കൊച്ചി: സംസ്ഥാനത്ത് അവയവദാനത്തിന്റെ മറവില്‍ കച്ചവടം നടക്കുന്നുവെന്ന ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ പുറത്തുവരുമ്പോൾതന്നെ അവയവങ്ങള്‍ കിട്ടാന്‍ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം കൂടിവരുന്നതായി കണക്കുകള്‍. അവയവദാനത്തിന്റെ നടപടിക്രമങ്ങള്‍ ഏകോപിപ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനമായ കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗില്‍ (കെഎന്‍ഒഎസ്- മൃതസഞ്ജീവനി) വിവിധ അവയവങ്ങള്‍ക്കായി രജിസ്ട്രേഷന് നടത്തി കാത്തിരിക്കുന്നവരുടെ എണ്ണം ഇന്നലെ 2400 ലെത്തി.
വൃക്ക ലഭിക്കുന്നതിനായാണു കൂടുതല്‍ പേര് മൃതസഞ്ജീവനിയില്‍ രജിസ്ട്രേഷന് നടത്തി വെയ്റ്റിംഗ് ലിസ്റ്റിലുള്ളത്. സംസ്ഥാനത്തെ മൂന്നു മേഖലകളിലായി 1852 വൃക്കരോഗികളാണു വൃക്കദാതാവിനെ തേടുന്നത്. ഇതില്‍ 1660 പേര് അടിയന്തിരമായി വൃക്ക മാറ്റിവയ്ക്കേണ്ട സ്ഥിതിയിലുള്ളവരാണ്.
കരള്‍ മാറ്റിവയ്ക്കാന്‍ 510 പേരും ഹൃദയം മാറ്റിവയ്ക്കലിനു 39 പേരും മൃതസഞ്ജീവനിയില്‍ രജിസ്ട്രേഷന് നടത്തി കാത്തിരിക്കുന്നു. പാന്‍ക്രിയാസ് (4), കൈകള്‍ (7) എന്നിവ മാറ്റിവയ്ക്കാനും ദാതാവിനെ തേടുന്നവരും പട്ടികയിലുണ്ട്.
വൃക്ക ലഭിക്കുന്നതിനായാണു കൂടുതല്‍ പേര് മൃതസഞ്ജീവനിയില്‍ രജിസ്ട്രേഷന് നടത്തി വെയ്റ്റിംഗ് ലിസ്റ്റിലുള്ളത്. സംസ്ഥാനത്തെ മൂന്നു മേഖലകളിലായി 1852 വൃക്കരോഗികളാണു വൃക്കദാതാവിനെ തേടുന്നത്. ഇതില്‍ 1660 പേര് അടിയന്തിരമായി വൃക്ക മാറ്റിവയ്ക്കേണ്ട സ്ഥിതിയിലുള്ളവരാണ്.
കരള്‍ മാറ്റിവയ്ക്കാന്‍ 510 പേരും ഹൃദയം മാറ്റിവയ്ക്കലിനു 39 പേരും മൃതസഞ്ജീവനിയില്‍ രജിസ്ട്രേഷന് നടത്തി കാത്തിരിക്കുന്നു. പാന്‍ക്രിയാസ് (4), കൈകള്‍ (7) എന്നിവ മാറ്റിവയ്ക്കാനും ദാതാവിനെ തേടുന്നവരും പട്ടികയിലുണ്ട്.