കൊച്ചി: നയതന്ത്ര ബാഗേജ് വഴി കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിന്റെ പ്രധാന ആസൂത്രകന്‍ പ്രവാസി വ്യവസായിയായ ദാവൂദ് അല്‍ അറബി ആണെന്നു മൊഴി.
ഇയാളിൽനിന്നു 12 തവണ സ്വര്‍ണം വാങ്ങി കേരളത്തിലേക്കു കടത്തിയെന്നു കേസിലെ മുഖ്യപ്രതികളിലൊരാളായ കെ.ടി. റമീസ് കസ്റ്റംസിനു മൊഴി നല്കി. ദാവൂദ് യുഎഇ പൗരനാണെന്നാണു റമീസ് പറയുന്നതെങ്കിലും മലയാളിയായിരിക്കാമെന്നു കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നു.
നിരവധി തവണ സ്വര്‍ണം വാങ്ങിയെങ്കിലും ദാവൂദ് അല്‍ അറബിയെ ഇതുവരെ താന്‍ നേരില്‍ കണ്ടിട്ടില്ലെന്നു റമീസ് പറയുന്നു. സ്വന്തം നിലയ്ക്കും കേരളത്തിലെ പലരില്നിന്നുമായും ശേഖരിക്കുന്ന പണം ഉപയോഗിച്ചാണ് റമീസും സംഘവും സ്വര്‍ണം വാങ്ങിയത്. മറ്റൊരു പ്രതിയായ ഷാഫിക്കാണു റമീസ് പണം കൈമാറിയിരുന്നത്. ഷാഫി ഈ പണം ഷമീർ എന്നയാൾക്കും ഷമീർ, ദാവൂദ് അല്‍ അറബിക്കും എത്തിച്ചുകൊടുക്കും.
പണത്തിന് ആനുപാതികമായി ദാവൂദിൽനിന്നു സ്വർണം തിരികെ ഇതേ വഴിയിലൂടെ റമീസിന്റെ പക്കലെത്തും. ഈ സ്വര്‍ണമാണു സ്വപ്നയും സന്ദീപും അടക്കമുള്ളവരുടെ സഹായത്തോടെ കേരളത്തിലെത്തിച്ചിരുന്നത്. റമീസിന്റെ മൊഴിയുടെ പകർപ്പ് കോഫേപോസ ബോര്‍ഡിനു മുമ്പാകെ കസ്റ്റംസ് സമര്‍പ്പിച്ചു. കോഫേപോസ ചുമത്തി പ്രതികളെ കരുതല്‍ തടങ്കലിലാക്കാൻ കസ്റ്റംസിനു മൊഴി സഹായകമാകും.
ദാവൂദ് അല്‍ അറബി എന്ന പേരില്‍ ഒന്നിലേറെ ആളുകള്‍ ചേര്‍ന്നു സ്വര്‍ണക്കടത്ത് നടത്തിയിരിക്കാമെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. സ്വര്‍ണക്കടത്തില്‍ കൊടുവള്ളി ഗ്രൂപ്പിന്റെ പേരുകള്‍ ഒരുവിധത്തിലും പൊന്തിവരരുതെന്ന് സരിത്തിനോടും സന്ദീപിനോടും ശഠിച്ച ആളാണ് റമീസ്. തന്റെ പേരും കാരാട്ട് റസാക്കുമായുള്ള ബന്ധവും വെളിപ്പെടുത്തരുതെന്നും റമീസ് പറഞ്ഞിരുന്നു.
ഏജന്‍സികള്‍ ചോദ്യംചെയ്യുമ്പോള്‍ സ്വര്‍ണക്കടത്തിനു പിന്നില്‍ ദാവൂദ് അല്‍ അറബി എന്നു പറഞ്ഞാല്‍ മതിയെന്നാണു സരിത്തിനോടു പറഞ്ഞത്. അതുകൊണ്ടുതന്നെ ദാവൂദ് അല്‍ അറബി ഒരു സാങ്കല്പിക നാമമാണെന്നാണു സംശയം. കേസ് അട്ടിമറിക്കാനുള്ള റമീസിന്റെ മറ്റൊരു തന്ത്രമായും അന്വേഷണ ഏജന്‍സികള്‍ ഈ വെളിപ്പെടുത്തലിനെ കാണുന്നു.
ഇപ്പോള്‍ അറസ്റ്റിലായ റബിന്സില്നിന്നു ദാവൂദ് അല്‍ അറബി ആരെന്ന് അറിയാന്‍ കഴിയുമെന്നും ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നു. ദുബായില്‍നിന്നു നാടുകടത്തിയ റബിന്‍സിനെ കേരളത്തിലെത്തിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.
ദാവൂദ് അല്‍ അറബി, ഷമീര്‍ എന്നീ പുതിയ പ്രതികൾക്കു പുറമെ സിദ്ദിഖുള്‍ അക്ബര്‍ ഉൾപ്പെടെ മൂന്നു പേരുടെ പേരുകൾ കൂടി പുറത്തുവരുന്നുണ്ട്. എന്‍ഐഎയും കസ്റ്റംസും ഇവർക്കായി അന്വേഷണം ആരംഭിച്ചു.
