തിരുവനന്തപുരം: സംസ്ഥാനത്ത് അവയവമാറ്റത്തിനായി 1853 പേർ മൃതസസഞ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്പോൾ, കഴിഞ്ഞ അഞ്ചുവർത്തിനുള്ളിൽ ഇതിന്റെ മൂന്നിരട്ടിയിലധികം അവയവമാറ്റം നടന്നിട്ടുണ്ടെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം. കൃത്യമായ രേഖകൾ തേടി അന്വേഷണ സംഘം അവയവമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈകാര്യം ചെയ്യുന്ന സർക്കാർ സമിതിക്ക് കത്ത് നൽകി. മുൻവർഷങ്ങളിൽ അവയവം നൽകിയവരുടെയും സ്വീകരിച്ചവരുടെയും വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടർ അധ്യക്ഷനായ സമിതിക്കാണു കത്ത് നൽകിയത്.
തൃശൂർ കൊടുങ്ങല്ലൂരിൽ നിരവധിപേർ അവയവദാനം നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അവയവ കച്ചവട തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്തു മാത്രം മുപ്പത്തിയഞ്ചോളം ഏജന്റുമാരുടെ വിവരങ്ങൾ ക്രൈംബ്രാഞ്ചിനു ലഭിച്ചു. കഴിഞ്ഞ എട്ടുവർഷത്തിനിടെ അവയവദാനത്തിന്റെ കണക്ക് കുറഞ്ഞുവരുന്നതായാണ് കാണാനാകുന്നത്. ഇത് അവയവ കച്ചവട റാക്കറ്റിന് ഇടം നൽകിയെന്നാണു സൂചന. കേരളത്തിൽ നിരീക്ഷണത്തിലുള്ള ഏജന്റുമാരിൽ ചിലർക്ക് ഇതര സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ബന്ധമുണ്ട്.
അവയവ കച്ചവട റാക്കറ്റുകളെ സംബന്ധിച്ചു സമൂഹമാധ്യമങ്ങളിലൂടെയുളള വ്യാജപ്രചാരണങ്ങളും മറ്റും അവയവദാനത്തിന് സന്നദ്ധരാകുന്നവരുടെ എണ്ണം കുറച്ചുവെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അവയവ കച്ചവടരംഗത്തുള്ള ഏജന്റുമാർ മുതലെടുക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രചാരണങ്ങൾക്കു പിന്നിലും ഈ സംഘങ്ങൾക്ക് പങ്കുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്തതിന്റെ കണക്ക് പരിശോധിച്ചാൽ കഴിഞ്ഞ വർഷങ്ങളിലായി കുറവുണ്ടായതായി കാണാനാകും. വ്യാജപ്രചാരണങ്ങളും ഇതിനു കാരണമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
2012 മുതൽ അവയവദാനം നടത്തിയവരുടെ എണ്ണം കൂടിവന്നിരുന്നുവെങ്കിൽ 2016 മുതൽ അത് കുറഞ്ഞുവരികയായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2016ൽ മസ്തിഷ്ക മരണം സംഭവിച്ചവരിൽനിന്നുള്ള 199 അവയവദാനങ്ങൾ നടന്നുവെന്നാണ് സർക്കാർ കണക്ക്. എന്നാൽ 2017-ൽ അത് 60 ആയും 2018ൽ 29 ആയും കുറഞ്ഞു. 2019ൽ 55 അവയവ ദാനങ്ങൾ നടന്നു. ഇക്കൊല്ലം ഇതുവരെ 61 അവയവദാനങ്ങൾ നടന്നിട്ടുണ്ട്.
തൃശൂർ കൊടുങ്ങല്ലൂരിൽ നിരവധിപേർ അവയവദാനം നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അവയവ കച്ചവട തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. സംസ്ഥാനത്തു മാത്രം മുപ്പത്തിയഞ്ചോളം ഏജന്റുമാരുടെ വിവരങ്ങൾ ക്രൈംബ്രാഞ്ചിനു ലഭിച്ചു. കഴിഞ്ഞ എട്ടുവർഷത്തിനിടെ അവയവദാനത്തിന്റെ കണക്ക് കുറഞ്ഞുവരുന്നതായാണ് കാണാനാകുന്നത്. ഇത് അവയവ കച്ചവട റാക്കറ്റിന് ഇടം നൽകിയെന്നാണു സൂചന. കേരളത്തിൽ നിരീക്ഷണത്തിലുള്ള ഏജന്റുമാരിൽ ചിലർക്ക് ഇതര സംസ്ഥാനങ്ങളിൽ ഉൾപ്പെടെ ബന്ധമുണ്ട്.
അവയവ കച്ചവട റാക്കറ്റുകളെ സംബന്ധിച്ചു സമൂഹമാധ്യമങ്ങളിലൂടെയുളള വ്യാജപ്രചാരണങ്ങളും മറ്റും അവയവദാനത്തിന് സന്നദ്ധരാകുന്നവരുടെ എണ്ണം കുറച്ചുവെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അവയവ കച്ചവടരംഗത്തുള്ള ഏജന്റുമാർ മുതലെടുക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രചാരണങ്ങൾക്കു പിന്നിലും ഈ സംഘങ്ങൾക്ക് പങ്കുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങൾ ദാനം ചെയ്തതിന്റെ കണക്ക് പരിശോധിച്ചാൽ കഴിഞ്ഞ വർഷങ്ങളിലായി കുറവുണ്ടായതായി കാണാനാകും. വ്യാജപ്രചാരണങ്ങളും ഇതിനു കാരണമാണെന്ന് ചൂണ്ടിക്കാട്ടുന്നു.
2012 മുതൽ അവയവദാനം നടത്തിയവരുടെ എണ്ണം കൂടിവന്നിരുന്നുവെങ്കിൽ 2016 മുതൽ അത് കുറഞ്ഞുവരികയായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2016ൽ മസ്തിഷ്ക മരണം സംഭവിച്ചവരിൽനിന്നുള്ള 199 അവയവദാനങ്ങൾ നടന്നുവെന്നാണ് സർക്കാർ കണക്ക്. എന്നാൽ 2017-ൽ അത് 60 ആയും 2018ൽ 29 ആയും കുറഞ്ഞു. 2019ൽ 55 അവയവ ദാനങ്ങൾ നടന്നു. ഇക്കൊല്ലം ഇതുവരെ 61 അവയവദാനങ്ങൾ നടന്നിട്ടുണ്ട്.