ആലപ്പുഴ: കൊയ്ത്തുകഴിഞ്ഞിട്ടും നെല്ലെടുക്കാതെ കെട്ടിക്കിടക്കുന്ന കുട്ടനാട്ടിലെ പാടശേഖരങ്ങൾ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഇന്നലെ സന്ദർശിച്ചു. നെല്ലെടുക്കുന്നതിൽനിന്നു സിവിൽ സപ്ലൈസിനെ മാറ്റി സഹകരണസംഘങ്ങളെ സർക്കാർ ഏല്പിച്ചതിനെത്തുടർന്ന് പ്രതിസന്ധിയിലായ കർഷകരുമായി ഉമ്മൻചാണ്ടി സംസാരിച്ചു. നെല്ലു കൂട്ടിയിട്ടിരിക്കുന്ന നെടുമടി വരന്പിനകം, മുട്ടനാവേലി, വെണ്ണയേലി, കാവിൽപ്പാടം പാടശേഖരങ്ങളിലാണ് അദ്ദേഹം എത്തിയത്. നെല്ലുസംഭരണവുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് കർഷകർ ഉമ്മൻ ചാണ്ടിയോടു പറഞ്ഞു.
പണം ലഭിക്കാൻ കാലതാമസമുണ്ടെങ്കിലും സിവിൽ സപ്ലൈസ് വഴിയുള്ള നെല്ലുസംഭരണമാണ് നല്ലതെന്നു കർഷകർ ചൂണ്ടിക്കാട്ടി. സഹകരണസംഘങ്ങൾ വഴി നെല്ലുസംഭരണം നടത്തിയതിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കി 2005ൽ ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന നെല്ലുസംഭരണ സംവിധാനം നിലനിർത്താൻ നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
സഹകരണസംഘങ്ങൾ വഴിയുള്ള നെല്ലുസംഭരണം കുട്ടനാട്ടിലെ കർഷകർ ആഗ്രഹിക്കുന്നില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി, വകുപ്പുമന്ത്രി എന്നിവരെ അറിയിക്കുമെന്നും അനുകൂല നടപടി ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപി, ഡിസിസി പ്രസിഡന്റ് അഡ്വ. എം. ലിജു, യുഡിഎഫ് കണ്‍വീനർ സി.കെ. ഷാജിമോഹൻ, കെപിസിസി ജനറൽ സെക്രട്ടറി എം. മുരളി, കർഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടി തുടങ്ങിയവരും ഉമ്മൻചാണ്ടിക്കൊപ്പമുണ്ടായിരുന്നു.
പണം ലഭിക്കാൻ കാലതാമസമുണ്ടെങ്കിലും സിവിൽ സപ്ലൈസ് വഴിയുള്ള നെല്ലുസംഭരണമാണ് നല്ലതെന്നു കർഷകർ ചൂണ്ടിക്കാട്ടി. സഹകരണസംഘങ്ങൾ വഴി നെല്ലുസംഭരണം നടത്തിയതിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കി 2005ൽ ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന നെല്ലുസംഭരണ സംവിധാനം നിലനിർത്താൻ നടപടി സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.
സഹകരണസംഘങ്ങൾ വഴിയുള്ള നെല്ലുസംഭരണം കുട്ടനാട്ടിലെ കർഷകർ ആഗ്രഹിക്കുന്നില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി, വകുപ്പുമന്ത്രി എന്നിവരെ അറിയിക്കുമെന്നും അനുകൂല നടപടി ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നിൽ സുരേഷ് എംപി, ഡിസിസി പ്രസിഡന്റ് അഡ്വ. എം. ലിജു, യുഡിഎഫ് കണ്‍വീനർ സി.കെ. ഷാജിമോഹൻ, കെപിസിസി ജനറൽ സെക്രട്ടറി എം. മുരളി, കർഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കൽപ്പകവാടി തുടങ്ങിയവരും ഉമ്മൻചാണ്ടിക്കൊപ്പമുണ്ടായിരുന്നു.