കോട്ടയം: സംസ്ഥാനത്തെ വിവിധ ജാതിമതസ്ഥരുടെ ആശ്രമങ്ങളിലും മഠങ്ങളിലും കഴിയുന്ന സന്യസ്തർക്ക് സ്വന്തം പേര് ഉൾപ്പെടുന്ന റേഷൻ കാർഡ് നല്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജോസ് കെ. മാണി ആവശ്യപ്പെട്ടു. കന്യാസ്ത്രീകൾക്കും സന്യാസിമാർക്കും തങ്ങളുടെ പേര് റേഷൻ കാർഡിൽ ഇല്ലാത്തതുമൂലം നിരവധി വൈഷമ്യങ്ങൾ നേരിടേണ്ടി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ സന്യസ്തരെയും കാർഡിൽ ഉൾപ്പെടുത്തിയാൽ അവർക്ക് റേഷൻ ലഭിക്കുന്നതിനും തിരിച്ചറിയൽ കാർഡ് ആയി റേഷൻ കാർഡ് ഉപയോഗിക്കുന്നതിനു സാധിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ സന്യസ്തരെയും കാർഡിൽ ഉൾപ്പെടുത്തിയാൽ അവർക്ക് റേഷൻ ലഭിക്കുന്നതിനും തിരിച്ചറിയൽ കാർഡ് ആയി റേഷൻ കാർഡ് ഉപയോഗിക്കുന്നതിനു സാധിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.