തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തു പിടിയിലായാൽ ഇനിമുതൽ ലൈസൻസ് സസ്പെൻഡ് ചെയ്യും. പിഴ ചുമത്തുന്നതിനു പുറമേയാണു മൂന്നു മാസത്തേക്കു ലൈസെൻസ് സസ്പെൻഡ് ചെയ്യുന്നത്.
ഇരുചക്ര വാഹനത്തിനു പിന്നിൽ ഇരുന്നു യാത്ര ചെയ്യുന്നയാൾക്കു ഹെൽമറ്റ് ഇല്ലെങ്കിലും ഇരുചക്ര വാഹനം ഓടിക്കുന്നയാളിനു ഡ്രൈവിംഗ് ലൈസൻസ് നഷ്ടമാകും. ഹെൽമറ്റ് ധരിക്കാത്തവരെ പരിശീലന കേന്ദ്രത്തിലയച്ചു ചട്ടം പഠിപ്പിക്കാനും സാമൂഹിക സേവനത്തിന് അയയ്ക്കാനും വ്യവസ്ഥയുണ്ട്.
ഹെൽമറ്റ് ധരിക്കാത്തവർക്കു കേന്ദ്ര നിയമപ്രകാരം 1000 രൂപയാണു പിഴയെങ്കിലും സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ചു കേരളത്തിൽ 500 രൂപയായി ഇതു കുറച്ചിരുന്നു. എന്നാൽ മൂന്നു മാസത്തേക്കു ഡ്രൈവിംഗ് ലൈസെൻസ് സസ്പെൻഡ് ചെയ്യാനുള്ള വ്യവസ്ഥ പിൻവലിച്ചിരുന്നില്ല.
206 വകുപ്പ് (നാല്) പ്രകാരം ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ ലൈസൻസ് പിടിച്ചെടുക്കാൻ പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു അധികാരമുണ്ട്.
ഇരുചക്ര വാഹനത്തിനു പിന്നിൽ ഇരുന്നു യാത്ര ചെയ്യുന്നയാൾക്കു ഹെൽമറ്റ് ഇല്ലെങ്കിലും ഇരുചക്ര വാഹനം ഓടിക്കുന്നയാളിനു ഡ്രൈവിംഗ് ലൈസൻസ് നഷ്ടമാകും. ഹെൽമറ്റ് ധരിക്കാത്തവരെ പരിശീലന കേന്ദ്രത്തിലയച്ചു ചട്ടം പഠിപ്പിക്കാനും സാമൂഹിക സേവനത്തിന് അയയ്ക്കാനും വ്യവസ്ഥയുണ്ട്.
ഹെൽമറ്റ് ധരിക്കാത്തവർക്കു കേന്ദ്ര നിയമപ്രകാരം 1000 രൂപയാണു പിഴയെങ്കിലും സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ചു കേരളത്തിൽ 500 രൂപയായി ഇതു കുറച്ചിരുന്നു. എന്നാൽ മൂന്നു മാസത്തേക്കു ഡ്രൈവിംഗ് ലൈസെൻസ് സസ്പെൻഡ് ചെയ്യാനുള്ള വ്യവസ്ഥ പിൻവലിച്ചിരുന്നില്ല.
206 വകുപ്പ് (നാല്) പ്രകാരം ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ ലൈസൻസ് പിടിച്ചെടുക്കാൻ പോലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു അധികാരമുണ്ട്.