കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ നയതന്ത്ര ബാഗേജ് വിട്ടുനല്‍കാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കഴിഞ്ഞ 15നു നടത്തിയ ചോദ്യംചെയ്യലില്‍ ശിവശങ്കര്‍ ഇക്കാര്യം സമ്മതിച്ചിരുന്നു. സ്വപ്ന നടത്തിയ കുറ്റകൃത്യങ്ങള്‍ ശിവശങ്കറുടെ അറിവോടെയാണെന്നും സ്വര്‍ണക്കടത്തില്‍ ശിവശങ്കറിനു പങ്കുണ്ടെന്നും ഇതിൽനിന്നു വ്യക്തമാണെന്നും ഇഡി പറയുന്നു.
ശിവശങ്കറുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ പി. രാധാകൃഷ്ണൻ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നയതന്ത്ര ബാഗേജ് കസ്റ്റംസ് പിടികൂടിയ സമയം ഇതു വിട്ടുകിട്ടുന്നതിനായി ഇടപെടണമെന്നു സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നതായ വിവരങ്ങള്‍ നേരത്തേതന്നെ പുറത്തുവന്നിരുന്നു. എന്നാല്‍, ബാഗ് വിട്ടുനല്‍കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന നിലപാടിലായിരുന്നു ശിവശങ്കര്‍. ഫോണ്‍ രേഖകളടക്കം പരിശോധിച്ചാണ് ഇഡി നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചത്.
സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്തതിലും ശിവശങ്കറിനു പങ്കുണ്ടെന്നും അറസ്റ്റ് മെമ്മോയിലുണ്ട്. കള്ളപ്പണം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ സ്വപ്നയ്ക്കു സൗകര്യം ഒരുക്കി നല്കി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സമയത്താണ് ഇതൊക്കെ നടന്നത്. തെളിവുകള്‍ സംബന്ധിച്ചു ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. സ്വപ്നയുടെ പേരില്‍ കണ്ടെത്തിയ ലോക്കറില്‍നിന്നു പിടികൂടിയ പണത്തിന്റെ വിവരങ്ങളും അഞ്ച് പേജുള്ള അറസ്റ്റ് മെമ്മോയിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അനധികൃതമായി നേടിയ പണമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണു സ്വപ്നയെ ശിവശങ്കര്‍ സഹായിച്ചതെന്നു വ്യക്തമാണെന്നു റിമാൻഡ് റിപ്പോര്‍ട്ടില്‍ എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി. സ്വപ്ന അനധികൃതമായി നേടിയ പണത്തില്‍ ശിവശങ്കറിനു താത്പര്യമുണ്ടായിരുന്നു. സ്വപ്നയെ സഹായിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോടു നിർദേശിച്ചതിൽനിന്ന് ഇക്കാര്യം വ്യക്തമാണ്. കുറ്റകൃത്യത്തില്‍നിന്നു നേടിയ പണം ശിവശങ്കറിന്റേതാവാൻ സാധ്യതയുണ്ടെന്നും ഇഡി ആരോപിക്കുന്നു.
ഇത്തരമൊരു കേസില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് അറസ്റ്റിലാകുന്നത് സംസ്ഥാന സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമാണ്. കോടതിയിൽ ഹാജരാക്കും മുന്‍പു നടത്തിയ ചോദ്യം ചെയ്യലിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഇഡി അസി. ഡയറക്ടര്‍ പി. രാധാകൃഷ്ണനു പുറമെ സ്പെഷല്‍ ഡയറക്ടര്‍ പി. സുശീല്‍കുമാര്‍, ജോയിന്റ് ഡയറക്ടര്‍ ഗണേശ്കുമാര്‍, സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണികൃഷ്ണൻ എന്നിവരും കൊച്ചിയിലെത്തിയിരുന്നു.
ശിവശങ്കറുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇഡി കൊച്ചി അസിസ്റ്റന്റ് ഡയറക്ടര്‍ പി. രാധാകൃഷ്ണൻ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. നയതന്ത്ര ബാഗേജ് കസ്റ്റംസ് പിടികൂടിയ സമയം ഇതു വിട്ടുകിട്ടുന്നതിനായി ഇടപെടണമെന്നു സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ശിവശങ്കറിനോട് ആവശ്യപ്പെട്ടിരുന്നതായ വിവരങ്ങള്‍ നേരത്തേതന്നെ പുറത്തുവന്നിരുന്നു. എന്നാല്‍, ബാഗ് വിട്ടുനല്‍കാന്‍ താന്‍ ഇടപെട്ടിട്ടില്ലെന്ന നിലപാടിലായിരുന്നു ശിവശങ്കര്‍. ഫോണ്‍ രേഖകളടക്കം പരിശോധിച്ചാണ് ഇഡി നിര്‍ണായക വിവരങ്ങള്‍ ശേഖരിച്ചത്.
സ്വപ്നയുടെ സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതിലും കൈകാര്യം ചെയ്തതിലും ശിവശങ്കറിനു പങ്കുണ്ടെന്നും അറസ്റ്റ് മെമ്മോയിലുണ്ട്. കള്ളപ്പണം ബാങ്ക് ലോക്കറില്‍ സൂക്ഷിക്കാന്‍ സ്വപ്നയ്ക്കു സൗകര്യം ഒരുക്കി നല്കി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന സമയത്താണ് ഇതൊക്കെ നടന്നത്. തെളിവുകള്‍ സംബന്ധിച്ചു ചോദ്യം ചെയ്തപ്പോള്‍ ശിവശങ്കര്‍ ഒഴിഞ്ഞുമാറുകയായിരുന്നു. സ്വപ്നയുടെ പേരില്‍ കണ്ടെത്തിയ ലോക്കറില്‍നിന്നു പിടികൂടിയ പണത്തിന്റെ വിവരങ്ങളും അഞ്ച് പേജുള്ള അറസ്റ്റ് മെമ്മോയിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അനധികൃതമായി നേടിയ പണമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണു സ്വപ്നയെ ശിവശങ്കര്‍ സഹായിച്ചതെന്നു വ്യക്തമാണെന്നു റിമാൻഡ് റിപ്പോര്‍ട്ടില്‍ എന്‍ഫോഴ്സ്മെന്റ് വ്യക്തമാക്കി. സ്വപ്ന അനധികൃതമായി നേടിയ പണത്തില്‍ ശിവശങ്കറിനു താത്പര്യമുണ്ടായിരുന്നു. സ്വപ്നയെ സഹായിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോടു നിർദേശിച്ചതിൽനിന്ന് ഇക്കാര്യം വ്യക്തമാണ്. കുറ്റകൃത്യത്തില്‍നിന്നു നേടിയ പണം ശിവശങ്കറിന്റേതാവാൻ സാധ്യതയുണ്ടെന്നും ഇഡി ആരോപിക്കുന്നു.
ഇത്തരമൊരു കേസില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് അറസ്റ്റിലാകുന്നത് സംസ്ഥാന സിവില്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമാണ്. കോടതിയിൽ ഹാജരാക്കും മുന്‍പു നടത്തിയ ചോദ്യം ചെയ്യലിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ഇഡി അസി. ഡയറക്ടര്‍ പി. രാധാകൃഷ്ണനു പുറമെ സ്പെഷല്‍ ഡയറക്ടര്‍ പി. സുശീല്‍കുമാര്‍, ജോയിന്റ് ഡയറക്ടര്‍ ഗണേശ്കുമാര്‍, സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണികൃഷ്ണൻ എന്നിവരും കൊച്ചിയിലെത്തിയിരുന്നു.