തിരുവനന്തപുരം: കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്റർ മാറിക്കിടന്ന് ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന തെറ്റായ പ്രചാരണം സർക്കാർ ഗൗരവമായി കാണുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ആരോപണം തെറ്റാണെന്ന് അവിടെയുള്ളവർ പറയുന്നു. പ്രചരിപ്പിച്ച കാര്യം വസ്തുതയല്ല എന്ന് സമൂഹത്തിനും ബോധ്യമായി. തെറ്റായ കാര്യങ്ങൾ ഏറ്റെടുക്കുന്ന രീതിയുണ്ട്. ഇതു നിർഭാഗ്യകരമാണ്. അവിടെയുള്ള ഡോക്ടർമാർ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് പരിശോധന കുറവാണെന്ന ആക്ഷേപം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിന പരിശോധന എഴുപതിനായിരമാക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.
സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിച്ചുകൊണ്ട് ഇതു സാധ്യമാക്കും.
സംസ്ഥാന അതിർത്തികളിൽ പരിശോധനകൾ നടത്തും. ചുരുക്കം ചില ദിവസങ്ങളിലേക്കായി സംസ്ഥാനത്തേക്കു വരുന്നവരും പുറത്തുപോയി ഉടൻ തിരിച്ചു വരുന്നവരും ക്വാറന്റൈനിൽ പോകേണ്ടതില്ല. എന്നാൽ, കോവിഡ് ഉണ്ടോ എന്നറിയാൻ പരിശോധന നടത്തുന്നതു നല്ലതാണെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
ആരോപണം തെറ്റാണെന്ന് അവിടെയുള്ളവർ പറയുന്നു. പ്രചരിപ്പിച്ച കാര്യം വസ്തുതയല്ല എന്ന് സമൂഹത്തിനും ബോധ്യമായി. തെറ്റായ കാര്യങ്ങൾ ഏറ്റെടുക്കുന്ന രീതിയുണ്ട്. ഇതു നിർഭാഗ്യകരമാണ്. അവിടെയുള്ള ഡോക്ടർമാർ നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് പരിശോധന കുറവാണെന്ന ആക്ഷേപം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിന പരിശോധന എഴുപതിനായിരമാക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.
സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിച്ചുകൊണ്ട് ഇതു സാധ്യമാക്കും.
സംസ്ഥാന അതിർത്തികളിൽ പരിശോധനകൾ നടത്തും. ചുരുക്കം ചില ദിവസങ്ങളിലേക്കായി സംസ്ഥാനത്തേക്കു വരുന്നവരും പുറത്തുപോയി ഉടൻ തിരിച്ചു വരുന്നവരും ക്വാറന്റൈനിൽ പോകേണ്ടതില്ല. എന്നാൽ, കോവിഡ് ഉണ്ടോ എന്നറിയാൻ പരിശോധന നടത്തുന്നതു നല്ലതാണെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.