കോഴഞ്ചേരി: സാന്പത്തിക തട്ടിപ്പുകേസിൽ ബിജെപി നേതാവ് കുമ്മനം രാജശേഖരനടക്കം ഒന്‍പതു പേർക്കെതിരെ കേസ്. ആറന്മുള മല്ലപ്പുഴശേരി പുത്തേഴത്ത് ഇല്ലം സി.ആർ. ഹരികൃഷ്ണന്റെ പരാതിയിലാണ് ആറന്മുള പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടുള്ള ന്യൂ ഭാരത് ബയോ ഫാക്ടറിയിൽ ഓഹരികൾ നൽകാമെന്നു പറഞ്ഞ് തന്റെ കൈയിൽനിന്നും, മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ സേവനം അനുഷ്ഠിക്കുന്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി പ്രവീണ്‍ കുമാർ 35 ലക്ഷം രൂപ വാങ്ങി. ഇതിൽ 6.25 ലക്ഷം രൂപ മടക്കിക്കിട്ടി. ബാക്കിയുള്ള 28.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണു കേസ്.
ഗവർണർപദവിയിലിരിക്കെ ആറന്മുളയിലെത്തിയ കുമ്മനം രാജശേഖരൻ പാലക്കാട്ടെ ഫാക്ടറി നല്ല സംരംഭമാണെന്നുകൂടി പറഞ്ഞതിന്റെഅടിസ്ഥാനത്തിലാണ് താൻ പണം നൽകിയെന്ന് ഹരികൃഷ്ണൻ പരാതിയിൽ പറയുന്നു.
ഓഹരികൾ ലഭിക്കാതായ തോടെ പണം തിരികെ നൽകണമെന്നു പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. വിഷയം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് പാർട്ടിയുടെ എൻആർഐ സെൽ കണ്‍വീനർ ഹരികുമാറിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തുകയും ആറു ലക്ഷം രൂപ തിരികെ ലഭിക്കുകയും ചെയ്തു. തുടർന്നുള്ള ഉറപ്പിനായി ഫാക്ടറി ഉടമ തന്നിരുന്ന ചെക്കുകളും മറ്റു രേഖകളും തിരികെ വാങ്ങി കുറഞ്ഞ സമയത്തിനുള്ളിൽ ബാക്കി തുക നൽകാമെന്ന് ഉറപ്പു നൽകിയെന്നും പറയുന്നു.
500 രൂപയുടെ മുദ്രപത്രത്തിൽ കരാർ എഴുതി ബ്ലാങ്ക് ചെക്കും ഹരികൃഷ്ണനെ ഏല്പിച്ചുവെ ങ്കിലും പണം തരാതായ തോടെ യാണ് പോലീസിനെ സമീപിച്ചതെന്ന് ഹരികൃഷ്ണൻ പറഞ്ഞു.
കുമ്മനം രാജശേഖരന്റെ പേഴ്സണൽ സെക്രട്ടറിയായിരുന്ന പ്രവീണ്‍ ഒന്നാം പ്രതിയും കുമ്മനം നാലാം പ്രതിയുമായാണ് കേസ്. ഫാക്ടറി ഉടമയായ വിജയൻ, ഭാര്യ കൃഷ്ണവേണി, മക്കളായ റാണി, ഡാലിയ, സാനിയ, ബിജെപി എൻആർഐ സെൽ കണ്‍വീനർ ഹരികുമാർ, വിജയകുമാറിന്റെ മുൻ മാനേജർ സേവ്യർ എന്നിവരും കൂട്ടുപ്രതികളാണ്.
പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ അജൻഡ: കുമ്മനം
ആ റന്മുള: താൻ ആരുമായും സാന്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്ന് കുമ്മനം രാജശേഖരൻ. ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്ന സിപിഎം തന്നെ പ്രതിയാക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുകയാണ്. പണം ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പരാതി വായിച്ചാൽ തന്നെ വ്യക്തമാണ്. എഫ്ഐആർ തയാറാക്കുന്നതിനു മുന്‍പ് തന്റെ വിശദീകരണം പോലീസ് തേടിയിട്ടില്ല. താൻ ചെയ്ത കുറ്റമെന്തെന്നും വ്യക്തമല്ല.
മിസോറം ഗവർണറായിരുന്ന സമയത്ത് പ്രവീണ്‍ തന്റെ സെക്രട്ടറിയായിരുന്നു. പിന്നീട് അയാൾ പാലക്കാട്ട് കേന്ദ്രമാക്കി പ്രവർത്തിക്കുകയായിരുന്നു. പ്ലാസ്റ്റിക്കിനെതിരെ പരിസ്ഥിതി സൗഹൃദ പദ്ധതിയെന്ന നിലയിൽ അയാൾ തുടങ്ങുന്ന സംരംഭം നല്ല ആശയമാണെന്ന് താൻ പറഞ്ഞിട്ടുണ്ട്. പണം ഇടപാടുമായി ബന്ധപ്പെട്ടിട്ടില്ല. രാഷ്ട്രീയ നീക്കങ്ങൾക്ക് പോലീസ് ഉദ്യോഗസ്ഥർ നേതൃത്വം കൊടുക്കുന്നത് ഖേദകരമാണെന്നും കുമ്മനം പറഞ്ഞു.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്ടുള്ള ന്യൂ ഭാരത് ബയോ ഫാക്ടറിയിൽ ഓഹരികൾ നൽകാമെന്നു പറഞ്ഞ് തന്റെ കൈയിൽനിന്നും, മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ സേവനം അനുഷ്ഠിക്കുന്പോൾ അദ്ദേഹത്തിന്റെ പേഴ്സണൽ സെക്രട്ടറി പ്രവീണ്‍ കുമാർ 35 ലക്ഷം രൂപ വാങ്ങി. ഇതിൽ 6.25 ലക്ഷം രൂപ മടക്കിക്കിട്ടി. ബാക്കിയുള്ള 28.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണു കേസ്.
