കോഴിക്കോട്: പ്ലസ്ടു കോഴ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്നതിനിടെ കെ.എം. ഷാജി എംഎല്‍എയ്ക്ക് നിയമക്കുരുക്കുമായി കോഴിക്കോട് കോര്പറേഷൻ. തദ്ദേശസ്ഥാപനത്തിന്റെ അധികാരം ഉപയോഗിച്ച് നികുതി അടയ്ക്കാത്തതിനും കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചതിനും നടപടി സ്വീകരിക്കാനാണ് കോര്പറേഷന് ഒരുങ്ങുന്നത്.
വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചുവെന്നാണ് പ്രാഥമിക നിഗമനം. കോര്‍പറേഷനെ അറിയിച്ചതിലും കൂടുതല്‍ വിസ്തീര്‍ണത്തിലാണ് വീട് നിര്‍മിച്ചത്. ഇത്തരത്തിലുള്ള ചെറിയ വ്യത്യാസങ്ങള്‍ വരെ നിയമവിരുദ്ധമാണ്. നിശ്ചിത അളവില്‍ കൂടുതല്‍ വിസ്തീർണത്തിൽ വീടുണ്ടെങ്കില്‍ അവ ആഡംബര വീടെന്ന ഗണത്തിലുള്‍പ്പെടും. എന്നാല്‍ ആഡംബരനികുതി അടച്ചിട്ടില്ല.
നേരത്തെ വീടിന്റെ യഥാർഥ വലിപ്പം സംബന്ധിച്ച് വ്യത്യാസം കണ്ടെതിനെത്തുടര്‍ന്ന് ആഡംബരനികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ നടപടി സ്വീകരിച്ചിരുന്നില്ലെന്നാണ് വിവരം. അതേസമയം ആഡംബരവീട് നിര്‍മിക്കാനുള്ള പണം എവിടെനിന്നു ലഭിച്ചുവെന്നതുള്പ്പെടെയുള്ള വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റും അന്വേഷിക്കുന്നുണ്ട്.
ഷാജിയുടെ ഭാര്യക്കും ഇഡി നോട്ടീസ് നല്‍കിയതായാണ് അറിയുന്നത്. പ്ലസ്ടു അനുവദിക്കാന്‍ കോഴവാങ്ങിയെന്ന ആരോപണമുയര്‍ന്ന അതേ കാലഘട്ടത്തിലാണ് വീടുനിര്‍മാണം നടന്നത്. ഈ സാഹചര്യത്തിലാണ് ഇഡി വീടുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നത്.
27ന് റിപ്പോര്‍ട്ട് നല്‍കും
കോഴിക്കോട്: പ്ലസ്ടു കോഴ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന്റെ ഭാഗമായി കെ.എം.ഷാജി എംഎല്‍എയുടെ വീടുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് കോഴിക്കോട് കോര്പറേഷന് 27 ന് സമര്‍പ്പിക്കും.
ഷാജിയുടെ ഭാര്യയുടെ പേരില്‍ കോഴിക്കോട് നഗരത്തിലെ വേങ്ങേരി വില്ലേജിലുള്ള വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടാണ് കോഴിക്കോട് കോര്പറേഷന് തയാറാക്കുന്നത്.
വീടുനിര്‍മാണവുമായി ബന്ധപ്പെട്ട് കെട്ടിടനിര്‍മാണ ചട്ടം ലംഘിച്ചുവെന്നാണ് പ്രാഥമിക നിഗമനം. കോര്‍പറേഷനെ അറിയിച്ചതിലും കൂടുതല്‍ വിസ്തീര്‍ണത്തിലാണ് വീട് നിര്‍മിച്ചത്. ഇത്തരത്തിലുള്ള ചെറിയ വ്യത്യാസങ്ങള്‍ വരെ നിയമവിരുദ്ധമാണ്. നിശ്ചിത അളവില്‍ കൂടുതല്‍ വിസ്തീർണത്തിൽ വീടുണ്ടെങ്കില്‍ അവ ആഡംബര വീടെന്ന ഗണത്തിലുള്‍പ്പെടും. എന്നാല്‍ ആഡംബരനികുതി അടച്ചിട്ടില്ല.
നേരത്തെ വീടിന്റെ യഥാർഥ വലിപ്പം സംബന്ധിച്ച് വ്യത്യാസം കണ്ടെതിനെത്തുടര്‍ന്ന് ആഡംബരനികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഈ നടപടി സ്വീകരിച്ചിരുന്നില്ലെന്നാണ് വിവരം. അതേസമയം ആഡംബരവീട് നിര്‍മിക്കാനുള്ള പണം എവിടെനിന്നു ലഭിച്ചുവെന്നതുള്പ്പെടെയുള്ള വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റും അന്വേഷിക്കുന്നുണ്ട്.
ഷാജിയുടെ ഭാര്യക്കും ഇഡി നോട്ടീസ് നല്‍കിയതായാണ് അറിയുന്നത്. പ്ലസ്ടു അനുവദിക്കാന്‍ കോഴവാങ്ങിയെന്ന ആരോപണമുയര്‍ന്ന അതേ കാലഘട്ടത്തിലാണ് വീടുനിര്‍മാണം നടന്നത്. ഈ സാഹചര്യത്തിലാണ് ഇഡി വീടുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നത്.
27ന് റിപ്പോര്‍ട്ട് നല്‍കും
കോഴിക്കോട്: പ്ലസ്ടു കോഴ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിന്റെ ഭാഗമായി കെ.എം.ഷാജി എംഎല്‍എയുടെ വീടുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് കോഴിക്കോട് കോര്പറേഷന് 27 ന് സമര്‍പ്പിക്കും.
ഷാജിയുടെ ഭാര്യയുടെ പേരില്‍ കോഴിക്കോട് നഗരത്തിലെ വേങ്ങേരി വില്ലേജിലുള്ള വീട് നിര്‍മിച്ചതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടാണ് കോഴിക്കോട് കോര്പറേഷന് തയാറാക്കുന്നത്.