തിരുവനന്തപുരം: ബാർകോഴ ആരോപണവുമായി ബന്ധപ്പെട്ടുയർന്ന പുതിയ പരാതികളിൽ വസ്തുതയുണ്ടോയെന്നു വിജിലൻസും ക്രൈംബ്രാഞ്ചും പരിശോധിക്കുന്നു. ബാറുടമ ബിജു രമേശ് കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളെത്തുടർന്നുള്ള പരാതികളിലാണ് പരിശോധന.
വിജിലൻസിന് ലഭിച്ച പരാതിയിൽ രഹസ്യ പരിശോധന നടത്താൻ ഡയറക്ടർ നിർദേശിച്ചതിനെത്തുടർന്നു പരാതിക്കാരനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. സംസ്ഥാന പോലീസ് മേധാവിക്കു ലഭിച്ച പരാതികളിൽ പ്രാഥമിക പരിശോധന നടത്താൻ ക്രൈംബ്രാഞ്ചിനും കൈമാറി.
വിജിലൻസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സിഐയുടെ നേതൃത്വത്തിൽ പരാതിക്കാരനായ എ.എച്ച്. ഹഫീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പൂജപ്പുരയിലെ വിജിലൻസ് പ്രത്യേക യൂണിറ്റാണ് രഹസ്യ പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തും. പരാതികളിൽ കഴന്പുണ്ടെന്നു കണ്ടാൽ തുടർനടപടികളിലേക്കു നീങ്ങാനാണ് നിർദേശം.
വിജിലൻസിന് ലഭിച്ച പരാതിയിൽ രഹസ്യ പരിശോധന നടത്താൻ ഡയറക്ടർ നിർദേശിച്ചതിനെത്തുടർന്നു പരാതിക്കാരനിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. സംസ്ഥാന പോലീസ് മേധാവിക്കു ലഭിച്ച പരാതികളിൽ പ്രാഥമിക പരിശോധന നടത്താൻ ക്രൈംബ്രാഞ്ചിനും കൈമാറി.
വിജിലൻസിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സിഐയുടെ നേതൃത്വത്തിൽ പരാതിക്കാരനായ എ.എച്ച്. ഹഫീസിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പൂജപ്പുരയിലെ വിജിലൻസ് പ്രത്യേക യൂണിറ്റാണ് രഹസ്യ പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ചും പ്രാഥമിക പരിശോധന നടത്തും. പരാതികളിൽ കഴന്പുണ്ടെന്നു കണ്ടാൽ തുടർനടപടികളിലേക്കു നീങ്ങാനാണ് നിർദേശം.