കൊച്ചി: യുഎഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ കെ.ടി. റമീസ് ടാന്‍സാനിയയിലേക്കു പോയത് സ്വര്‍ണ-വജ്ര ഖനന ബിസിനസിനാണെന്നു സമ്മതിച്ചതായി എന്‍ഐഎ.
സ്വര്‍ണവും വജ്രവും യുഎഇയിലേക്കു റമീസ് കൊണ്ടുവന്നിരുന്നു. ചില പ്രശ്നങ്ങള്‍ കാരണം പിന്നീടു തടി ബിസിനസിലേക്കു മാറിയെന്നും യുഎഇയിലേക്കു തടി കയറ്റുമതി ചെയ്തിരുന്നെന്നും റമീസ് മൊഴി നല്കി. മൂന്നു ദിവസം കസ്റ്റഡിയിൽ ചോദ്യംചെയ്തശേഷം റമീസിനെ തിരികെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം അറിയിച്ചത്.
സ്വര്‍ണവും വജ്രവും യുഎഇയിലേക്കു റമീസ് കൊണ്ടുവന്നിരുന്നു. ചില പ്രശ്നങ്ങള്‍ കാരണം പിന്നീടു തടി ബിസിനസിലേക്കു മാറിയെന്നും യുഎഇയിലേക്കു തടി കയറ്റുമതി ചെയ്തിരുന്നെന്നും റമീസ് മൊഴി നല്കി. മൂന്നു ദിവസം കസ്റ്റഡിയിൽ ചോദ്യംചെയ്തശേഷം റമീസിനെ തിരികെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എന്‍ഐഎ ഇക്കാര്യം അറിയിച്ചത്.