തിരുവനന്തപുരം: സംസ്ഥാന സർക്കാർ തറവില പ്രഖ്യാപിച്ച 16 ഭക്ഷ്യവിളകൾക്ക് അടിസ്ഥാന വില (തറവില) ലഭിക്കാനുള്ള രജിസ്ട്രേഷൻ നവംബർ ഒന്നിന് തുടങ്ങും. കൃഷിവകുപ്പിന്റെ പോർട്ടലിലാണ് കർഷകർ രജിസ്റ്റർ ചെയ്യേണ്ടത്.
പ്രൈമറി അഗ്രികൾചറൽ കെഡ്രിറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റികൾ വഴി സംഭരണം ഉദ്ദേശിക്കുന്ന കർഷകർക്ക് ആദ്യഘട്ടത്തിൽ തത്കാലം രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടില്ലെന്ന് തറവില പ്രഖ്യാപനം ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രജിസ്റ്റർ ചെയ്ത കർഷകരുടെ ഉത്പന്നം കൃഷിവകുപ്പിന്റെ നോട്ടിഫൈഡ് വിപണിയിലേക്കും, സൊസൈറ്റികളിൽ അംഗങ്ങളായവരുടേത് നോട്ടിഫൈഡ് സൊസൈറ്റികളിലേക്കും എത്തിക്കണം. കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറികൾ കൃഷിവകുപ്പിന്റെ വിപണികളിലൂടെയും പ്രൈമറി അഗ്രിക്കൾചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെയും തെരഞ്ഞെടുത്ത വിപണന ശൃംഖലകളിലൂടെയും വിറ്റഴിക്കും. കൂടുതലായി വരുന്ന ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്.
മരച്ചീനി, ഏത്തവാഴ, കൈതച്ചക്ക, വെള്ളരി, പാവൽ, പടവലം, തക്കാളി, കാബേജ്, ബീൻസ് തുടങ്ങി നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന എല്ലാ പ്രധാന പച്ചക്കറികളും തറവിലനിർണയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ വിളയുടെയും ഉത്പാദന ചെലവിനൊപ്പം 20 ശതമാനം തുകയാണ് അധികമായി ചേർത്തിരിക്കുന്നത്. പച്ചക്കറികൾക്ക് നിശ്ചിതവിലയെക്കാൾ കുറഞ്ഞവില വിപണിയിൽ ഉണ്ടാവുകയാൽ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കർഷകന്റെ അക്കൗണ്ടിൽ നൽകും. ഗുണനിലവാരം ഉറപ്പാക്കാൻ സംഭരണപ്രക്രിയയിൽ തന്നെ ഗ്രേഡ് നിശ്ചയിക്കും.
ഒരു കർഷന് ഒരു സീസണിൽ പരമാവധി 15 ഏക്കർ കൃഷിക്ക് ആനുകൂല്യം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
പ്രൈമറി അഗ്രികൾചറൽ കെഡ്രിറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റികൾ വഴി സംഭരണം ഉദ്ദേശിക്കുന്ന കർഷകർക്ക് ആദ്യഘട്ടത്തിൽ തത്കാലം രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടില്ലെന്ന് തറവില പ്രഖ്യാപനം ഉദ്ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
രജിസ്റ്റർ ചെയ്ത കർഷകരുടെ ഉത്പന്നം കൃഷിവകുപ്പിന്റെ നോട്ടിഫൈഡ് വിപണിയിലേക്കും, സൊസൈറ്റികളിൽ അംഗങ്ങളായവരുടേത് നോട്ടിഫൈഡ് സൊസൈറ്റികളിലേക്കും എത്തിക്കണം. കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറികൾ കൃഷിവകുപ്പിന്റെ വിപണികളിലൂടെയും പ്രൈമറി അഗ്രിക്കൾചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെയും തെരഞ്ഞെടുത്ത വിപണന ശൃംഖലകളിലൂടെയും വിറ്റഴിക്കും. കൂടുതലായി വരുന്ന ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്.
മരച്ചീനി, ഏത്തവാഴ, കൈതച്ചക്ക, വെള്ളരി, പാവൽ, പടവലം, തക്കാളി, കാബേജ്, ബീൻസ് തുടങ്ങി നമ്മുടെ നാട്ടിൽ ഉത്പാദിപ്പിക്കുന്ന എല്ലാ പ്രധാന പച്ചക്കറികളും തറവിലനിർണയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ വിളയുടെയും ഉത്പാദന ചെലവിനൊപ്പം 20 ശതമാനം തുകയാണ് അധികമായി ചേർത്തിരിക്കുന്നത്. പച്ചക്കറികൾക്ക് നിശ്ചിതവിലയെക്കാൾ കുറഞ്ഞവില വിപണിയിൽ ഉണ്ടാവുകയാൽ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കർഷകന്റെ അക്കൗണ്ടിൽ നൽകും. ഗുണനിലവാരം ഉറപ്പാക്കാൻ സംഭരണപ്രക്രിയയിൽ തന്നെ ഗ്രേഡ് നിശ്ചയിക്കും.
ഒരു കർഷന് ഒരു സീസണിൽ പരമാവധി 15 ഏക്കർ കൃഷിക്ക് ആനുകൂല്യം ലഭിക്കുന്ന വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങിൽ കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.