ഇയാളിൽനിന്നു 12 തവണ സ്വര്‍ണം വാങ്ങി കേരളത്തിലേക്കു കടത്തിയെന്നു കേസിലെ മുഖ്യപ്രതികളിലൊരാളായ കെ.ടി. റമീസ് കസ്റ്റംസിനു മൊഴി നല്കി. ദാവൂദ് യുഎഇ പൗരനാണെന്നാണു റമീസ് പറയുന്നതെങ്കിലും മലയാളിയായിരിക്കാമെന്നു കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നു.
നിരവധി തവണ സ്വര്‍ണം വാങ്ങിയെങ്കിലും ദാവൂദ് അല്‍ അറബിയെ ഇതുവരെ താന്‍ നേരില്‍ കണ്ടിട്ടില്ലെന്നു റമീസ് പറയുന്നു. സ്വന്തം നിലയ്ക്കും കേരളത്തിലെ പലരില്നിന്നുമായും ശേഖരിക്കുന്ന പണം ഉപയോഗിച്ചാണ് റമീസും സംഘവും സ്വര്‍ണം വാങ്ങിയത്. മറ്റൊരു പ്രതിയായ ഷാഫിക്കാണു റമീസ് പണം കൈമാറിയിരുന്നത്. ഷാഫി ഈ പണം ഷമീർ എന്നയാൾക്കും ഷമീർ, ദാവൂദ് അല്‍ അറബിക്കും എത്തിച്ചുകൊടുക്കും.
പണത്തിന് ആനുപാതികമായി ദാവൂദിൽനിന്നു സ്വർണം തിരികെ ഇതേ വഴിയിലൂടെ റമീസിന്റെ പക്കലെത്തും. ഈ സ്വര്‍ണമാണു സ്വപ്നയും സന്ദീപും അടക്കമുള്ളവരുടെ സഹായത്തോടെ കേരളത്തിലെത്തിച്ചിരുന്നത്. റമീസിന്റെ മൊഴിയുടെ പകർപ്പ് കോഫേപോസ ബോര്‍ഡിനു മുമ്പാകെ കസ്റ്റംസ് സമര്‍പ്പിച്ചു. കോഫേപോസ ചുമത്തി പ്രതികളെ കരുതല്‍ തടങ്കലിലാക്കാൻ കസ്റ്റംസിനു മൊഴി സഹായകമാകും.
ദാവൂദ് അല്‍ അറബി എന്ന പേരില്‍ ഒന്നിലേറെ ആളുകള്‍ ചേര്‍ന്നു സ്വര്‍ണക്കടത്ത് നടത്തിയിരിക്കാമെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. സ്വര്‍ണക്കടത്തില്‍ കൊടുവള്ളി ഗ്രൂപ്പിന്റെ പേരുകള്‍ ഒരുവിധത്തിലും പൊന്തിവരരുതെന്ന് സരിത്തിനോടും സന്ദീപിനോടും ശഠിച്ച ആളാണ് റമീസ്. തന്റെ പേരും കാരാട്ട് റസാക്കുമായുള്ള ബന്ധവും വെളിപ്പെടുത്തരുതെന്നും റമീസ് പറഞ്ഞിരുന്നു.
ഏജന്‍സികള്‍ ചോദ്യംചെയ്യുമ്പോള്‍ സ്വര്‍ണക്കടത്തിനു പിന്നില്‍ ദാവൂദ് അല്‍ അറബി എന്നു പറഞ്ഞാല്‍ മതിയെന്നാണു സരിത്തിനോടു പറഞ്ഞത്. അതുകൊണ്ടുതന്നെ ദാവൂദ് അല്‍ അറബി ഒരു സാങ്കല്പിക നാമമാണെന്നാണു സംശയം. കേസ് അട്ടിമറിക്കാനുള്ള റമീസിന്റെ മറ്റൊരു തന്ത്രമായും അന്വേഷണ ഏജന്‍സികള്‍ ഈ വെളിപ്പെടുത്തലിനെ കാണുന്നു.
ഇപ്പോള്‍ അറസ്റ്റിലായ റബിന്സില്നിന്നു ദാവൂദ് അല്‍ അറബി ആരെന്ന് അറിയാന്‍ കഴിയുമെന്നും ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നു. ദുബായില്‍നിന്നു നാടുകടത്തിയ റബിന്‍സിനെ കേരളത്തിലെത്തിച്ചാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്.
ദാവൂദ് അല്‍ അറബി, ഷമീര്‍ എന്നീ പുതിയ പ്രതികൾക്കു പുറമെ സിദ്ദിഖുള്‍ അക്ബര്‍ ഉൾപ്പെടെ മൂന്നു പേരുടെ പേരുകൾ കൂടി പുറത്തുവരുന്നുണ്ട്. എന്‍ഐഎയും കസ്റ്റംസും ഇവർക്കായി അന്വേഷണം ആരംഭിച്ചു.