നെടുങ്കണ്ടം: ശ്വാസംമുട്ടൽ വഷളായതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വയോധികൻ മരിച്ചു. കോവിഡ് നെഗറ്റീവായി വീട്ടിലെത്തി നിരീക്ഷണത്തിലിരിക്കവെയാണ് വയോധികന് ശ്വാസംമുട്ടൽ ഗുരുതരമായി വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തേർഡ്ക്യാന്പ് കുമരകംമെട്ട് ബ്ലോക്ക് നന്പർ 982 (മാമലശേരിൽ) എം.ആർ. അയ്യപ്പൻ നായർ(80) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അയ്യപ്പൻ നായർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. കോവിഡ് നെഗറ്റീവാകുകയും ശ്വാസംമുട്ടൽ കുറയുകയും ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരികെ വീട്ടിലെത്തിയത്. എന്നാൽ ശനിയാഴ്ചയോടെ ശ്വാസംമുട്ടൽ കൂടിയതിനെത്തുടർന്ന് വീണ്ടും ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്. മരണശേഷം നടത്തിയ കോവിഡ് പരിശോധനയിലും ഫലം നെഗറ്റീവാണ്. എന്നാൽ നിരീക്ഷണ കാലയളവിൽ മരണം സംഭവിച്ചതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് സംസ്കാരം നടത്തിയത്. ഭാര്യ: ശാന്തമ്മ. മക്കൾ: രാജേന്ദ്രൻ നായർ, ഗീത, ഉണ്ണികൃഷ്ണൻ നായർ, സുനിൽകുമാർ, ഗിരിജാദേവി. മരുമക്കൾ: ഒ.പി. സുരേന്ദ്രൻ, ഉഷ, ബിന്ദു, സുജ, ഉണ്ണികൃഷ്ണൻ നായർ.
തേർഡ്ക്യാന്പ് കുമരകംമെട്ട് ബ്ലോക്ക് നന്പർ 982 (മാമലശേരിൽ) എം.ആർ. അയ്യപ്പൻ നായർ(80) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അയ്യപ്പൻ നായർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹത്തെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. കോവിഡ് നെഗറ്റീവാകുകയും ശ്വാസംമുട്ടൽ കുറയുകയും ചെയ്തതിനെത്തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് തിരികെ വീട്ടിലെത്തിയത്. എന്നാൽ ശനിയാഴ്ചയോടെ ശ്വാസംമുട്ടൽ കൂടിയതിനെത്തുടർന്ന് വീണ്ടും ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രിയിലാണ് മരണം സംഭവിച്ചത്. മരണശേഷം നടത്തിയ കോവിഡ് പരിശോധനയിലും ഫലം നെഗറ്റീവാണ്. എന്നാൽ നിരീക്ഷണ കാലയളവിൽ മരണം സംഭവിച്ചതിനാൽ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് സംസ്കാരം നടത്തിയത്. ഭാര്യ: ശാന്തമ്മ. മക്കൾ: രാജേന്ദ്രൻ നായർ, ഗീത, ഉണ്ണികൃഷ്ണൻ നായർ, സുനിൽകുമാർ, ഗിരിജാദേവി. മരുമക്കൾ: ഒ.പി. സുരേന്ദ്രൻ, ഉഷ, ബിന്ദു, സുജ, ഉണ്ണികൃഷ്ണൻ നായർ.