കൊച്ചി/ കോട്ടയം: സമൂഹത്തിൽ ദൈവകാരുണ്യം പ്രഘോഷിക്കുന്ന പ്രേഷിതരായി യുവജനങ്ങൾ മാറണമെന്നു സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ സഭാ യുവജന ദിനത്തിൽ ഉദ്ഘാടന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ലോകമാസകലമുള്ള യുവജനങ്ങൾ വലിയ ആശങ്കകളിലൂടെയും ആത്മസംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന ഈ കോവിഡ് കാലത്ത് യുവജനങ്ങളെ പ്രാർഥനയിൽ ഒരുമിപ്പിക്കാനും അവർക്ക് ആത്മബലം പകർന്നു നൽകാനും യുവജനസംഘടനകൾക്ക് കഴിയണം. കോവിഡ് കാലം തീരുംവരെ എല്ലാ യുവജനങ്ങളും ദൈവകരുണയ്ക്കായി പ്രാർഥിക്കണം. മിശിഹായുടെ രക്ഷാകർമം തുടരുന്നവരാണ് യുവജനസംഘടനകൾ എന്ന് ഓർമിക്കണമെന്നും വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിനെ യുവജനങ്ങൾ മാതൃകയാക്കണമെന്നും കർദിനാൾ പറഞ്ഞു.
ആധുനിക സമൂഹ മാധ്യമങ്ങൾ സുവിശേഷ മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കണം. ദൈവപ്രവർത്തനം എപ്പോഴും മനുഷ്യ സഹകരണത്തോടെയാണ് നടക്കുന്നത്. മനുഷ്യരിലൂടെയുള്ള ദൈവിക പ്രവർത്തനം എളുപ്പമാക്കാൻ പ്രാർഥന സഹായിക്കുമെന്നും അതിനാൽ രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഭരണാധികാരികൾക്കും ശാസ്ത്രജ്ഞർക്കും വേണ്ടി പ്രാർഥിക്കണമെന്നും മേജർ ആർച്ച് ബിഷപ് പറഞ്ഞു.
യുവജനങ്ങൾ പ്രതിസന്ധികളിൽ ആടിയുലയുന്ന വഞ്ചിയാകരുതെന്നും നിരാശയിലേക്ക് വഴുതിവീഴരുതെന്നും നമ്മൾ ഈസ്റ്ററിന്റെ ജനതയാണെന്ന് മറക്കരുതെന്നും മുഖ്യ സന്ദേശം നൽകി സീറോ മലബാർ യുവജന കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശേരിൽ പറഞ്ഞു.
സ്നേഹത്തിന്റെ സംസ്കാരം സൃഷ്ടിക്കുന്നവരാകണം യുവജനങ്ങളെന്നും മിശിഹായോട് ചേർന്ന് നിന്നാൽ പ്രതീക്ഷകൾക്ക് അന്ത്യമുണ്ടാകില്ലെന്നും കമ്മീഷൻ അംഗവും ഛാന്ദാ ബിഷപ്പുമായ മാർ എഫ്രേം നരികുളം പറഞ്ഞു. വിശുദ്ധജോണ്‍പോൾ പാപ്പാ യുവജനങ്ങളെ കൂടെ നിർത്താൻ സഭയ്ക്കും കാർലോ അക്കുത്തിസ് ദൈവത്തോട് ചേർന്ന് നിൽക്കാൻ യുവജനങ്ങൾക്കും മാതൃകയാണെന്നും കമ്മീഷൻ അംഗവും ഡൽഹി-ഫരീദാബാദ് രൂപത സഹായമെത്രാനുമായ മാർ ജോസഫ് പുത്തൻവീട്ടിൽ പറഞ്ഞു.
സീറോമലബാർ യുവജന സംഘടനാ മധ്യസ്ഥൻ വിശുദ്ധ ജോണ്‍ പോൾ പാപ്പായുടെ തിരുനാളിനോടനുബന്ധിച്ച് ഓണ്‍ലൈൻ യുവജനദിന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനേകം യുവജനങ്ങൾ പങ്കുചേർന്നു. വിശുദ്ധ ജോണ്‍ പോൾ പാപ്പായുടെയും കാർലോ അക്കുത്തിസിന്റെയും വീഡിയോ ബയോഗ്രഫി അടങ്ങിയ പ്രോഗ്രാം കാഴ്ചക്കാർക്ക് നവ്യാനുഭവമായി. സീറോ മലബാർ സഭയുടെ ഫേസ്ബുക്ക് പേജിൽ പ്രോഗ്രാം ലഭ്യമാണ്. എസ്.എം.വൈ.എം. ഗ്ലോബൽ പ്രസിഡന്റ് അരുണ്‍ ഡേവിഡ്, ഡപ്യൂട്ടി പ്രസിഡന്റ് ബിവിൻ വർഗീസ്, ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരിൽ, സെക്രട്ടറി വിപിൻ പോൾ, ഫാ. ജെറി, സി. ജിസ്ലെറ്റ്, അഞ്ജന ട്രീസ ജോസഫ്, വിനോദ് റിച്ചാർഡ്സണ്, പ്രിൻസ് ജോർജ്, ജോസ്മോൻ കെ. ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.
