കോഴിക്കോട്: വെല്‍ഫെയര്‍പാര്‍ട്ടിയുമായി തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില് മുസ്ലിം ലീഗ് സഖ്യമുണ്ടാക്കുന്നതിനെതിരേ മുസ്ലിം യുവജന സംഘടനകള്‍ . ‘ഫോറം ഫോര്‍ കമ്യൂണല്‍ ഹാര്‍മണി’ എന്ന കൂട്ടായ്മ വഴിയാണ് സംഘടനകള്‍ രംഗത്തെത്തിയത്. മുസ്ലിംലീഗിനെ പിന്തുണയ്ക്കുന്ന സുന്നി ഇ.കെ വിഭാഗത്തിന്റെയും മുജാഹിദ് വിഭാഗങ്ങളുടെയും യുവജനനേതാക്കളാണിതിനു പിന്നില്‍.
മതേതരത്വവും ദേശീയതയും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുമായി നീക്കുപോക്കുണ്ടാക്കുന്നത് ലീഗിന്റെ മതേതരമുഖത്തെ തകര്‍ക്കുമെന്നാണ് കൂട്ടായ്മ അഭിപ്രായപ്പെടുന്നത്. മുസ്ലിംലീഗ് നേതൃത്വത്തെ പരസ്യമായി പ്രതിഷേധമറിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഫോറം ഫോര്‍ കമ്യൂണല്‍ ഹാര്‍മണി’ കൂട്ടായ്മ രംഗത്തെത്തിയത്. കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ടു യോഗം ചേര്‍ന്നു. പാണക്കാട്ടു നടന്ന യോഗത്തില്‍ സമസ്തയും മുജാഹിദ് സംഘനാനേതാക്കളും ലീഗിനെ അതൃപ്തി അറിയിച്ചിരുന്നു.
എസ്വൈഎസ് സംസ്ഥാനകമ്മിറ്റി മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നിട്ടും വെല്‍ഫെയര്‍പാര്‍ട്ടിയുമായി പ്രാദേശികതലത്തില്‍ ധാരണയാവാമെന്ന തീരുമാനവുമായി മുന്നോട്ടുപോവാന്‍ ലീഗ് തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദം ലീഗില്‍ നടപ്പാക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്ന് കെഎന്‍എം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി ദീപികയോട് പറഞ്ഞു.
സമസ്തയുടെ യുവജന, വിദ്യാര്‍ഥി വിഭാഗങ്ങളായ എസ്വൈഎസ്, എസ്കെഎസ്എസ്എഫ്, മുജാഹിദ് യുവജനവിഭാഗങ്ങളായ ഐഎസ്എം , ഐഎസ്എം(മര്‍ക്കസുദ്ദഅവ), വിസ്ഡം യൂത്ത് മൂവ്മെന്റ് എന്നീ സംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ചതാണ് ഫോറം ഫോര്‍ കമ്യൂണല്‍ ഹാര്‍മണി.
യുഡിഎഫിന് ഗുണം ചെയ്യില്ല: ആര്യാടൻ
നിലന്പൂർ: വെൽഫെയർ പാർട്ടിയുമായുള്ള രഹസ്യധാരണ യുഡിഎഫിനു ഗുണം ചെയ്യില്ലെന്നു ആര്യാടൻ മുഹമ്മദ്. വെൽഫെയർ പാർട്ടിയുമായി ഏതു തരത്തിലുള്ള ധാരണയും കോണ്‍ഗ്രസിനും യുഡിഎഫിനും നഷ്ട ക്കച്ചവടമാകും. ഒരാഴ്ചയ്ക്കുള്ളിൽ തന്റെ നിലപാട് നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മതേതരത്വവും ദേശീയതയും അംഗീകരിക്കാത്ത ജമാഅത്തെ ഇസ്ലാമിയുമായി നീക്കുപോക്കുണ്ടാക്കുന്നത് ലീഗിന്റെ മതേതരമുഖത്തെ തകര്‍ക്കുമെന്നാണ് കൂട്ടായ്മ അഭിപ്രായപ്പെടുന്നത്. മുസ്ലിംലീഗ് നേതൃത്വത്തെ പരസ്യമായി പ്രതിഷേധമറിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഫോറം ഫോര്‍ കമ്യൂണല്‍ ഹാര്‍മണി’ കൂട്ടായ്മ രംഗത്തെത്തിയത്. കൂട്ടായ്മയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ടു യോഗം ചേര്‍ന്നു. പാണക്കാട്ടു നടന്ന യോഗത്തില്‍ സമസ്തയും മുജാഹിദ് സംഘനാനേതാക്കളും ലീഗിനെ അതൃപ്തി അറിയിച്ചിരുന്നു.
എസ്വൈഎസ് സംസ്ഥാനകമ്മിറ്റി മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നിട്ടും വെല്‍ഫെയര്‍പാര്‍ട്ടിയുമായി പ്രാദേശികതലത്തില്‍ ധാരണയാവാമെന്ന തീരുമാനവുമായി മുന്നോട്ടുപോവാന്‍ ലീഗ് തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദം ലീഗില്‍ നടപ്പാക്കുകയാണ് അവരുടെ ഉദ്ദേശ്യമെന്ന് കെഎന്‍എം സംസ്ഥാന സെക്രട്ടറി ഡോ. എ.ഐ. അബ്ദുല്‍ മജീദ് സ്വലാഹി ദീപികയോട് പറഞ്ഞു.
സമസ്തയുടെ യുവജന, വിദ്യാര്‍ഥി വിഭാഗങ്ങളായ എസ്വൈഎസ്, എസ്കെഎസ്എസ്എഫ്, മുജാഹിദ് യുവജനവിഭാഗങ്ങളായ ഐഎസ്എം , ഐഎസ്എം(മര്‍ക്കസുദ്ദഅവ), വിസ്ഡം യൂത്ത് മൂവ്മെന്റ് എന്നീ സംഘടനകള്‍ ചേര്‍ന്ന് രൂപവത്കരിച്ചതാണ് ഫോറം ഫോര്‍ കമ്യൂണല്‍ ഹാര്‍മണി.
യുഡിഎഫിന് ഗുണം ചെയ്യില്ല: ആര്യാടൻ
നിലന്പൂർ: വെൽഫെയർ പാർട്ടിയുമായുള്ള രഹസ്യധാരണ യുഡിഎഫിനു ഗുണം ചെയ്യില്ലെന്നു ആര്യാടൻ മുഹമ്മദ്. വെൽഫെയർ പാർട്ടിയുമായി ഏതു തരത്തിലുള്ള ധാരണയും കോണ്‍ഗ്രസിനും യുഡിഎഫിനും നഷ്ട ക്കച്ചവടമാകും. ഒരാഴ്ചയ്ക്കുള്ളിൽ തന്റെ നിലപാട് നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.