തിരുവനന്തപുരം: സംസ്ഥാന പോലീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്നു പോലീസ്- ജയിൽ പരിഷ്കരണത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ അധ്യക്ഷനായ സമിതി സർക്കാരിനോടു ശിപാർശ ചെയ്തു. പോലീസിലെ കഴിവില്ലാത്ത ഉദ്യോഗസ്ഥരെയും സർവീസിൽ തുടരാൻ അനുവദിക്കരുത്. കുറ്റകൃത്യങ്ങൾ തടയാൻ പോലീസ് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണം. എഫ്ഐആറും കേസ് ഡയറികളും പൂർണമായും ഡിജിറ്റലാക്കണം. കെട്ടിക്കിടക്കുന്ന കേസുകൾ പൂർത്തിയാക്കാൻ പ്രത്യേക സംവിധാനമൊരുക്കണമെന്നും മുഖ്യമന്ത്രിക്കു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കുറ്റവാളികൾക്കെതിരെ ഒരു വർഷം വരെ കാപ്പാ നിയമം ചുമത്തി കരുതൽ തടങ്കലിൽ വയ്ക്കുന്നതിനുള്ള അധികാരം ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കു നൽകണം. കുറ്റവാളികളെ നിയന്ത്രിക്കാൻ ഗുണ്ടാ നിയമം ഭേദഗതി ചെയ്യണം. തടവുകാരെ പരമാവധി നേരിട്ട് കോടതിയിൽ ഹാജരാക്കരുത്. പകരം, വീഡിയോ കോണ്‍ഫറൻസിംഗ് സംവിധാനം ഉപയോഗിക്കണം. ക്രമസമാധാനപാലനവും കുറ്റാന്വേഷണവും രണ്ടു വിഭാഗമാക്കണം. വസ്തുതർക്കം, കുടുംബതർക്കം തുടങ്ങിയ ചെറിയ തർക്കങ്ങൾ സംസ്ഥാന ലീഗൽ സർവീസസ് അഥോറിറ്റിയുമായി ചേർന്നു പരിഹരിക്കാനുള്ള ശ്രമങ്ങൾ വേണം. പോലീസ് നിയമത്തിന്റെ ചട്ടങ്ങൾ എത്രയും വേഗം പ്രസിദ്ധപ്പെടുത്തണം.
കേസന്വേഷണങ്ങൾക്ക് സൈബർ തെളിവുകൾ, സൈബർ പരിശോധനകൾ തുടങ്ങിയവ ശക്തമാക്കണം. സാന്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കേരള പോലീസിൽ ഒരു സാന്പത്തിക നിരീക്ഷണ വിഭാഗം രൂപീകരിക്കണം. ജയിലുകളിൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. പുരുഷ നഴ്സുമാരുടെ കുറവ് ഉൾപ്പടെയുള്ളവ പരിഹരിക്കണം. ജയിലുകളിൽ കൃഷിയും ഭക്ഷ്യോത്പാദനവും വർധിപ്പിക്കണം. തടവുകാർക്ക് ഇൻസെന്റീവ് നൽകണം. സംസ്ഥാനതലത്തിൽ ജയിൽ ഉപദേശക സമിതി രൂപീകരിക്കണമെന്നും വിരമിച്ച ജഡ്ജിയെ സമിതിയുടെ അധ്യക്ഷനാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ ജയിൽ മേധാവി ഡോ. അലക്സാണ്ടർ ജേക്കബ്, സൈബർ സുരക്ഷാ വിദഗ്ധൻ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.
കുറ്റവാളികൾക്കെതിരെ ഒരു വർഷം വരെ കാപ്പാ നിയമം ചുമത്തി കരുതൽ തടങ്കലിൽ വയ്ക്കുന്നതിനുള്ള അധികാരം ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കു നൽകണം. കുറ്റവാളികളെ നിയന്ത്രിക്കാൻ ഗുണ്ടാ നിയമം ഭേദഗതി ചെയ്യണം. തടവുകാരെ പരമാവധി നേരിട്ട് കോടതിയിൽ ഹാജരാക്കരുത്. പകരം, വീഡിയോ കോണ്‍ഫറൻസിംഗ് സംവിധാനം ഉപയോഗിക്കണം. ക്രമസമാധാനപാലനവും കുറ്റാന്വേഷണവും രണ്ടു വിഭാഗമാക്കണം. വസ്തുതർക്കം, കുടുംബതർക്കം തുടങ്ങിയ ചെറിയ തർക്കങ്ങൾ സംസ്ഥാന ലീഗൽ സർവീസസ് അഥോറിറ്റിയുമായി ചേർന്നു പരിഹരിക്കാനുള്ള ശ്രമങ്ങൾ വേണം. പോലീസ് നിയമത്തിന്റെ ചട്ടങ്ങൾ എത്രയും വേഗം പ്രസിദ്ധപ്പെടുത്തണം.
കേസന്വേഷണങ്ങൾക്ക് സൈബർ തെളിവുകൾ, സൈബർ പരിശോധനകൾ തുടങ്ങിയവ ശക്തമാക്കണം. സാന്പത്തിക തട്ടിപ്പുകൾ തടയുന്നതിനായി കേരള പോലീസിൽ ഒരു സാന്പത്തിക നിരീക്ഷണ വിഭാഗം രൂപീകരിക്കണം. ജയിലുകളിൽ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണം. പുരുഷ നഴ്സുമാരുടെ കുറവ് ഉൾപ്പടെയുള്ളവ പരിഹരിക്കണം. ജയിലുകളിൽ കൃഷിയും ഭക്ഷ്യോത്പാദനവും വർധിപ്പിക്കണം. തടവുകാർക്ക് ഇൻസെന്റീവ് നൽകണം. സംസ്ഥാനതലത്തിൽ ജയിൽ ഉപദേശക സമിതി രൂപീകരിക്കണമെന്നും വിരമിച്ച ജഡ്ജിയെ സമിതിയുടെ അധ്യക്ഷനാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ ജയിൽ മേധാവി ഡോ. അലക്സാണ്ടർ ജേക്കബ്, സൈബർ സുരക്ഷാ വിദഗ്ധൻ ഡോ. പി. വിനോദ് ഭട്ടതിരിപ്പാട് എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.