ചെറുതോണി: ബൈക്കപകടത്തിൽ പാറേമാവ് ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ജെ.ടി. ജയദേവ് (30)മരിച്ചു. കഴിഞ്ഞദിവസം രാത്രി 1.15-ടെ ഇടുക്കി ആലിൻചുവടിനു സമീപം പട്രോളിംഗ് നടത്തുകയായിരുന്ന ഇടുക്കി പോലീസ് സംഘമാണ് ബൈക്ക് അപകടത്തിൽപെട്ട നിലയിൽ ഡോക്ടറെ കണ്ടെത്തിയത്.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിനും മണ്തിട്ടക്കും ഇടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഡോക്ടറുടെ തല വൈദ്യുത പോസ്റ്റിൽ ഇടിച്ച് തകർന്നിരുന്നു. നിലത്തുവീണുകിടന്ന നിലയിലായിരുന്ന ഡോക്ടറെ പോലീസ് സംഘം ആംബുലൻസ് വരുത്തി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാത്രി ഒന്നോടെയെങ്കിലും അപകടം നടന്നിട്ടുണ്ടാകുമെന്നാണ് നിഗമനം.
പാറേമാവ് ആയുർവേദ ആശുപത്രിയിലെ ഫിസിഷ്യനാണ് ഇദ്ദേഹം. തിരുവനന്തപുരം കാട്ടാക്കകട സ്വദേശിയാണ്. ഭാര്യ: ഗ്രീഷ്മ. മക്കൾ: ധ്യാൻ, ദക്ഷ (ഗൗരി). മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. ആയുർവേദ ആശുപത്രി അധികതരുടെ നേതൃത്വത്തിൽ മൃതദേഹം കാട്ടാക്കടയിലുള്ള വീട്ടിലെത്തിച്ചു സംസ്കരിച്ചു.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിനും മണ്തിട്ടക്കും ഇടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഡോക്ടറുടെ തല വൈദ്യുത പോസ്റ്റിൽ ഇടിച്ച് തകർന്നിരുന്നു. നിലത്തുവീണുകിടന്ന നിലയിലായിരുന്ന ഡോക്ടറെ പോലീസ് സംഘം ആംബുലൻസ് വരുത്തി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രാത്രി ഒന്നോടെയെങ്കിലും അപകടം നടന്നിട്ടുണ്ടാകുമെന്നാണ് നിഗമനം.
പാറേമാവ് ആയുർവേദ ആശുപത്രിയിലെ ഫിസിഷ്യനാണ് ഇദ്ദേഹം. തിരുവനന്തപുരം കാട്ടാക്കകട സ്വദേശിയാണ്. ഭാര്യ: ഗ്രീഷ്മ. മക്കൾ: ധ്യാൻ, ദക്ഷ (ഗൗരി). മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. ആയുർവേദ ആശുപത്രി അധികതരുടെ നേതൃത്വത്തിൽ മൃതദേഹം കാട്ടാക്കടയിലുള്ള വീട്ടിലെത്തിച്ചു സംസ്കരിച്ചു.