കൊച്ചി: സഭാ തലവനെ കാണാനെത്തുന്ന രാഷ്ട്രീയപാർട്ടി നേതാക്കൾ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു പറയുന്ന കാര്യങ്ങൾ അവരുടെ അഭിപ്രായം മാത്രമാണെന്നും സഭയുടേതോ സഭാതലവന്റേതോ അല്ലെന്നും സീറോ മലബാർ സഭ വ്യക്തമാക്കി.
രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ വിവിധ സാഹചര്യങ്ങളിലില് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കാണുന്നതിന് സമയം ചോദിക്കുകയും സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ എത്തി ചര്‍ച്ച നടത്തുകയും ചെയ്യാറുണ്ട്. തന്നെ കാണാന്‍ വരുന്നവരെ മേജര്‍ ആര്‍ച്ച്ബിഷപ് സ്വീകരിക്കുകയും അവരെ ശ്രവിക്കുകയും സഭയുടെ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യാറുണ്ട്. സഭാതലവനെ കാണാനെത്തുന്നവര്‍ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങള്‍ സീറോ മലബാര്‍ സഭയുടെയും സഭാ തലവന്റെയും നിലപാടുകള്‍ എന്ന നിലയില്‍ പ്രചരിപ്പിക്കുന്ന ശൈലി നിലവിലുണ്ട്. ഇപ്രകാരം പറയുന്ന കാര്യങ്ങള്‍ നേതാക്കളുടെയും പാര്‍ട്ടികളുടെയും അഭിപ്രായം മാത്രമാണെന്ന് സഭ വ്യക്തമാക്കി.
ഏതെങ്കിലും വിഷയത്തില്‍ സഭയുടെയും സഭാ തലവന്റെയും നിലപാട് വ്യക്തമാക്കേണ്ട ആവശ്യമുണ്ടാകുമ്പോള്‍ അത് ഉചിതമായ സമയത്തു സഭയുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ അറിയിക്കുന്നതായിരിക്കുമെന്ന് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ വിവിധ സാഹചര്യങ്ങളിലില് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കാണുന്നതിന് സമയം ചോദിക്കുകയും സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ എത്തി ചര്‍ച്ച നടത്തുകയും ചെയ്യാറുണ്ട്. തന്നെ കാണാന്‍ വരുന്നവരെ മേജര്‍ ആര്‍ച്ച്ബിഷപ് സ്വീകരിക്കുകയും അവരെ ശ്രവിക്കുകയും സഭയുടെ നിലപാടുകള്‍ വ്യക്തമാക്കുകയും ചെയ്യാറുണ്ട്. സഭാതലവനെ കാണാനെത്തുന്നവര്‍ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങള്‍ സീറോ മലബാര്‍ സഭയുടെയും സഭാ തലവന്റെയും നിലപാടുകള്‍ എന്ന നിലയില്‍ പ്രചരിപ്പിക്കുന്ന ശൈലി നിലവിലുണ്ട്. ഇപ്രകാരം പറയുന്ന കാര്യങ്ങള്‍ നേതാക്കളുടെയും പാര്‍ട്ടികളുടെയും അഭിപ്രായം മാത്രമാണെന്ന് സഭ വ്യക്തമാക്കി.
ഏതെങ്കിലും വിഷയത്തില്‍ സഭയുടെയും സഭാ തലവന്റെയും നിലപാട് വ്യക്തമാക്കേണ്ട ആവശ്യമുണ്ടാകുമ്പോള്‍ അത് ഉചിതമായ സമയത്തു സഭയുടെ ഔദ്യോഗിക സംവിധാനങ്ങളിലൂടെ അറിയിക്കുന്നതായിരിക്കുമെന്ന് പബ്ലിക് റിലേഷന്‍ ഓഫീസര്‍ ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍ പറഞ്ഞു.