ഗവർണർപദവിയിലിരിക്കെ ആറന്മുളയിലെത്തിയ കുമ്മനം രാജശേഖരൻ പാലക്കാട്ടെ ഫാക്ടറി നല്ല സംരംഭമാണെന്നുകൂടി പറഞ്ഞതിന്റെഅടിസ്ഥാനത്തിലാണ് താൻ പണം നൽകിയെന്ന് ഹരികൃഷ്ണൻ പരാതിയിൽ പറയുന്നു.
ഓഹരികൾ ലഭിക്കാതായ തോടെ പണം തിരികെ നൽകണമെന്നു പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. വിഷയം ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് പാർട്ടിയുടെ എൻആർഐ സെൽ കണ്‍വീനർ ഹരികുമാറിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തുകയും ആറു ലക്ഷം രൂപ തിരികെ ലഭിക്കുകയും ചെയ്തു. തുടർന്നുള്ള ഉറപ്പിനായി ഫാക്ടറി ഉടമ തന്നിരുന്ന ചെക്കുകളും മറ്റു രേഖകളും തിരികെ വാങ്ങി കുറഞ്ഞ സമയത്തിനുള്ളിൽ ബാക്കി തുക നൽകാമെന്ന് ഉറപ്പു നൽകിയെന്നും പറയുന്നു.
500 രൂപയുടെ മുദ്രപത്രത്തിൽ കരാർ എഴുതി ബ്ലാങ്ക് ചെക്കും ഹരികൃഷ്ണനെ ഏല്പിച്ചുവെ ങ്കിലും പണം തരാതായ തോടെ യാണ് പോലീസിനെ സമീപിച്ചതെന്ന് ഹരികൃഷ്ണൻ പറഞ്ഞു.
കുമ്മനം രാജശേഖരന്റെ പേഴ്സണൽ സെക്രട്ടറിയായിരുന്ന പ്രവീണ്‍ ഒന്നാം പ്രതിയും കുമ്മനം നാലാം പ്രതിയുമായാണ് കേസ്. ഫാക്ടറി ഉടമയായ വിജയൻ, ഭാര്യ കൃഷ്ണവേണി, മക്കളായ റാണി, ഡാലിയ, സാനിയ, ബിജെപി എൻആർഐ സെൽ കണ്‍വീനർ ഹരികുമാർ, വിജയകുമാറിന്റെ മുൻ മാനേജർ സേവ്യർ എന്നിവരും കൂട്ടുപ്രതികളാണ്.
പിന്നിൽ സിപിഎമ്മിന്റെ രാഷ്ട്രീയ അജൻഡ: കുമ്മനം
ആ റന്മുള: താൻ ആരുമായും സാന്പത്തിക ഇടപാട് നടത്തിയിട്ടില്ലെന്ന് കുമ്മനം രാജശേഖരൻ. ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുന്ന സിപിഎം തന്നെ പ്രതിയാക്കി രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുകയാണ്. പണം ഇടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പരാതി വായിച്ചാൽ തന്നെ വ്യക്തമാണ്. എഫ്ഐആർ തയാറാക്കുന്നതിനു മുന്‍പ് തന്റെ വിശദീകരണം പോലീസ് തേടിയിട്ടില്ല. താൻ ചെയ്ത കുറ്റമെന്തെന്നും വ്യക്തമല്ല.
മിസോറം ഗവർണറായിരുന്ന സമയത്ത് പ്രവീണ്‍ തന്റെ സെക്രട്ടറിയായിരുന്നു. പിന്നീട് അയാൾ പാലക്കാട്ട് കേന്ദ്രമാക്കി പ്രവർത്തിക്കുകയായിരുന്നു. പ്ലാസ്റ്റിക്കിനെതിരെ പരിസ്ഥിതി സൗഹൃദ പദ്ധതിയെന്ന നിലയിൽ അയാൾ തുടങ്ങുന്ന സംരംഭം നല്ല ആശയമാണെന്ന് താൻ പറഞ്ഞിട്ടുണ്ട്. പണം ഇടപാടുമായി ബന്ധപ്പെട്ടിട്ടില്ല. രാഷ്ട്രീയ നീക്കങ്ങൾക്ക് പോലീസ് ഉദ്യോഗസ്ഥർ നേതൃത്വം കൊടുക്കുന്നത് ഖേദകരമാണെന്നും കുമ്മനം പറഞ്ഞു.