എടത്വ: ബൈക്ക് നിയന്ത്രണം വിട്ട് പാടത്തെ വെള്ളക്കെട്ടിൽ മറിഞ്ഞ് യുവനേഴ്സ് മരിച്ചു. ആനപ്രന്പാൽ തെക്കേതുണ്ടിയിൽ ചിറയിൽ ഏബ്രഹാം ചാക്കോയുടെ മകൻ ലിജു ടി. ഏബ്രഹാം (34) ആണ് മരിച്ചത്.
എടത്വ-തോട്ടടി റോഡിൽ പൂവംവേലിൽപടിക്ക് സമീപം ചൂട്ടുമാലിൽ പാടത്തെ വെള്ളക്കെട്ടിലാണ് ബൈക്ക് മറിഞ്ഞത്. വ്യാഴാഴ്ച രാത്രി ഒന്പതിനാണ് സംഭവം. എതിരെ വന്ന വാഹനത്തിന്റെ ഹെഡ്ലൈറ്റ് കണ്ണിൽ പതിച്ചാണ് ബൈക്ക് നിയന്ത്രണം തെറ്റിയത്. സഹയാത്രികനായ തുണ്ടിയിൽചിറ തങ്കപ്പന്റെ മകൻ സജൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഡൽഹിയിൽ നഴ്സായി ജോലി ചെയ്തിരുന്ന ലിജു കഴിഞ്ഞ ഏഴിനാണ് നാട്ടിൽ എത്തിയത്. ഭാര്യ ലിൻസിക്ക് ഇസ്രായേലിൽ പോകാനായി ജോയിന്റ് പാസ്പോർട്ടിന്റെ ആവശ്യത്തിനായി ലിജുവും സുഹൃത്ത് സജനുമായി പോയി മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ലിജുവിനെ പരുമല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
മൃതദേഹം പരുമല ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഐപിസി ചർച്ചിൽ നടക്കും. മക്കൾ: ലെൻ (രണ്ടാംക്ലാസ് വിദ്യാർഥി), ഓസ്റ്റിൻ. അമ്മ: ലീലാമ്മ.
എടത്വ-തോട്ടടി റോഡിൽ പൂവംവേലിൽപടിക്ക് സമീപം ചൂട്ടുമാലിൽ പാടത്തെ വെള്ളക്കെട്ടിലാണ് ബൈക്ക് മറിഞ്ഞത്. വ്യാഴാഴ്ച രാത്രി ഒന്പതിനാണ് സംഭവം. എതിരെ വന്ന വാഹനത്തിന്റെ ഹെഡ്ലൈറ്റ് കണ്ണിൽ പതിച്ചാണ് ബൈക്ക് നിയന്ത്രണം തെറ്റിയത്. സഹയാത്രികനായ തുണ്ടിയിൽചിറ തങ്കപ്പന്റെ മകൻ സജൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഡൽഹിയിൽ നഴ്സായി ജോലി ചെയ്തിരുന്ന ലിജു കഴിഞ്ഞ ഏഴിനാണ് നാട്ടിൽ എത്തിയത്. ഭാര്യ ലിൻസിക്ക് ഇസ്രായേലിൽ പോകാനായി ജോയിന്റ് പാസ്പോർട്ടിന്റെ ആവശ്യത്തിനായി ലിജുവും സുഹൃത്ത് സജനുമായി പോയി മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ലിജുവിനെ പരുമല സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.
മൃതദേഹം പരുമല ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഐപിസി ചർച്ചിൽ നടക്കും. മക്കൾ: ലെൻ (രണ്ടാംക്ലാസ് വിദ്യാർഥി), ഓസ്റ്റിൻ. അമ്മ: ലീലാമ്മ.