ലോകമാസകലമുള്ള യുവജനങ്ങൾ വലിയ ആശങ്കകളിലൂടെയും ആത്മസംഘർഷങ്ങളിലൂടെയും കടന്നുപോകുന്ന ഈ കോവിഡ് കാലത്ത് യുവജനങ്ങളെ പ്രാർഥനയിൽ ഒരുമിപ്പിക്കാനും അവർക്ക് ആത്മബലം പകർന്നു നൽകാനും യുവജനസംഘടനകൾക്ക് കഴിയണം. കോവിഡ് കാലം തീരുംവരെ എല്ലാ യുവജനങ്ങളും ദൈവകരുണയ്ക്കായി പ്രാർഥിക്കണം. മിശിഹായുടെ രക്ഷാകർമം തുടരുന്നവരാണ് യുവജനസംഘടനകൾ എന്ന് ഓർമിക്കണമെന്നും വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിനെ യുവജനങ്ങൾ മാതൃകയാക്കണമെന്നും കർദിനാൾ പറഞ്ഞു.
ആധുനിക സമൂഹ മാധ്യമങ്ങൾ സുവിശേഷ മൂല്യങ്ങൾ പ്രചരിപ്പിക്കാൻ ഉപയോഗിക്കണം. ദൈവപ്രവർത്തനം എപ്പോഴും മനുഷ്യ സഹകരണത്തോടെയാണ് നടക്കുന്നത്. മനുഷ്യരിലൂടെയുള്ള ദൈവിക പ്രവർത്തനം എളുപ്പമാക്കാൻ പ്രാർഥന സഹായിക്കുമെന്നും അതിനാൽ രോഗികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഭരണാധികാരികൾക്കും ശാസ്ത്രജ്ഞർക്കും വേണ്ടി പ്രാർഥിക്കണമെന്നും മേജർ ആർച്ച് ബിഷപ് പറഞ്ഞു.
യുവജനങ്ങൾ പ്രതിസന്ധികളിൽ ആടിയുലയുന്ന വഞ്ചിയാകരുതെന്നും നിരാശയിലേക്ക് വഴുതിവീഴരുതെന്നും നമ്മൾ ഈസ്റ്ററിന്റെ ജനതയാണെന്ന് മറക്കരുതെന്നും മുഖ്യ സന്ദേശം നൽകി സീറോ മലബാർ യുവജന കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശേരിൽ പറഞ്ഞു.
സ്നേഹത്തിന്റെ സംസ്കാരം സൃഷ്ടിക്കുന്നവരാകണം യുവജനങ്ങളെന്നും മിശിഹായോട് ചേർന്ന് നിന്നാൽ പ്രതീക്ഷകൾക്ക് അന്ത്യമുണ്ടാകില്ലെന്നും കമ്മീഷൻ അംഗവും ഛാന്ദാ ബിഷപ്പുമായ മാർ എഫ്രേം നരികുളം പറഞ്ഞു. വിശുദ്ധജോണ്‍പോൾ പാപ്പാ യുവജനങ്ങളെ കൂടെ നിർത്താൻ സഭയ്ക്കും കാർലോ അക്കുത്തിസ് ദൈവത്തോട് ചേർന്ന് നിൽക്കാൻ യുവജനങ്ങൾക്കും മാതൃകയാണെന്നും കമ്മീഷൻ അംഗവും ഡൽഹി-ഫരീദാബാദ് രൂപത സഹായമെത്രാനുമായ മാർ ജോസഫ് പുത്തൻവീട്ടിൽ പറഞ്ഞു.
സീറോമലബാർ യുവജന സംഘടനാ മധ്യസ്ഥൻ വിശുദ്ധ ജോണ്‍ പോൾ പാപ്പായുടെ തിരുനാളിനോടനുബന്ധിച്ച് ഓണ്‍ലൈൻ യുവജനദിന പരിപാടിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അനേകം യുവജനങ്ങൾ പങ്കുചേർന്നു. വിശുദ്ധ ജോണ്‍ പോൾ പാപ്പായുടെയും കാർലോ അക്കുത്തിസിന്റെയും വീഡിയോ ബയോഗ്രഫി അടങ്ങിയ പ്രോഗ്രാം കാഴ്ചക്കാർക്ക് നവ്യാനുഭവമായി. സീറോ മലബാർ സഭയുടെ ഫേസ്ബുക്ക് പേജിൽ പ്രോഗ്രാം ലഭ്യമാണ്. എസ്.എം.വൈ.എം. ഗ്ലോബൽ പ്രസിഡന്റ് അരുണ്‍ ഡേവിഡ്, ഡപ്യൂട്ടി പ്രസിഡന്റ് ബിവിൻ വർഗീസ്, ഡയറക്ടർ ഫാ. ജോസഫ് ആലഞ്ചേരിൽ, സെക്രട്ടറി വിപിൻ പോൾ, ഫാ. ജെറി, സി. ജിസ്ലെറ്റ്, അഞ്ജന ട്രീസ ജോസഫ്, വിനോദ് റിച്ചാർഡ്സണ്, പ്രിൻസ് ജോർജ്, ജോസ്മോൻ കെ. ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.