തൊടുപുഴ: ജോസ് കെ. മാണിയുടെ സഹോദരി സാലിയുടെ ഭർത്താവ് എം.പി. ജോസഫ് (റിട്ട. ഐഎഎസ്) പി.ജെ. ജോസഫ് എംഎൽഎയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ പുറപ്പുഴയിലെ വീട്ടിലെത്തിയാണ് അദ്ദേഹം ജോസഫിനെ കണ്ടത്.താൻ എന്നും കോണ്ഗ്രസിനൊപ്പമായിരുന്നുവെന്നും പാർട്ടി പറയുന്നത് അനുസരിക്കാൻ ബാധ്യസ്ഥനാണെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം എം.പി. ജോസഫ് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പിൽ തന്റെ ഭാര്യയെ സ്ഥാനാർഥിയാക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു. താൻ ഇത്തരമൊരു ആവശ്യം ഉന്നയിക്കുകയോ ഇതുമായി ബന്ധപ്പെട്ട് ചർച്ചനടത്തുകയോ ചെയ്തിട്ടില്ല. പ്രതിസന്ധിഘട്ടങ്ങളിൽ പോലും യുഡിഎഫിനൊപ്പം നിലകൊണ്ട ആളാണ് കെ.എം. മാണിയെന്നും എം.പി.ജോസഫ് പറഞ്ഞു.
പാലാ ഉപതെരഞ്ഞെടുപ്പിൽ തന്റെ ഭാര്യയെ സ്ഥാനാർഥിയാക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു. താൻ ഇത്തരമൊരു ആവശ്യം ഉന്നയിക്കുകയോ ഇതുമായി ബന്ധപ്പെട്ട് ചർച്ചനടത്തുകയോ ചെയ്തിട്ടില്ല. പ്രതിസന്ധിഘട്ടങ്ങളിൽ പോലും യുഡിഎഫിനൊപ്പം നിലകൊണ്ട ആളാണ് കെ.എം. മാണിയെന്നും എം.പി.ജോസഫ് പറഞ്ഞു.