കൊണ്ടോട്ടി: കരിപ്പൂരിൽനിന്നു ഷാർജയിലേക്കു പറന്നുയർന്ന വിമാനത്തിനു വായുമർദം കുറഞ്ഞതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി.
വ്യാഴാഴ്ച പുലർച്ചെ 3.10ന് 165 യാത്രക്കാരും അഞ്ചു വിമാന ജീവനക്കാരുമടക്കം 170 പേരുമായി ഷാർജയിലേക്കു പുറപ്പെട്ട എയർഅറേബ്യ വിമാനത്തിനാണ് പറന്നുയർന്നു 7000 അടി മുകളിലെത്തിയപ്പോൾ സാങ്കേതിക തകരാർ കണ്ടത്. വിമാനത്തിന്റെ കോക്പിറ്റിലാണ് വായുമർദം കുറഞ്ഞത്. ഇതോടെ വിമാനം ഷാർജയിലേക്കു സുരക്ഷിതമായി എത്തിക്കാൻ കഴിയില്ലെന്നു പൈലറ്റിനു ബോധ്യമായി.
തുടർന്നു എയർട്രാഫിക് കണ്ട്രോളുമായി ബന്ധപ്പെട്ട് തിരിച്ചിറക്കാൻ അനുമതി തേടി. ഉടൻ അടിയന്തര ലാൻഡിംഗ് നടത്തുന്നതിനു സൗകര്യമൊരുക്കുകയായിരുന്നു. ഇതിനകം കേന്ദ്രസുരക്ഷ സേന, അഗ്നിശമന സേന, എയർട്രാഫിക് കണ്ട്രോൾ, വിമാന കന്പനി അധികൃതർ തുടങ്ങിയവർ സ്ഥലത്ത് കുതിച്ചെത്തി. എയർട്രാഫിക് കണ്ട്രോളിന്റെ നിർദേശത്തിൽ പുലർച്ചെ 3.40 ഓടെ വിമാനം തിരിച്ചിറക്കി. വിമാനം പറക്കുന്നതിനിടെ വായുമർദം കുറഞ്ഞാൽ അധിക ദൂരം പറക്കുന്നത് അപകടത്തിനു കാരണമാകും.
പുലർച്ചെ കരിപ്പൂരിൽ നിന്നു പറന്നുയർന്ന വിമാനം കരിപ്പൂർ വിമാനത്താവള പരിധി മറയുന്നതിനു മുന്പാണ് സാങ്കേതിക തകരാർ കണ്ടത്.
ഇതോടെയാണ് യാത്രക്കാരെ വിവരം അറിയിച്ച് തിരിച്ചിറക്കിയത്. ലാൻഡിംഗ് നടത്തിയ വിമാനം എൻജിനിയറിംഗ് വിഭാഗം പരിശോധിച്ച് തകരാർ പരിഹരിച്ചു. തുടർന്നു വിമാനം രാവിലെ 7.40ന് കരിപ്പൂരിൽ നിന്നു ഷാർജയിലേക്ക് പറന്നു.
വ്യാഴാഴ്ച പുലർച്ചെ 3.10ന് 165 യാത്രക്കാരും അഞ്ചു വിമാന ജീവനക്കാരുമടക്കം 170 പേരുമായി ഷാർജയിലേക്കു പുറപ്പെട്ട എയർഅറേബ്യ വിമാനത്തിനാണ് പറന്നുയർന്നു 7000 അടി മുകളിലെത്തിയപ്പോൾ സാങ്കേതിക തകരാർ കണ്ടത്. വിമാനത്തിന്റെ കോക്പിറ്റിലാണ് വായുമർദം കുറഞ്ഞത്. ഇതോടെ വിമാനം ഷാർജയിലേക്കു സുരക്ഷിതമായി എത്തിക്കാൻ കഴിയില്ലെന്നു പൈലറ്റിനു ബോധ്യമായി.
തുടർന്നു എയർട്രാഫിക് കണ്ട്രോളുമായി ബന്ധപ്പെട്ട് തിരിച്ചിറക്കാൻ അനുമതി തേടി. ഉടൻ അടിയന്തര ലാൻഡിംഗ് നടത്തുന്നതിനു സൗകര്യമൊരുക്കുകയായിരുന്നു. ഇതിനകം കേന്ദ്രസുരക്ഷ സേന, അഗ്നിശമന സേന, എയർട്രാഫിക് കണ്ട്രോൾ, വിമാന കന്പനി അധികൃതർ തുടങ്ങിയവർ സ്ഥലത്ത് കുതിച്ചെത്തി. എയർട്രാഫിക് കണ്ട്രോളിന്റെ നിർദേശത്തിൽ പുലർച്ചെ 3.40 ഓടെ വിമാനം തിരിച്ചിറക്കി. വിമാനം പറക്കുന്നതിനിടെ വായുമർദം കുറഞ്ഞാൽ അധിക ദൂരം പറക്കുന്നത് അപകടത്തിനു കാരണമാകും.
പുലർച്ചെ കരിപ്പൂരിൽ നിന്നു പറന്നുയർന്ന വിമാനം കരിപ്പൂർ വിമാനത്താവള പരിധി മറയുന്നതിനു മുന്പാണ് സാങ്കേതിക തകരാർ കണ്ടത്.
ഇതോടെയാണ് യാത്രക്കാരെ വിവരം അറിയിച്ച് തിരിച്ചിറക്കിയത്. ലാൻഡിംഗ് നടത്തിയ വിമാനം എൻജിനിയറിംഗ് വിഭാഗം പരിശോധിച്ച് തകരാർ പരിഹരിച്ചു. തുടർന്നു വിമാനം രാവിലെ 7.40ന് കരിപ്പൂരിൽ നിന്നു ഷാർജയിലേക്ക് പറന്നു.