പത്തനംതിട്ട: കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അവയെ ക്ഷുദ്രജീവിയായി (വെർമിൻ) പ്രഖ്യാപിക്കാൻ സംസ്ഥാനം കേന്ദ്രാനുമതി തേടി. ഇതുസംബന്ധിച്ച് സംസ്ഥാന വനംവകുപ്പ് അംഗീകരിച്ച നിർദേശം ചീഫ് സെക്രട്ടറിക്കു നൽകി. മുഖ്യമന്ത്രിയുടെ അനുമതിയോടെ ഇത് കേന്ദ്ര സർക്കാരിനു കൈമാറി.
വനത്തിൽ നിന്നു കിലോമീറ്ററുകൾക്കപ്പുറത്തേക്കു വരെയും ഇവയുടെ ശല്യം കാരണം ജനജീവിതവും കാർഷികമേഖലയും ദുരിതത്തിലായ സാഹചര്യത്തിലാണ് പന്നിയെ ക്ഷുദ്രജീവിയാക്കാൻ കേന്ദ്രാനുമതി തേടിയത്. കാട്ടുപന്നി ശല്യം കൂടുതലുള്ള മേഖലകളെ ഉൾപ്പെടുത്തി തയാറാക്കിയ പട്ടികയും ഇവിടങ്ങളിലുണ്ടായ നഷ്ടങ്ങൾ, ജീവഹാനി എന്നിവയുടെ കണക്കുകളും സഹിതം ബന്ധപ്പെട്ട ഡിഎഫ്ഒമാർ നൽകിയ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചത്.
കാട്ടുപന്നി നിരന്തരമായി ശല്യം ചെയ്യുന്ന മേഖലകളിൽ വ്യവസ്ഥകൾക്ക് വിധേയമായി ഉദ്യോഗസ്ഥർക്കു പുറമെ തോക്ക് ലൈസൻസുള്ള നാട്ടുകാർക്കും വനംവകുപ്പിന്റെ അനുമതിയോടെ അവയെ വെടിവച്ചുകൊല്ലാൻ സംസ്ഥാനം അനുമതി നൽകി നേരത്തേ ഉത്തരവായിരുന്നു. ഉത്തരവ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു. എന്നാൽ ഇതു നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളേറെയുണ്ടായി. ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നവരെ കണ്ടെത്താൻ തന്നെ ബുദ്ധിമുട്ടായി.
അതേസമയം ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ നാട്ടിൽ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാൻ വനംവകുപ്പിനു സാധിക്കും. സംസ്ഥാനം മൊത്തമായി ഇത്തരമൊരു അനുമതി ലഭിച്ചേക്കില്ലെന്നും ശല്യം കൂടുതലുള്ള മേഖലകൾ, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റെ കണക്കുകൾ സഹിതം അപേക്ഷിക്കണമെന്നും നിർദേശമുണ്ടായി. അങ്ങനെയെങ്കിൽ ക്ലസ്റ്റർ അടിസ്ഥാനത്തിൽ അനുമതി ലഭിച്ചേക്കാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് അറിയിച്ചു. ഇത്തരം നിർദേശങ്ങൾ പരിഗണിച്ചാണ് ഇപ്പോൾ കേന്ദ്രാനുമതിക്ക് അപേക്ഷ നൽകിയത്.
അനുമതി ലഭിക്കുന്നത് നിശ്ചിത കാലയളവിലേക്കായിരിക്കും. ഒരുവർഷംവരെയുള്ള അനുമതിയാണ് സംസ്ഥാനം തേടിയതെന്നാണു സൂചന. കേന്ദ്രവനം, വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ മൂന്നിൽപ്പെട്ട 19- ാമത്തെ മൃഗമാണ് കാട്ടുപന്നി.
ബിജു കുര്യൻ
വനത്തിൽ നിന്നു കിലോമീറ്ററുകൾക്കപ്പുറത്തേക്കു വരെയും ഇവയുടെ ശല്യം കാരണം ജനജീവിതവും കാർഷികമേഖലയും ദുരിതത്തിലായ സാഹചര്യത്തിലാണ് പന്നിയെ ക്ഷുദ്രജീവിയാക്കാൻ കേന്ദ്രാനുമതി തേടിയത്. കാട്ടുപന്നി ശല്യം കൂടുതലുള്ള മേഖലകളെ ഉൾപ്പെടുത്തി തയാറാക്കിയ പട്ടികയും ഇവിടങ്ങളിലുണ്ടായ നഷ്ടങ്ങൾ, ജീവഹാനി എന്നിവയുടെ കണക്കുകളും സഹിതം ബന്ധപ്പെട്ട ഡിഎഫ്ഒമാർ നൽകിയ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് സംസ്ഥാനം കേന്ദ്രത്തെ സമീപിച്ചത്.
കാട്ടുപന്നി നിരന്തരമായി ശല്യം ചെയ്യുന്ന മേഖലകളിൽ വ്യവസ്ഥകൾക്ക് വിധേയമായി ഉദ്യോഗസ്ഥർക്കു പുറമെ തോക്ക് ലൈസൻസുള്ള നാട്ടുകാർക്കും വനംവകുപ്പിന്റെ അനുമതിയോടെ അവയെ വെടിവച്ചുകൊല്ലാൻ സംസ്ഥാനം അനുമതി നൽകി നേരത്തേ ഉത്തരവായിരുന്നു. ഉത്തരവ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചു കൊല്ലുകയും ചെയ്തു. എന്നാൽ ഇതു നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളേറെയുണ്ടായി. ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നവരെ കണ്ടെത്താൻ തന്നെ ബുദ്ധിമുട്ടായി.
അതേസമയം ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ നാട്ടിൽ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാൻ വനംവകുപ്പിനു സാധിക്കും. സംസ്ഥാനം മൊത്തമായി ഇത്തരമൊരു അനുമതി ലഭിച്ചേക്കില്ലെന്നും ശല്യം കൂടുതലുള്ള മേഖലകൾ, അവിടങ്ങളിലെ പന്നി ആക്രമണത്തിന്റെ കണക്കുകൾ സഹിതം അപേക്ഷിക്കണമെന്നും നിർദേശമുണ്ടായി. അങ്ങനെയെങ്കിൽ ക്ലസ്റ്റർ അടിസ്ഥാനത്തിൽ അനുമതി ലഭിച്ചേക്കാമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൽ നിന്ന് അറിയിച്ചു. ഇത്തരം നിർദേശങ്ങൾ പരിഗണിച്ചാണ് ഇപ്പോൾ കേന്ദ്രാനുമതിക്ക് അപേക്ഷ നൽകിയത്.
അനുമതി ലഭിക്കുന്നത് നിശ്ചിത കാലയളവിലേക്കായിരിക്കും. ഒരുവർഷംവരെയുള്ള അനുമതിയാണ് സംസ്ഥാനം തേടിയതെന്നാണു സൂചന. കേന്ദ്രവനം, വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ മൂന്നിൽപ്പെട്ട 19- ാമത്തെ മൃഗമാണ് കാട്ടുപന്നി.
ബിജു കുര്യൻ