തിരുവനന്തപുരം: കുറേക്കാലത്തേക്കുകൂടി ആഘോഷപരിപാടികളിൽ നിയന്ത്രണം തുടരണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവാഹച്ചടങ്ങുകളിലും മറ്റും പങ്കെടുക്കാവുന്നതിലും അധികം ആളുകൾ ചില സ്ഥലങ്ങളിൽ വന്നുകൂടുന്നുണ്ട്. ബന്ധപ്പെട്ട സെക്ടറൽ മജിസ്ട്രേറ്റുമാർ ഓരോ പ്രദേശത്തും നടക്കുന്ന ഇത്തരം ചടങ്ങുകൾ കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുകയും വേണം.
സ്വകാര്യ വാഹനങ്ങളിലും ടാക്സികളിലും യാത്ര ചെയ്യുന്നവർ മാസ്ക് ധരിക്കുന്നതിൽ വിമുഖത കാട്ടാൻ പാടില്ല. ഡ്രൈവിംഗ് പരിശീലന വാഹനങ്ങൾ കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. ഇത്തരം വാഹനങ്ങളിൽ വിദ്യാർഥികളും പഠിപ്പിക്കുന്നയാളും മാസ്കും കൈയുറയും ധരിക്കണം. കൈകൾ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം. കൃത്യമായി അകലം പാലിച്ച് ഇരിക്കാൻ കഴിയുന്നത്രയും ആളുകളെ മാത്രമേ ഒരു സമയം വാഹനത്തിൽ കയറ്റാവൂ. ഇക്കാര്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
ഗർഭിണികൾക്കു ചികിത്സ നിഷേധിക്കരുത്
തിരുവനന്തപുരം: കോവിഡ് ബാധിത രായ ഗർഭിണികളായവർക്ക് ആശുപത്രികളിൽ ചികിത്സ നിഷേധിക്കാൻ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭിണികൾക്ക് പ്രസവ ശുശ്രൂഷകളും മതിയായ ചികിത്സയും ആശുപത്രികളിൽ നൽകണം. കോവിഡിന്റെ പേരിൽ ഗർഭിണികളെ ചില ആശുപത്രികൾ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന സംഭവമുണ്ടായിട്ടുണ്ട്. പ്രസവാനന്തര ചികിത്സ, പ്രസവം എന്നിവയുൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ഉറപ്പുവരുത്താൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.
സ്വകാര്യ വാഹനങ്ങളിലും ടാക്സികളിലും യാത്ര ചെയ്യുന്നവർ മാസ്ക് ധരിക്കുന്നതിൽ വിമുഖത കാട്ടാൻ പാടില്ല. ഡ്രൈവിംഗ് പരിശീലന വാഹനങ്ങൾ കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. ഇത്തരം വാഹനങ്ങളിൽ വിദ്യാർഥികളും പഠിപ്പിക്കുന്നയാളും മാസ്കും കൈയുറയും ധരിക്കണം. കൈകൾ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യണം. കൃത്യമായി അകലം പാലിച്ച് ഇരിക്കാൻ കഴിയുന്നത്രയും ആളുകളെ മാത്രമേ ഒരു സമയം വാഹനത്തിൽ കയറ്റാവൂ. ഇക്കാര്യങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പാക്കണമെന്നു മുഖ്യമന്ത്രി നിർദേശിച്ചു.
ഗർഭിണികൾക്കു ചികിത്സ നിഷേധിക്കരുത്
തിരുവനന്തപുരം: കോവിഡ് ബാധിത രായ ഗർഭിണികളായവർക്ക് ആശുപത്രികളിൽ ചികിത്സ നിഷേധിക്കാൻ പാടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഗർഭിണികൾക്ക് പ്രസവ ശുശ്രൂഷകളും മതിയായ ചികിത്സയും ആശുപത്രികളിൽ നൽകണം. കോവിഡിന്റെ പേരിൽ ഗർഭിണികളെ ചില ആശുപത്രികൾ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുന്ന സംഭവമുണ്ടായിട്ടുണ്ട്. പ്രസവാനന്തര ചികിത്സ, പ്രസവം എന്നിവയുൾപ്പെടെ എല്ലാ ക്രമീകരണങ്ങളും ഉറപ്പുവരുത്താൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.