാമത്തും രജിസ്ട്രേഷനും മന്ത്രി ജി.സുധാകരൻ അറിയിച്ചു.
ഒരു റവന്യു ജില്ലയിലെ ഏത് സബ്രജിസ്ട്രാർ ഓഫീസിലും രജിസ്ട്രാർ ഓഫീസിന്റെ അധികാരപരിധി പരിഗണിക്കാതെ പൊതുജനങ്ങളുടെ സൗകര്യ പ്രകാരം ആധാരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമാണ് എനിവെയർ രജിസ്ട്രേഷൻ സന്പ്രദായം മൂലം നടപ്പിലാകുക. ജില്ലയിലെ ഏത് സബ്രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ വരുന്ന ആധാരങ്ങളും രജിസ്റ്റർ ചെയ്യാനുള്ള ജില്ലാ രജിസ്ട്രാറുടെ അധികാരം എല്ലാ സബ്രജിസ്ട്രാർമാർക്കും അനുവദിച്ചു നൽകുന്നതിലൂടെയാണ് ഈ സന്പ്രദായം നടപ്പിലാക്കുന്നത്. ഇത് വകുപ്പിൽ നിന്നും മികച്ച സേവനം പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനും അവസരമൊരുക്കും. ഏതെങ്കിലും കാരണത്താൽ ഏതെങ്കിലും പ്രദേശത്ത് അവധി പ്രഖ്യാപിക്കുകയാണെങ്കിൽ ആ പ്രദേശത്തെ ജനങ്ങൾക്ക് തടസമില്ലാതെ സേവനം തൊട്ടടുത്ത സബ്രജിസ്ട്രാർ ഓഫീസിൽ നിന്നു ലഭ്യമാകും. പുതിയ സംവിധാനം ജനങ്ങൾക്ക് കൂടുതൽ സൗകര്യത്തിനൊപ്പം അഴിമതിയ്ക്കുള്ള സാഹചര്യം ഒഴിവാക്കുന്നതിനും വഴി വയ്ക്കും.
നഗരങ്ങളിലെ ഓഫീസുകളിൽ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതിനും നിശ്ചിത എണ്ണം ആധാരം കഴിഞ്ഞുള്ള ടോക്കണുകൾ തിരക്കില്ലാത്ത ഓഫീസുകളിലേയ്ക്ക് മാറ്റാനും സൗകര്യം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ഒരു റവന്യു ജില്ലയിലെ ഏത് സബ്രജിസ്ട്രാർ ഓഫീസിലും രജിസ്ട്രാർ ഓഫീസിന്റെ അധികാരപരിധി പരിഗണിക്കാതെ പൊതുജനങ്ങളുടെ സൗകര്യ പ്രകാരം ആധാരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമാണ് എനിവെയർ രജിസ്ട്രേഷൻ സന്പ്രദായം മൂലം നടപ്പിലാകുക. ജില്ലയിലെ ഏത് സബ്രജിസ്ട്രാർ ഓഫീസിന്റെ പരിധിയിൽ വരുന്ന ആധാരങ്ങളും രജിസ്റ്റർ ചെയ്യാനുള്ള ജില്ലാ രജിസ്ട്രാറുടെ അധികാരം എല്ലാ സബ്രജിസ്ട്രാർമാർക്കും അനുവദിച്ചു നൽകുന്നതിലൂടെയാണ് ഈ സന്പ്രദായം നടപ്പിലാക്കുന്നത്. ഇത് വകുപ്പിൽ നിന്നും മികച്ച സേവനം പൊതുജനങ്ങൾക്ക് ലഭിക്കുന്നതിനും അവസരമൊരുക്കും. ഏതെങ്കിലും കാരണത്താൽ ഏതെങ്കിലും പ്രദേശത്ത് അവധി പ്രഖ്യാപിക്കുകയാണെങ്കിൽ ആ പ്രദേശത്തെ ജനങ്ങൾക്ക് തടസമില്ലാതെ സേവനം തൊട്ടടുത്ത സബ്രജിസ്ട്രാർ ഓഫീസിൽ നിന്നു ലഭ്യമാകും. പുതിയ സംവിധാനം ജനങ്ങൾക്ക് കൂടുതൽ സൗകര്യത്തിനൊപ്പം അഴിമതിയ്ക്കുള്ള സാഹചര്യം ഒഴിവാക്കുന്നതിനും വഴി വയ്ക്കും.
നഗരങ്ങളിലെ ഓഫീസുകളിൽ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കുന്നതിനും നിശ്ചിത എണ്ണം ആധാരം കഴിഞ്ഞുള്ള ടോക്കണുകൾ തിരക്കില്ലാത്ത ഓഫീസുകളിലേയ്ക്ക് മാറ്റാനും സൗകര്യം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.