കൊച്ചി: കുട്ടികളുടെ നഗ്നചിത്രങ്ങള്‍ നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 41 പേര്. കേരള പോലീസ് നടത്തിയ റെയ്ഡില്‍ (ഓപ്പറേഷന് പി ഹണ്ട്) ആണ് ഇവര്‍ പിടിയിലായത്.
പി ഹണ്ടിന്റെ ഭാഗമായി പോലീസ് ഇതുവരെ 326 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും 285 ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. 47 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മലപ്പുറത്താണ് പി ഹണ്ടുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകള്‍. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അറസ്റ്റ് (ഒമ്പത്). കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ മൂലം ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകാന്‍ ഒരു കാരണമായി പോലീസ് കണക്കാക്കുന്നത്.
സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പെരുമാറ്റത്തില്‍നിന്ന് ഉരുത്തിരിഞ്ഞേക്കാവുന്ന അടിസ്ഥാന ട്രെന്‍ഡുകളും സൈബര്‍ഡോമിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള പോലീസ് സിസിഎസ്ഇ (കുട്ടികളുടെ ലൈംഗിക ചൂഷണത്തെ നേരിടുന്ന ടീം) വ്യക്തമാക്കിയിട്ടുണ്ട്.
ഡാര്‍ക്നെറ്റ് ഉപയോഗം, അശ്ലീല ഗ്രൂപ്പുകളുടെ ഉപയോഗം തുടങ്ങിയവയാണ് ഇത്. സംസ്ഥാനത്ത് ഡാര്‍ക്ക്നെറ്റ് സജീവമാണെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. ലോക്ക്ഡൗണ്‍ കാലത്ത് അശ്ലീല ഗ്രൂപ്പുകള്‍ ഓണ്‍ലൈനില്‍ വര്‍ധിച്ചതായാണ് സൈബര്‍ ഡോമിന്റെ കണക്കുകള്‍. വാട്സ്ആപ്, ടെലിഗ്രാം എന്നിവയാണ് പ്രധാനമായും. ഈ കാലയളവില്‍ കുട്ടികളെ വീടുകളില്‍ പൂട്ടിയിരിക്കുന്നത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സൈബര്‍ ഡോം ചൂണ്ടിക്കാട്ടുന്നു.
ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യുന്നതും പങ്കിടുന്നതും വര്‍ധിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്കുകള്‍, മെമ്മറി കാര്‍ഡുകള്‍, ലാപ്ടോപ്പുകള്, കംപ്യൂട്ടറുകള്‍ തുടങ്ങിയവയാണ് ഇത്തരക്കാരില്‍നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുള്ളത്. ഗ്രാഫിക്, നിയമവിരുദ്ധ വീഡിയോകളും ചിത്രങ്ങളും ആറു മുതല്‍ 15 വരെ പ്രായമുള്ള കുട്ടികളുടെ നിരവധി വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തു. ഇതില്‍ പ്രാദേശിക കുട്ടികളുടത് ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. അറസ്റ്റിലായവരിൽ പ്രഫഷണല്‍ ജോലിക്കാരായ യുവാക്കളുമുണ്ട്. അവരില്‍ ഭൂരിഭാഗവും ഐടി വിദഗ്ധരാണെന്നതും ശ്രദ്ധേയമാണ്.
പി ഹണ്ടിന്റെ ഭാഗമായി പോലീസ് ഇതുവരെ 326 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തുകയും 285 ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. 47 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മലപ്പുറത്താണ് പി ഹണ്ടുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കേസുകള്‍. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അറസ്റ്റ് (ഒമ്പത്). കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ മൂലം ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിച്ചതാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ പെരുകാന്‍ ഒരു കാരണമായി പോലീസ് കണക്കാക്കുന്നത്.
സംസ്ഥാനത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പെരുമാറ്റത്തില്‍നിന്ന് ഉരുത്തിരിഞ്ഞേക്കാവുന്ന അടിസ്ഥാന ട്രെന്‍ഡുകളും സൈബര്‍ഡോമിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള പോലീസ് സിസിഎസ്ഇ (കുട്ടികളുടെ ലൈംഗിക ചൂഷണത്തെ നേരിടുന്ന ടീം) വ്യക്തമാക്കിയിട്ടുണ്ട്.
ഡാര്‍ക്നെറ്റ് ഉപയോഗം, അശ്ലീല ഗ്രൂപ്പുകളുടെ ഉപയോഗം തുടങ്ങിയവയാണ് ഇത്. സംസ്ഥാനത്ത് ഡാര്‍ക്ക്നെറ്റ് സജീവമാണെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. ലോക്ക്ഡൗണ്‍ കാലത്ത് അശ്ലീല ഗ്രൂപ്പുകള്‍ ഓണ്‍ലൈനില്‍ വര്‍ധിച്ചതായാണ് സൈബര്‍ ഡോമിന്റെ കണക്കുകള്‍. വാട്സ്ആപ്, ടെലിഗ്രാം എന്നിവയാണ് പ്രധാനമായും. ഈ കാലയളവില്‍ കുട്ടികളെ വീടുകളില്‍ പൂട്ടിയിരിക്കുന്നത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും സൈബര്‍ ഡോം ചൂണ്ടിക്കാട്ടുന്നു.
ചിത്രങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യുന്നതും പങ്കിടുന്നതും വര്‍ധിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്കുകള്‍, മെമ്മറി കാര്‍ഡുകള്‍, ലാപ്ടോപ്പുകള്, കംപ്യൂട്ടറുകള്‍ തുടങ്ങിയവയാണ് ഇത്തരക്കാരില്‍നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുള്ളത്. ഗ്രാഫിക്, നിയമവിരുദ്ധ വീഡിയോകളും ചിത്രങ്ങളും ആറു മുതല്‍ 15 വരെ പ്രായമുള്ള കുട്ടികളുടെ നിരവധി വീഡിയോകളും ചിത്രങ്ങളും കണ്ടെടുത്തു. ഇതില്‍ പ്രാദേശിക കുട്ടികളുടത് ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. അറസ്റ്റിലായവരിൽ പ്രഫഷണല്‍ ജോലിക്കാരായ യുവാക്കളുമുണ്ട്. അവരില്‍ ഭൂരിഭാഗവും ഐടി വിദഗ്ധരാണെന്നതും ശ്രദ്ധേയമാണ്.