തി രുവല്ല: അർഹമായ അവകാശങ്ങൾ നിഷേധിച്ചുകൊണ്ട് ക്രൈസ്തവ സമൂഹത്ത രാഷ്ട്രീയ മുന്നണികൾ വഞ്ചിച്ചതായി കേരള കൗണ്‍സിൽ ഓഫ് ചർച്ചസ്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിലും ന്യൂനപക്ഷ ധനകാര്യ കോർപറേഷനിലും പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം സമിതികളിലും അർഹമായ പ്രാതിനിധ്യം നിഷേധിക്കുകയും ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ അർഹമായ വിഹിതം നിഷേധിക്കുകയും ചെയ്തതായി കെസിസി സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി.
സാന്പത്തിക സംവരണം നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തിയതും സംസ്ഥാനത്തിന്റെ വീഴ്ചയാണ്. ഇനി മുതൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ലിസ്റ്റുകൾക്കും ഇത് ബാധകമാക്കണമെന്നും ഇപ്രകാരം സംവരണം ലഭിക്കുന്നതിനുള്ള മാനദണ്ഡം സംവരണാനുകൂല്യം ലഭിക്കുന്ന മറ്റു സമുദായങ്ങൾക്കുള്ള ക്രീമിലെയറിന് തുല്യമാക്കണമെന്നും കെസിസി ആവശ്യപ്പെട്ടു. ദളിത് ക്രൈസ്തവ സംവരണവിഷയത്തിലും അനുകൂലമായ നിലപാട് കോടതിയിൽ കൈക്കൊള്ളാൻ ഗവണ്മെന്റ് തയാറാകണം.
കെസിസി പ്രസിഡന്റ് ബിഷപ് ഡോ. ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രകാശ് പി.തോമസ് വിഷയാവതരണം നടത്തി.
സാന്പത്തിക സംവരണം നടപ്പിലാക്കുന്നതിൽ കാലതാമസം വരുത്തിയതും സംസ്ഥാനത്തിന്റെ വീഴ്ചയാണ്. ഇനി മുതൽ പ്രസിദ്ധീകരിക്കുന്ന എല്ലാ ലിസ്റ്റുകൾക്കും ഇത് ബാധകമാക്കണമെന്നും ഇപ്രകാരം സംവരണം ലഭിക്കുന്നതിനുള്ള മാനദണ്ഡം സംവരണാനുകൂല്യം ലഭിക്കുന്ന മറ്റു സമുദായങ്ങൾക്കുള്ള ക്രീമിലെയറിന് തുല്യമാക്കണമെന്നും കെസിസി ആവശ്യപ്പെട്ടു. ദളിത് ക്രൈസ്തവ സംവരണവിഷയത്തിലും അനുകൂലമായ നിലപാട് കോടതിയിൽ കൈക്കൊള്ളാൻ ഗവണ്മെന്റ് തയാറാകണം.
കെസിസി പ്രസിഡന്റ് ബിഷപ് ഡോ. ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രകാശ് പി.തോമസ് വിഷയാവതരണം നടത്തി.