കോതമംഗലം: മൂവാറ്റുപുഴ സ്വദേശിയായ കടയുടമയെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച കേസിൽ യുവതിയടക്കം അഞ്ചു പേർ അറസ്റ്റിൽ. മുഖ്യസൂത്രധാരനടക്കം നാലു പ്രതികൾ ഒളിവിൽ. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വൈദ്യപരിശോധനയിൽ പ്രതികളിലൊരാൾക്കു കോവിഡ് പോസിറ്റീവായതോടെ പ്രിൻസിപ്പൽ എസ്ഐ അടക്കം ആറ് പോലീസുകാർ ക്വാറന്റൈനിൽ പോയി.
നെല്ലിക്കുഴിയിൽ വാടകയ്ക്കു താമസിക്കുന്ന ഇഞ്ചത്തൊട്ടി സ്വദേശിനി ആര്യ (25), തട്ടിപ്പിന് കൂട്ടുനിന്ന നെല്ലിക്കുഴി സ്വദേശി മുഹമ്മദ് യാസിൻ (22), കുറ്റിലഞ്ഞി സ്വദേശികളായ അശ്വിൻ (19), ആസിഫ് (19), നെല്ലിക്കുഴി സ്വദേശി റിസ്വാൻ (21) എന്നിവരാണ് അറസ്റ്റിലായത്. ആന്റിജൻ പരിശോധനയിൽ മുഹമ്മദ് യാസിനാണ് കോവിഡ് പോസിറ്റീവായത്. പ്രതികളിൽ ആര്യയെ നെല്ലിക്കുഴിയിലെ വാടകവീടിന് സമീപത്തുനിന്നും അശ്വിനെ കോട്ടപ്പടിയിൽനിന്നും കോട്ടപ്പടി പോലീസ് പിടികൂടി കോതമംഗലം പോലീസിന് കൈമാറുകയായിരുന്നു.
നെല്ലിക്കുഴിയിൽ വാടകയ്ക്കു താമസിക്കുന്ന ഇഞ്ചത്തൊട്ടി സ്വദേശിനി ആര്യ (25), തട്ടിപ്പിന് കൂട്ടുനിന്ന നെല്ലിക്കുഴി സ്വദേശി മുഹമ്മദ് യാസിൻ (22), കുറ്റിലഞ്ഞി സ്വദേശികളായ അശ്വിൻ (19), ആസിഫ് (19), നെല്ലിക്കുഴി സ്വദേശി റിസ്വാൻ (21) എന്നിവരാണ് അറസ്റ്റിലായത്. ആന്റിജൻ പരിശോധനയിൽ മുഹമ്മദ് യാസിനാണ് കോവിഡ് പോസിറ്റീവായത്. പ്രതികളിൽ ആര്യയെ നെല്ലിക്കുഴിയിലെ വാടകവീടിന് സമീപത്തുനിന്നും അശ്വിനെ കോട്ടപ്പടിയിൽനിന്നും കോട്ടപ്പടി പോലീസ് പിടികൂടി കോതമംഗലം പോലീസിന് കൈമാറുകയായിരുന്നു.