തൊടുപുഴ: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന എസ്ഐ മരിച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കോളപ്ര ചിറയ്ക്കൽ സി.കെ. രാജു (54) വാണ് മരിച്ചത്. കോവിഡ് ബാധിച്ച് മൂന്നാഴ്ചയായി ഇദ്ദേഹം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
പ്രമേഹം കൂടി നില വഷളായതിനെ തുടർന്നാണ് തൊടുപുഴ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജ് ഐസിയുവിലേക്ക് മാറ്റിയത്. നാലു ദിവസം മുൻപ് കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവായിരുന്നു. ന്യൂമോണിയ പിടിപെട്ടതോടെയാണ് സ്ഥിതി വീണ്ടും ഗുരുതരമായത്. ഇന്നലെ രാത്രി ഒൻപതോടെ മരിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവായിരുന്നെങ്കിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കാരം നടത്തി.1990 ൽ സർവീസിൽ പ്രവേശിച്ച രാജു അടുത്ത മെയ് 31ന് വിരമിക്കാനിരിക്കുകയായിരുന്നു. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗമാണ്.
ഭാര്യ: മായ. മക്കൾ: നവനീത്, മാളവിക. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയവേ മരിച്ച രണ്ടാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് രാജു. ഇടുക്കി കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെ സ്പെഷൽബ്രാഞ്ച് എസ്ഐ ആയിരുന്ന പൂച്ചപ്ര സ്വദേശി സി.പി. അജിതനും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
പ്രമേഹം കൂടി നില വഷളായതിനെ തുടർന്നാണ് തൊടുപുഴ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളജ് ഐസിയുവിലേക്ക് മാറ്റിയത്. നാലു ദിവസം മുൻപ് കോവിഡ് പരിശോധന നടത്തിയപ്പോൾ ഫലം നെഗറ്റീവായിരുന്നു. ന്യൂമോണിയ പിടിപെട്ടതോടെയാണ് സ്ഥിതി വീണ്ടും ഗുരുതരമായത്. ഇന്നലെ രാത്രി ഒൻപതോടെ മരിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവായിരുന്നെങ്കിലും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കാരം നടത്തി.1990 ൽ സർവീസിൽ പ്രവേശിച്ച രാജു അടുത്ത മെയ് 31ന് വിരമിക്കാനിരിക്കുകയായിരുന്നു. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗമാണ്.
ഭാര്യ: മായ. മക്കൾ: നവനീത്, മാളവിക. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയവേ മരിച്ച രണ്ടാമത്തെ പോലീസ് ഉദ്യോഗസ്ഥനാണ് രാജു. ഇടുക്കി കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെ സ്പെഷൽബ്രാഞ്ച് എസ്ഐ ആയിരുന്ന പൂച്ചപ്ര സ്വദേശി സി.പി. അജിതനും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.