ജൂണ്‍ 22: ദുബായിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ എമിറേറ്റ്സ് കാർഗോ വിമാനത്തിൽ യുഎഇ കോണ്‍സുലേറ്റിന്റെ പേരിലെത്തിയ നയതന്ത്ര ബാഗേജ് കസ്റ്റംസ് തടഞ്ഞുവയ്ക്കുന്നു.
ജൂണ്‍ 23: സ്വപ്ന സുരേഷ് അടക്കമുള്ളവർ ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസ് ഉന്നതരെ സമീപിച്ചെങ്കിലും വിട്ടുകൊടുക്കുന്നില്ല. എം. ശിവശങ്കർ അടക്കമുള്ള ഉന്നതർ വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടു വിളിച്ചെങ്കിലും വിട്ടുകൊടുത്തില്ല.
ജൂണ്‍ 28: ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ഒടുവിൽ നയതന്ത്ര ബാഗേജ് തുറന്നു പരിശോധിച്ചു. സ്വർണമാണെന്നു വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അടക്കം ആരോപണ വിധേയമായി.
ജൂണ്‍ 30: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി ഐടി വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻസ് വിഭാഗം മാനേജരായ സ്വപ്ന സുരേഷാണെന്നു വ്യക്തമായി.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിനു സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്നു വ്യക്തമായി.
ജൂലൈ 7: ആരോപണങ്ങളുടെ കുന്തമുന നീണ്ടതോടെ എം. ശിവശങ്കറെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നും ഐടി വകുപ്പിൽനിന്നും നീക്കി.
ജൂലൈ 14: ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂർ ചോദ്യം ചെയ്ത ശേഷം രാത്രിയോടെ വിട്ടയച്ചു.
ജൂലൈ 16: ആരോപണങ്ങൾക്കൊടുവിൽ എം. ശിവശങ്കറിനെ സർവീസിൽ നിന്നു സസ്പെന്‍ഡ് ചെയ്തു.
ജൂലൈ 23: ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തു.
ജൂലൈ 27: എൻഐഎ വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്തു. അടുത്ത ദിവസവും ചോദ്യം ചെയ്യൽ തുടർന്നു. പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
സെപ്റ്റംബർ 14: ശിവശങ്കറിന്റെ സസ്പെൻഷൻ കാലയളവ് നാലു മാസത്തേക്കുകൂടി നീട്ടി.
സെപ്റ്റംബർ 24: സ്വപ്നയെയും ശിവശങ്കറിനെയും എൻഐഎ ഒന്നിച്ച് ചോദ്യം ചെയ്തു.
ഒക്ടോബർ 10: ശിവശങ്കറിനെയും സ്വപ്നയെയും കസ്റ്റംസ് ഒന്നിച്ച് ചോദ്യം ചെയ്തു.
ഒക്ടോബർ 14: ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇഡി ഓഫീസിൽ ഹാജരാകാതെ ശിവശങ്കർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
ഒക്ടോബർ 15: ശിവശങ്കറിന്റെ ഹർജി ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോടു ഹൈക്കോടതി ഉത്തരവിട്ടു.
ഒക്ടോബർ 16: കസ്റ്റംസ് ശിവശങ്കറെ തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടിലെത്തി കാറിൽ കൊണ്ടുപോകുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരിശോധനയിൽ രോഗമില്ലെന്നും നടുവേദന മാത്രമാണുള്ളതെന്നും വ്യക്തമായതോടെ വഞ്ചിയൂരിലെ സ്വകാര്യ ആയൂർവേദ ആശുപത്രിയിലാക്കി. ഒടുവിൽ ഇതേ ആശുപത്രിയിൽനിന്നാണു ചോദ്യം ചെയ്യാനായി കസ്റ്റഡയിലെടുത്തത്.
ഒക്ടോബർ 28: ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തു.
ജൂണ്‍ 23: സ്വപ്ന സുരേഷ് അടക്കമുള്ളവർ ബാഗേജ് വിട്ടുകിട്ടാനായി കസ്റ്റംസ് ഉന്നതരെ സമീപിച്ചെങ്കിലും വിട്ടുകൊടുക്കുന്നില്ല. എം. ശിവശങ്കർ അടക്കമുള്ള ഉന്നതർ വിട്ടുകൊടുക്കാൻ ആവശ്യപ്പെട്ടു വിളിച്ചെങ്കിലും വിട്ടുകൊടുത്തില്ല.
ജൂണ്‍ 28: ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ഒടുവിൽ നയതന്ത്ര ബാഗേജ് തുറന്നു പരിശോധിച്ചു. സ്വർണമാണെന്നു വ്യക്തമായി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അടക്കം ആരോപണ വിധേയമായി.
ജൂണ്‍ 30: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി ഐടി വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻസ് വിഭാഗം മാനേജരായ സ്വപ്ന സുരേഷാണെന്നു വ്യക്തമായി.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായ എം. ശിവശങ്കറിനു സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്നു വ്യക്തമായി.
ജൂലൈ 7: ആരോപണങ്ങളുടെ കുന്തമുന നീണ്ടതോടെ എം. ശിവശങ്കറെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്നും ഐടി വകുപ്പിൽനിന്നും നീക്കി.
ജൂലൈ 14: ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂർ ചോദ്യം ചെയ്ത ശേഷം രാത്രിയോടെ വിട്ടയച്ചു.
ജൂലൈ 16: ആരോപണങ്ങൾക്കൊടുവിൽ എം. ശിവശങ്കറിനെ സർവീസിൽ നിന്നു സസ്പെന്‍ഡ് ചെയ്തു.
ജൂലൈ 23: ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്തു.
ജൂലൈ 27: എൻഐഎ വീണ്ടും ശിവശങ്കറിനെ ചോദ്യം ചെയ്തു. അടുത്ത ദിവസവും ചോദ്യം ചെയ്യൽ തുടർന്നു. പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
സെപ്റ്റംബർ 14: ശിവശങ്കറിന്റെ സസ്പെൻഷൻ കാലയളവ് നാലു മാസത്തേക്കുകൂടി നീട്ടി.
സെപ്റ്റംബർ 24: സ്വപ്നയെയും ശിവശങ്കറിനെയും എൻഐഎ ഒന്നിച്ച് ചോദ്യം ചെയ്തു.
ഒക്ടോബർ 10: ശിവശങ്കറിനെയും സ്വപ്നയെയും കസ്റ്റംസ് ഒന്നിച്ച് ചോദ്യം ചെയ്തു.
ഒക്ടോബർ 14: ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഇഡി ഓഫീസിൽ ഹാജരാകാതെ ശിവശങ്കർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.
ഒക്ടോബർ 15: ശിവശങ്കറിന്റെ ഹർജി ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഇഡിയോടു ഹൈക്കോടതി ഉത്തരവിട്ടു.
ഒക്ടോബർ 16: കസ്റ്റംസ് ശിവശങ്കറെ തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടിലെത്തി കാറിൽ കൊണ്ടുപോകുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്ത ദിവസം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പരിശോധനയിൽ രോഗമില്ലെന്നും നടുവേദന മാത്രമാണുള്ളതെന്നും വ്യക്തമായതോടെ വഞ്ചിയൂരിലെ സ്വകാര്യ ആയൂർവേദ ആശുപത്രിയിലാക്കി. ഒടുവിൽ ഇതേ ആശുപത്രിയിൽനിന്നാണു ചോദ്യം ചെയ്യാനായി കസ്റ്റഡയിലെടുത്തത്.
ഒക്ടോബർ 28: ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തു.