കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കർ അഞ്ചാം പ്രതി. നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിലെ മുഖ്യപ്രതികളായ പി.എസ്. സരിത്, സ്വപ്ന സുരേഷ്, ഫൈസല്‍ ഫരീദ്, സന്ദീപ് നായര്‍ എന്നിവര്‍ക്കൊപ്പമാണു ശിവശങ്കറിനെ പ്രതിചേർത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.
ബുധനാഴ്ച രാത്രി വൈകി അറസ്റ്റിലായ ശിവശങ്കറിനെ ഏഴു ദിവസത്തേക്കു കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള പ്രത്യേക കോടതി) മുമ്പാകെ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിനോടു ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചെന്നും ഇഡി കോടതിയിൽ പറഞ്ഞു. 14 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടത്.
ജില്ലാ കോടതിയില്‍ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. കോടതി ആരംഭിച്ചതോടെ ശിവശങ്കര്‍ ജഡ്ജിക്കരികിലെത്തി അദ്ദേഹത്തോടു സംസാരിച്ചു. ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്നു പറയുന്നതു ശരിയല്ലെന്നും തുടര്‍ച്ചയായ ചോദ്യംചെയ്യല്‍ ഒഴിവാക്കണമെന്നും അഭ്യർഥിച്ചു. ആയുര്‍വേദ ചികിത്സ ഉറപ്പാക്കണം. കസ്റ്റഡിയിലിരിക്കുന്ന സമയത്ത് തന്റെ കുടുംബത്തെ കാണാന്‍ അനുവദിക്കണം. രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ കിടക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
ശിവശങ്കറിനു ഗുരുതരമായ നടുവേദനയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും പറഞ്ഞു. തുടര്‍ന്നു കോടതി ചില വ്യവസ്ഥകള്‍ വച്ചാണു കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ ചോദ്യംചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണം. വൈകുന്നേരം ആറിനുശേഷം ശിവശങ്കറിന് ആയുര്‍വേദ ഡോക്ടറുടെ ചികിത്സ തേടാം.
ഭാര്യ, സഹോദരന്, അനന്തരവന് എന്നിവരെ കാണാനും അനുമതി നല്കി. കസ്റ്റഡി അപേക്ഷയെ ശിവശങ്കറിന്റെ അഭിഭാഷകന് എതിർത്തില്ല. ജില്ലാ കോടതി അവധിയാണെങ്കിലും കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് കേസ് പരിഗണിച്ചത്.
ബുധനാഴ്ച രാത്രി വൈകി അറസ്റ്റിലായ ശിവശങ്കറിനെ ഏഴു ദിവസത്തേക്കു കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള പ്രത്യേക കോടതി) മുമ്പാകെ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. ചോദ്യം ചെയ്യലിനോടു ശിവശങ്കര്‍ സഹകരിക്കുന്നില്ലെന്നും ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചെന്നും ഇഡി കോടതിയിൽ പറഞ്ഞു. 14 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി ആവശ്യപ്പെട്ടത്.
ജില്ലാ കോടതിയില്‍ നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. കോടതി ആരംഭിച്ചതോടെ ശിവശങ്കര്‍ ജഡ്ജിക്കരികിലെത്തി അദ്ദേഹത്തോടു സംസാരിച്ചു. ചോദ്യംചെയ്യലുമായി സഹകരിക്കുന്നില്ലെന്നു പറയുന്നതു ശരിയല്ലെന്നും തുടര്‍ച്ചയായ ചോദ്യംചെയ്യല്‍ ഒഴിവാക്കണമെന്നും അഭ്യർഥിച്ചു. ആയുര്‍വേദ ചികിത്സ ഉറപ്പാക്കണം. കസ്റ്റഡിയിലിരിക്കുന്ന സമയത്ത് തന്റെ കുടുംബത്തെ കാണാന്‍ അനുവദിക്കണം. രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ കിടക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു.
ശിവശങ്കറിനു ഗുരുതരമായ നടുവേദനയാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും പറഞ്ഞു. തുടര്‍ന്നു കോടതി ചില വ്യവസ്ഥകള്‍ വച്ചാണു കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ച്ചയായി മൂന്നു മണിക്കൂര്‍ ചോദ്യംചെയ്താല്‍ ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണം. വൈകുന്നേരം ആറിനുശേഷം ശിവശങ്കറിന് ആയുര്‍വേദ ഡോക്ടറുടെ ചികിത്സ തേടാം.
ഭാര്യ, സഹോദരന്, അനന്തരവന് എന്നിവരെ കാണാനും അനുമതി നല്കി. കസ്റ്റഡി അപേക്ഷയെ ശിവശങ്കറിന്റെ അഭിഭാഷകന് എതിർത്തില്ല. ജില്ലാ കോടതി അവധിയാണെങ്കിലും കോടതി പ്രത്യേക സിറ്റിംഗ് നടത്തിയാണ് കേസ് പരിഗണിച്ചത്.