മലപ്പുറം: പാർലമെന്റ് പാസാക്കിയ മുന്നാക്ക സമുദായ സംവരണം നടപ്പാക്കുന്നതിന്റെ പേരിൽ സംസ്ഥാനത്ത് വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് മുസ്ലിംലീഗ് നീക്കമെന്നു എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തീവ്ര വർഗീയ നിലപാടിലേക്ക് ലീഗ് നീങ്ങുകയാണ്. ഇതു വലിയ ആപത്ത് സൃഷ്ടിക്കും. ഈ വിഷയത്തിൽ ലീഗിന്റെ നിലപാടാണോ കോണ്‍ഗ്രസിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ പാസാക്കിയ നിയമം നടപ്പാക്കുക മാത്രമാണ് സംസ്ഥാനം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ പരിധിയിൽ വരാത്ത വിഷയത്തിൽ സർക്കാർ വിരുദ്ധ ഐക്യമുന്നണി ഉണ്ടാക്കാനാണ് ശ്രമം. നിയമ നിർമാണത്തിന്റെ ഒരു ഘട്ടത്തിലും ലീഗ് അതിനെ എതിർത്തിട്ടില്ല. പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങൾ ഏറ്റവും സുരക്ഷിതമായി കഴിയുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ബിജെപി നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തുന്നതും ഇടതുപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തീവ്ര വർഗീയ നിലപാടിലേക്ക് ലീഗ് നീങ്ങുകയാണ്. ഇതു വലിയ ആപത്ത് സൃഷ്ടിക്കും. ഈ വിഷയത്തിൽ ലീഗിന്റെ നിലപാടാണോ കോണ്‍ഗ്രസിനെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ പാസാക്കിയ നിയമം നടപ്പാക്കുക മാത്രമാണ് സംസ്ഥാനം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ പരിധിയിൽ വരാത്ത വിഷയത്തിൽ സർക്കാർ വിരുദ്ധ ഐക്യമുന്നണി ഉണ്ടാക്കാനാണ് ശ്രമം. നിയമ നിർമാണത്തിന്റെ ഒരു ഘട്ടത്തിലും ലീഗ് അതിനെ എതിർത്തിട്ടില്ല. പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങൾ ഏറ്റവും സുരക്ഷിതമായി കഴിയുന്ന സംസ്ഥാനമാണ് കേരളം. രാജ്യത്ത് ബിജെപി നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തുന്നതും ഇടതുപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.