തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറച്ച കേരളത്തിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷാ സമിതിയുടെ നിർദേശം. ഏതൊക്ക നിയമലംഘനങ്ങളുടെ പിഴയാണ് കുറച്ചതെന്നും ഇതിനുള്ള വിശദീകരണവും ഉൾപ്പെടെയുള്ള വിവരങ്ങൾ 15 ദിവസത്തിനുള്ളിൽ നൽകണമെന്നാണ് സമിതി നിർദേശിച്ചിരിക്കുന്നത്.
റോഡ് സുരക്ഷാ അഥോറിറ്റി രൂപീകരിച്ചതുകൊണ്ടുമാത്രം സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറയില്ലെന്നും സമിതി വിമർശിച്ചു. ലോക്ക്ഡൗണ്‍ കാലം ഒഴിച്ചുനിർത്തിയാൽ സംസ്ഥാനത്ത് അപകട നിരക്കിൽ കുറവുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ കർശനമായി നടപ്പാക്കണമെന്നാണ് സമിതിയുടെ വിലയിരുത്തൽ.
ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ അടുത്തയാഴ്ച ചേരുന്ന ഉന്നതതല യോഗത്തിനുശേഷം സംസ്ഥാനം കേന്ദ്രത്തെ നിലപാട് അറിയിക്കും.
മോട്ടോർ വാഹന നിയമ ഭേദഗതിയനുസരിച്ച് ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഉയർത്തിക്കൊണ്ട് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു.
ഹെൽമറ്റ് ധരിക്കാത്തതിന് 1000 രൂപയുൾപ്പടെയുള്ള കനത്ത പിഴയ്ക്കെതിരെ വലിയ പ്രതിഷേധമുണ്ടാകുകയും ഇതോടെ പിഴ 500 ആയി കുറയ്ക്കുകയുമാ യിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതൊഴിച്ചുള്ള മിക്ക നിയമലംഘനങ്ങൾക്കും പിഴ കുറച്ചുകൊണ്ടായിരുന്നു സംസ്ഥാനം വിജ്ഞാപനവുമിറക്കിയത്. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങൾക്കു കത്തയച്ചെങ്കിലും കേരളം നടപടി സ്വീകരിച്ചിരുന്നില്ല.
റോഡ് സുരക്ഷാ അഥോറിറ്റി രൂപീകരിച്ചതുകൊണ്ടുമാത്രം സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറയില്ലെന്നും സമിതി വിമർശിച്ചു. ലോക്ക്ഡൗണ്‍ കാലം ഒഴിച്ചുനിർത്തിയാൽ സംസ്ഥാനത്ത് അപകട നിരക്കിൽ കുറവുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ കർശനമായി നടപ്പാക്കണമെന്നാണ് സമിതിയുടെ വിലയിരുത്തൽ.
ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ അടുത്തയാഴ്ച ചേരുന്ന ഉന്നതതല യോഗത്തിനുശേഷം സംസ്ഥാനം കേന്ദ്രത്തെ നിലപാട് അറിയിക്കും.
മോട്ടോർ വാഹന നിയമ ഭേദഗതിയനുസരിച്ച് ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ ഉയർത്തിക്കൊണ്ട് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു.
ഹെൽമറ്റ് ധരിക്കാത്തതിന് 1000 രൂപയുൾപ്പടെയുള്ള കനത്ത പിഴയ്ക്കെതിരെ വലിയ പ്രതിഷേധമുണ്ടാകുകയും ഇതോടെ പിഴ 500 ആയി കുറയ്ക്കുകയുമാ യിരുന്നു. മദ്യപിച്ച് വാഹനമോടിക്കുന്നതൊഴിച്ചുള്ള മിക്ക നിയമലംഘനങ്ങൾക്കും പിഴ കുറച്ചുകൊണ്ടായിരുന്നു സംസ്ഥാനം വിജ്ഞാപനവുമിറക്കിയത്. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങൾക്കു കത്തയച്ചെങ്കിലും കേരളം നടപടി സ്വീകരിച്ചിരുന്നില്ല.